തിരുവനന്തപുരം:എക്‌സാലോജിക് കമ്പനിയുമായി സാമ്പത്തിക ഇടപാടു നടത്തിയ മുഴുവൻ കമ്പനിക്കൾക്കും സ്ഥാപനങ്ങൾക്കും നോട്ടീസ് അയച്ച് എസ്എഫ്‌ഐഒ. ചെന്നൈ ഓഫീസിൽ നാളേയ്ക്കുള്ളിൽ ഇടപാടുകളുടെ രേഖകളെല്ലാം ഹാജരാക്കാനാണ് എസ്എഫ്‌ഐഒ അറിയിച്ചിരിക്കുന്നത്. കേരളത്തിൽ നിന്ന് മാത്രം 12 സ്ഥാപനങ്ങൾക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്. നിർദ്ദേശം പാലിക്കാതിരുന്നാൽ നിയമ നടപടിയെടുക്കുമെന്നും നോട്ടിസിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അന്വേഷണത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ മകൾ വീണയുടെ എക്‌സാലോജിക്കുമായി ബാങ്ക് അക്കൗണ്ട് എസ്എഫ്‌ഐഒ പരിശോധിച്ചിരുന്നു. ഇതേ തുടർന്നാണ് കമ്പനിയുമായി ഇടപാടുകളുള്ള സ്ഥാപനങ്ങൾക്ക് നോട്ടീസ് അയച്ചത്. എക്‌സാലോജിക് കമ്പനിയുമായി ഏത് തരത്തിരലുള്ള ഇടപാടാണ് നടത്തിയത് എന്നാണ് പ്രധാനമായും നോട്ടിസിലെ ചോദ്യം. കൂടാതെ എക്‌സാലോജിക്കുമായി ഏർപ്പെട്ട കരാറിന്റെ പകർപ്പ് , വർക്ക് ഓർഡർ, ഇൻവോയ്‌സ് എന്നീ രേഖകളും ആവശ്യപ്പെട്ടിട്ടുണ്ട്.
2016 മുതൽ സിആർഎല്ലിന് പുറമേ 10 ലധികം സ്ഥാപനങ്ങളുമായി ഇടപാടുകൾ നടത്തിയെന്നാണ് എസ്എഫ്‌ഐഒ യുടെ കണ്ടെത്തൽ. ഐടി അനുബന്ധ സേവനത്തിനാണ് മറ്റു സ്ഥാനങ്ങൾ എക്സാലോജിക്കിന് പണം നൽകിയതെന്നാണ് എസ്എഫ്‌ഐഒ പറയുന്നത്.
Discussion about this post