വാന നിരീക്ഷകർക്ക് വലിയ സന്തോഷവാർത്തയുമായാണ് ശാസ്ത്രജ്ഞർ എത്തിയിരിക്കുന്നത്. 126 വർഷത്തിലൊരിക്കൽ സംഭവിക്കുന്ന അപൂർവ്വതയ്ക്കാണ് അടുത്ത മാസം ലോകം സാക്ഷ്യം വഹിക്കാൻ പോകുന്നത്. ഈ വർഷത്തെ ഏറ്റവും വലിയ സൂര്യഗ്രഹങ്ങളിലൊന്നിന് ലോകം സാക്ഷ്യം വഹിക്കാൻ പോവുകയാണ്. സമ്പൂർണ സൂര്യഗ്രഹണമാണ് വരാൻ പോകുന്നത്.
ചന്ദ്രൻ സൂര്യനും, ഭൂമിക്കും ഇടയിലൂടെ സഞ്ചരിക്കുകയും, ആ സമയം സൂര്യനെ പൂർണമായും മറയ്ക്കുകയും ചെയ്യുമ്പോഴാണ് സമ്പൂർണ സൂര്യഗ്രഹണം സംഭവിക്കുന്നത്. അതായത് സൂര്യനും ഭൂമിയ്ക്കും ഇടയിൽ ചന്ദ്രൻ നേർ രേഖയിൽ വരുന്ന അപൂർവ്വത. 50 വർഷത്തിനിടെയുള്ള ഏറ്റവും ദൈർഘ്യമേറിയ സൂര്യഗ്രഹണം ആണ് സംഭവിക്കാൻ പോകുന്നത്. ഏപ്രിൽ 8 നാണ് 2024 ലെ സമ്പൂർണ സൂര്യഗ്രഹണം.
ഏപ്രിൽ 8ന് നടക്കാൻ പോകുന്ന സൂര്യഗ്രഹണം പ്രത്യേകതയുള്ളതാണ്. 7.5 മിനിറ്റ് വരെ നീണ്ടുനിൽക്കും അത് എന്നാണ് കണക്കുകൂട്ടൽ. കഴിഞ്ഞ 50 വർഷത്തെ ഏറ്റവും ദൈർഘ്യമേറിയ കാലയളവായിരിക്കും ഇതെന്നും കരുതപ്പെടുന്നു. അതായത് അപൂർവമായ നീണ്ട കാലയളവാണിത്. പസഫിക് സമുദ്രത്തിന് മുകളിൽ 2150 ലേ ഇത്രയും ദൈർഘ്യമേറിയ സൂര്യഗ്രഹണം ഇനി ദൃശ്യമാകൂ. അതായത് 126 വർഷം കാത്തിരിക്കണം.
ഭൂമിയിൽ എവിടെയെങ്കിലും 18 മാസത്തിലൊരിക്കൽ സൂര്യഗ്രഹണം സംഭവിക്കുന്നുണ്ട്. എന്നാൽ ശരാശരി 100 വർഷത്തിലൊരിക്കൽ മാത്രമേ ഒരു പ്രദേശത്ത് സമ്പൂർണ സൂര്യഗ്രഹണം ഉണ്ടാകുന്നുള്ളൂ. ചന്ദ്രൻ സൂര്യനെ പൂർണ്ണമായും മറയ്ക്കുകയും കൊറോണ എന്നറിയപ്പെടുന്ന സൂര്യൻറെ ബാഹ്യ വലയം മാത്രം ദൃശ്യമാകുകയും ചെയ്യുമ്പോഴാണ് സമ്പൂർണ സൂര്യഗ്രഹണം നടന്നുവെന്ന് പറയാൻ കഴിയുക. അതായത് പകൽ സന്ധ്യയായെന്ന പ്രതീതിയുണ്ടാകും. മാത്രമല്ല ആ പകലിൽ നക്ഷത്രങ്ങൾ കാണാൻ കഴിഞ്ഞേക്കാം.
അതേസമയം ഇത് ഇന്ത്യക്കാരെ സംബന്ധിച്ച് നിരാശ നൽകുന്ന ഒന്നാണ്. കാനഡ, അമേരിക്ക, മെക്സിക്കോ എന്നിവിടങ്ങളിന്നേ ഈ സൂര്യഗ്രഹണം കാണാൻ സാധിക്കുകയുള്ളൂ. ഏകദേശം 32 മില്യൺ ആളുകൾക്ക് സൂര്യൻറെ കൊറോണ വലയം കാണാൻ കഴിയും. സൂര്യനെ നേരിട്ടു നോക്കരുതെന്നും പ്രത്യേക സോളാർ വ്യൂവിംഗ് ഗ്ലാസുകൾ ഉപയോഗിക്കണമെന്നുമാണ് നിർദേശം.
Discussion about this post