തിരുവനന്തപുരം: പേട്ടയിൽ രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. നാവായിക്കുളത്ത് താമസിക്കുന്ന ഹസൻകുട്ടി എന്നു വിളിക്കുന്ന ഹസനെയാണ് പോലീസ് പിടികൂടിയത്. ഇന്ന് രാവിലെ കൊല്ലത്ത് നിന്നാണ് ഇയാൾ പിടിയിലായത്. നേരത്തെ വർക്കല അയിരൂരിൽ വിദ്യാർത്ഥിയെ മിഠായി നൽകി പീഡിപ്പിച്ച കേസിൽ പ്രതിയാണ് ഹസൻ.
ഉപദ്രവിക്കണമെന്ന ലക്ഷ്യത്തോടെയാണ് പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയതെന്ന് പോലീസിനോട് പ്രതി സമ്മതിച്ചിട്ടുണ്ട്. കുഞ്ഞ് കരഞ്ഞപ്പോൾ വായ പൊത്തിപ്പിടിക്കുകയായിരുന്നു. കുറച്ച് കഴിഞ്ഞതോടെ, കുഞ്ഞിന്റെ ബോധം നഷ്ടപ്പെട്ടു. ഇതോടെ, കുഞ്ഞിനെ ഓടയിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നും പ്രതി പോലീസിനോട് പറഞ്ഞു.
രണ്ട് ആഴ്ച്ചകൾക്ക് മുൻപാണ് ബിഹാർ സ്വദേശികളായ നാടോടി ദമ്പതികളുടെ കുഞ്ഞിനെ പേട്ടയിൽ നിന്നും തട്ടിക്കൊണ്ടു പോയത്. തുടർന്ന് 20 മണിക്കൂർ നീണ്ട തിരച്ചിലുകൾക്കൊടുവിലാണ് റെയിൽവേ സ്‌റ്റേഷന് സമീപത്തുള്ള ഓടയിൽ നിന്നും കുഞ്ഞിനെ കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇപ്പോൾ പ്രതി പിടിയിലായിരിക്കുന്നത്.
Discussion about this post