ലക്‌നൗ: പ്രകൃതി ദുരന്തങ്ങളിൽ കൃഷി നാശം സംഭവിച്ച കർഷകർക്ക് നഷ്ടപരിഹാരത്തുക അനുവദിച്ച് യോഗി ആദിത്യനാഥ് സർക്കാർ. ഉത്തർപ്രദേശിൽ കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ പ്രകൃതി ദുരന്തങ്ങൾ മൂലം നഷ്ടപരിഹാര തുക ലഭിക്കാത്തവർക്കാണ് സർക്കാർ ഇപ്പോൾ തുക നൽകുന്നത്. 83,13 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഇതിലൂടെ 52 ജില്ലകളിലെ കർഷകർക്കാണ് ആശ്വാസമാകുന്നത്.
മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദേശത്തെത്തുടർന്ന് സംസ്ഥാനത്തിന്റെ എല്ലാ ജില്ലകളിലും സർവ്വേ നടത്തിയിരുന്നു. ഈ സർവ്വയിലാണ് നേരത്തെ ഒഴിവാക്കിയ കർഷകരെ ഉൾപ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ മാർഗ നിർദ്ദേശങ്ങൾ അനുസരിച്ച് വെള്ളപ്പൊക്കം, ആലിപ്പഴവർഷം, മഴ, എന്നിവ മൂലം 33 ശതമാനത്തിലധികം വിളനാശമുണ്ടായാലാണ് നഷ്ടപരിഹാര തുക നൽകുന്നത്. 2021-2022, 2022-2023 സാമ്പത്തിക വർഷങ്ങളിൽ വിളനാശം സംഭവിച്ച കർഷകർക്ക് മൊത്തം 83,13,46,875 രൂപ വിതരണം ചെയ്തിരുന്നു. എന്നാൽ കർഷകരുടെ ആധാർ വിശദാംശങ്ങളിലെ പിഴവുകൾ , അകൗണ്ട് നമ്പറുക്കളിലെ തെറ്റുകൾ എന്നിവ മൂലം കർഷകർക്ക് നഷ്ടപരിഹാരം നൽകാൻ സാധിക്കാത്ത സാഹചര്യം നിലനിൽക്കുന്നുണ്ട് എന്ന് അധികൃതർ പറഞ്ഞു.
ജനുവരി -ഫെബ്രുവരി മാസങ്ങളിൽ കൊടുങ്കാറ്റിനൊപ്പമുള്ള ആലിപ്പഴ വർഷത്തിൽ കർഷകർക്ക് വിളനാശം സംഭവിച്ചിരുന്നു. അവർക്ക് 38 കോടി രൂപ നഷ്ടപരിഹാരം നൽക്കുകയും ചെയ്തിരുന്നു. ആറു ജില്ലകളിലാണ് തുക വിതരണം ചെയ്തത്.
Discussion about this post