ന്യൂഡൽഹി: ഇന്ത്യൻ രൂപയ്ക്ക് ലോക വ്യാപാര രംഗത്ത് ശക്തിയും പ്രസക്തിയും കൂടി വരുന്ന സാഹചര്യത്തിൽ പല വികസിത രാജ്യങ്ങളും വികസ്വര രാജ്യങ്ങളും ഇടപാട് ചെലവ് കുറയ്ക്കുന്നതിനായി ഇന്ത്യൻ കറൻസിയിൽ വ്യാപാരം നടത്താൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയൽ.
“ബംഗ്ലാദേശും ശ്രീലങ്കയും ഇതിനകം ഞങ്ങളോട് ചർച്ചകളിലാണ് , ഞങ്ങൾ ഇത് ഉടൻ തന്നെ ആരംഭിക്കണമെന്നാണ് അവർ ആഗ്രഹിക്കുന്നത് . ഗൾഫ് മേഖലയിലെ മറ്റ് രാജ്യങ്ങൾ ഈ ദിശയിലേക്ക് കാര്യങ്ങൾ നീക്കുന്നതിനുള്ള പരിശോധനകളിലാണ്. രൂപയിൽ വ്യാപാരം നടത്തുന്നതിന്റെ നേട്ടങ്ങൾ മനസ്സിലായി വരാൻ ഒരുപക്ഷെ അല്പം സമയമെടുത്തേക്കാം എന്നാണ് ഞാൻ വിശ്വസിക്കുന്നത് . അത് മനസിലായി കഴിഞ്ഞാൽ കൂടുതൽ കൂടുതൽ വികസിത രാജ്യങ്ങളും ഫാർ ഈസ്റ്റിലെ രാജ്യങ്ങളും ഈ ശ്രിംഖലയിൽ ചേരും . സിംഗപ്പൂർ ഇതിനകം ഒരു പരിധിവരെ സമ്മതം പ്രകടിപ്പിച്ചു കഴിഞ്ഞു, ഈയൊരു പരിവർത്തനം വിപ്ലവാത്മകമായ മാറ്റം തന്നെ കൊട്നു വരും” അദ്ദേഹം പറഞ്ഞു
ഡിസംബറിൽ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സിൽ (യുഎഇ) നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നതിനായിട്ടാണ് ഇന്ത്യ ആദ്യമായി രൂപയിൽ പണം നൽകിയത്
ഇറക്കുമതിക്കാർക്ക് ഇന്ത്യൻ രൂപയിൽ പണമടയ്ക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) അനുമതി നൽകിയതിന് ഒരു വർഷത്തിന് ശേഷമാണ് ഈയൊരു നീക്കം നടന്നത്
എന്നാൽ യു എ ഇ ക്ക് ശേഷം പ്രാദേശിക കറൻസികൾക്കിടയിൽ നേരിട്ടുള്ള ഇടപാടുകൾ ആരംഭിക്കാൻ ആഗ്രഹിക്കുന്ന നിരവധി രാജ്യങ്ങൾ ഞങ്ങളോട് വന്ന് സംസാരിക്കുന്നു പിയൂഷ് ഗോയൽ പറഞ്ഞു
Discussion about this post