ലക്‌നൗ: ഉത്തർപ്രദേശിൽ അനധികൃത മദ്രസകൾ കൂട്ടത്തോടെ അടച്ചുപൂട്ടാൻ ഒരുങ്ങി യോഗി സർക്കാർ. യുപി പോലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തിന്റെ നിർദ്ദേശ പ്രകാരമാണ് സർക്കാർ മദ്രസകൾ അടച്ചുപൂട്ടുന്നത്. ഇതുമായി ബന്ധപ്പെട്ട നടപടികൾ ഉടൻ ആരംഭിക്കുമെന്നാണ് സൂചന.
അനധികൃത മദ്രസകൾ കൂണുകൾ പോലെ മുളച്ചുപൊന്തുന്നതിൽ യോഗി സർക്കാരിന് ആശങ്കയുണ്ടായിരുന്നു. ഇതേ തുടർന്ന് ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയായിരുന്നു. 13,000 മദ്രസകളാണ് അനധികൃതമായി പ്രവർത്തിക്കുന്നത് എന്നാണ് പ്രത്യേക അന്വേഷണ സംഘം സർക്കാരിന് നൽകിയ റിപ്പോർട്ട്. ഈ മദ്രസകളാകും അടച്ച് പൂട്ടുക. സംസ്ഥാനത്തെ ഏഴ് ജില്ലകളിലാണ് ഏറ്റവും കൂടുതൽ അനധികൃത മദ്രസകൾ പ്രവർത്തിക്കുന്നത് എന്നാണ് റിപ്പോർട്ടിൽ നിന്നും വ്യക്തമാകുന്നത്.
കൃത്യമായ രേഖകൾ ഇല്ലാതെയാണ് സംസ്ഥാനത്ത് ഇത്രയും മദ്രസകൾ പ്രവർത്തിക്കുന്നത് എന്നാണ് പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കുന്നത്. രേഖകൾ പരിശോധിച്ചതിൽ സാമ്പത്തിക ഇടപാടുകളിൽ ഉൾപ്പെടെ ക്രമക്കേട് നടന്നതായി കണ്ടെത്തിയിട്ടുണണ്ട്. ഇതിന് പുറമേ മദ്രസ വിദ്യാർത്ഥികൾ നേരിടേണ്ടിവന്ന ലൈ്ംഗിക ചൂഷണങ്ങളെക്കുറിച്ചും റിപ്പോർട്ടിൽ ഉണ്ട്.
ഞെട്ടിപ്പിക്കുന്ന തരത്തിലുള്ള ഉപദ്രവങ്ങളാണ് അനധികൃത മദ്രസകളിൽ വിദ്യാർത്ഥികൾക്ക് നേരിടേണ്ടിവരുന്നത്. പ്രായപൂർത്തിയാകാത്ത ആൺകുട്ടികളും പെൺകുട്ടികളും ലൈംഗിക ചൂഷണത്തിന് വിധേയരാകുന്നുണ്ട്. മാനദണ്ഡങ്ങൾ പാലിക്കാതെയാണ് മദ്രസകൾ പ്രവർത്തിച്ചിരുന്നത് എന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
Discussion about this post