ന്യൂഡൽഹി; യുഎഇയിലെ ഹിന്ദുക്ഷേത്രത്തിൽ വൻ ഭക്തജനതിരക്ക്. ഹിന്ദു ക്ഷേത്ര ശിലാക്ഷേത്രം പൊതുജനങ്ങൾക്കായി തുറന്ന ആദ്യ ഞായറാഴ്ച തന്നെ 65,000 തീർത്ഥാടകർ സന്ദർശിച്ചു. രാവിലെ 40000ത്തിലധികം സന്ദർശകരും, വൈകുന്നേരത്തോടെ 25000 പേരുമാണ് എത്തിയത്. വൻ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. 2000 പേരുടെ സംഘങ്ങളായി ക്യൂവായി നിന്നാണ് ക്ഷേത്രത്തിലേക്ക് ആളുകൾ പ്രവേശിച്ചത്. മാർച്ച് ഒന്നിനാണ് പൊതുജനങ്ങൾക്ക് സന്ദർശനം അനുവദിച്ച് തുടങ്ങിയത്.
‘ആയിരക്കണക്കിന് ആളുകൾക്കിടയിൽ ഇത്രയും അത്ഭുതകരമായ ക്രമം ഞാൻ കണ്ടിട്ടില്ല.’മണിക്കൂറുകളോളം കാത്തിരിക്കേണ്ടിവരുമെന്നും സമാധാനപരമായി ദർശനം നടത്താൻ കഴിയാതെ വരുമെന്നും ഞാൻ ആശങ്കാകുലനായിരുന്നു, പക്ഷേ ഞങ്ങൾക്ക് അതിശയകരമായ ദർശനം ലഭിച്ചു, അങ്ങേയറ്റം സംതൃപ്തരായിരുന്നു. എല്ലാ ക്ഷേത്രത്തിലെ വോളന്റിയർമാർക്കും മന്ദിർ ജീവനക്കാർക്കും ഹാറ്റ്‌സ് ഓഫ്,’ ക്ഷേത്രത്തിലെ ക്രൗഡ് മാനേജ്മെന്റിനെ അഭിനന്ദിച്ചുകൊണ്ട് സന്ദർശകരിലൊരാളായ സുമന്ത് റായ് പറഞ്ഞു.
ഫെബ്രുവരി 14നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷേത്രം ഉദ്ഘാടനം ചെയ്തത്. യുഎഇ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നൽകിയ 27 ഏക്കർ സ്ഥലത്ത് പണികഴിപ്പിച്ച അബുദബിയിലെ ആദ്യത്തെ ഹിന്ദു ശിലാ ക്ഷേത്രമാണിത്. ബാപ്‌സ് എന്നറിയപ്പെടുന്ന ‘ബോച്ചസൻവാസി അക്ഷര പുരുഷോത്തം സ്വാമിനാരായണൻ സൻസ്ത’ ആണ് ക്ഷേത്രം നിർമ്മിച്ചത്. അബു മുറൈഖയിലാണ് ക്ഷേത്രം പണികഴിപ്പിച്ചിരിക്കുന്നത്. പിങ്ക് മണൽക്കല്ലും വെള്ള മാർബിളും ഉപയോഗിച്ചാണ് നിർമ്മാണം.
Discussion about this post