കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ മരുന്ന് ക്ഷാമം രൂക്ഷമായി. പ്രധാന കവാടത്തിലെ ഫാർമസി അടച്ചതോടെ, ക്യാൻസർ രോഗികൾ ഉൾപ്പെടെ ദുരുതത്തിലായിരിക്കുകയാണ്. കുടിശ്ശിക തീർക്കാത്തതിനെ തുടർന്ന് മരുന്നു വിതരണം നിർത്തിയതാണ് പ്രതിസന്ധിക്ക് കാരണം. മെഡിക്കൽ കോളേജിലെ ഫാർമസിയിൽ നിന്നും മരുന്നുകൾ കിട്ടാതായതോടെ സ്വകാര്യ ഫാർമസികളെ ആശ്രയിക്കേണ്ട ഗതികേടിലാണ് രോഗികൾ.
സംഭവത്തെ തുടർന്ന് ജില്ലാ കളക്ടർ മരുന്ന് വിതരണക്കാരുമായി അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. 75 ലക്ഷത്തോളം രൂപയാണ് കുടുശ്ശികയിനത്തിൽ മരുന്നു കമ്പനികൾക്ക് നൽകാനുള്ളത്. ജീവൻ രക്ഷാ മരുന്നുകൾ, ശസ്ത്രക്രിയാ ഉപകരണങ്ങൾ, ഫ്‌ളൂയിഡ് മരുന്നുകൾ എന്നിവ വാങ്ങിയ ഇനത്തിലാണ് കുടിശ്ശിക.
കാൻസർ രോഗികൾക്ക് ഉൾപ്പെടെയുള്ള മരുന്നുകൾ കുറഞ്ഞ വിലയിൽ നൽകുന്ന ആരോഗ്യ കേന്ദ്രങ്ങളിലൊന്നാണ് കോഴിക്കോട് മെഡിക്കൽ കോളേജ്. എന്നാൽ, ഇപ്പോൾ 8000 രൂപയ്ക്ക് കിട്ടിയിരുന്ന മരുന്ന് സ്വകാര്യ ഫാർമസികളിൽ നിന്നും 30000 രൂപയ്ക്ക് വാങ്ങേണ്ട അവസ്ഥയാണ്. മരുന്നു വിതരണം നിലച്ചതോടെ നിരവധിയാളുകളാണ് ദുരിതത്തിലായിരിക്കുന്നത്. എന്നാൽ, കുടിശ്ശിക മുഴുവൻ തീർക്കാതെ മരുന്ന വിതരണം വീണ്ടും തുടങ്ങില്ലെന്ന നിലപാടിലാണ് കമ്പനികൾ.
Discussion about this post