Tuesday, December 9, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ബീഹാറിൽ ഇൻഡി സഖ്യത്തിൽ പ്രതിസന്ധി ; സീറ്റുകളെ ചൊല്ലി തർക്കം രൂക്ഷം

by Brave India Desk
Mar 18, 2024, 07:13 pm IST
in News, India
Share on FacebookTweetWhatsAppTelegram

പാറ്റ്ന: ലോക്സഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം അവശേഷിക്കെ, ബീഹാറിലെ ഇൻഡി സഖ്യത്തിൽ പ്രതിസന്ധി രൂക്ഷമാകുന്നു. സീറ്റ് വിഭജനത്തെ ചൊല്ലിയാണ് ആർജെഡിയും കോൺഗ്രസും ഉൾപ്പെട്ട മഹാസഖ്യത്തിൽ ഭിന്നത ഉടലെടുത്തത്. ബീഹാറിലെ ചില ലോക്സഭാ സീറ്റുകൾക്ക് വേണ്ടിയുള്ള അവകാശവാദമാണ് തർക്കത്തിലേക്ക് നയിക്കുന്നത്.

ഈസ്റ്റ് ചമ്പാരൻ, നവാഡ, ഹാജിപൂർ, ഗോപാൽഗഞ്ച് എന്നീ സീറ്റുകൾ തങ്ങൾക്ക് വേണമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ആർജെഡിയും കോൺഗ്രസും. കത്തിഹാർ സീറ്റിനായി ആർജെഡിയും കോൺഗ്രസും മാത്രമല്ല, ഇടത് പാർട്ടികളും രംഗത്തുണ്ട്. ബെഗുസരായി സീറ്റ് സിപിഐയ്ക്ക് ലഭിക്കുകയാണെങ്കിൽ കത്തിഹാറിനായുള്ള അവകാശവാദത്തിൽ നിന്ന് പാർട്ടി പിന്മാറുമെന്നാണ് സൂചന.

Stories you may like

ടിപ്പുജയന്തി പുനഃസ്ഥാപിക്കണമെന്ന് കോൺഗ്രസ് എംഎൽഎ; ലാദന്റെ വരെ ജയന്തി നിങ്ങളാഘോഷിക്കുമെന്ന് പരിഹസിച്ച് ബിജെപി

അനധികൃതമായി ലഡാക്കിലെയും കശ്മീരിലെയും തന്ത്രപ്രധാനസ്ഥലങ്ങൾ സന്ദർശിച്ചു; ഫോൺ ഹിസ്റ്ററിയിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ; ചൈനീസ് പൗരൻ പിടിയിൽ

2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബെഗുസരായി, ഹാജിപൂർ എന്നീ മണ്ഡലങ്ങൾ വൻ ഭൂരിപക്ഷത്തിൽ എൻഡിഎയാണ് സ്വന്തമാക്കിയത്. മഹാസഖ്യത്തിലെ ആശയക്കുഴപ്പം ഈ മണ്ഡലങ്ങളിൽ ഇത്തവണയും ഗുണം ചെയ്യുമെന്നാണ് എൻഡിഎ ക്യാമ്പ് വിലയിരുത്തുന്നത്. കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗാണ് ബെഗുസരായിയിൽ നിന്നുള്ള സിറ്റിംഗ് എംപി. മറ്റൊരു കേന്ദ്ര മന്ത്രിയായ പശുപതി കുമാർ പരസാണ് നിലവിലെ ഹാജിപൂർ എംപി.

ബീഹാറിലെ ആകെയുള്ള 40 സീറ്റുകളിൽ 28 എണ്ണം വേണമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ആർജെഡി. കോൺഗ്രസിന് 9 സീറ്റുകളും ഇടത് പാർട്ടികൾക്ക് 3 സീറ്റുകളും നൽകാമെന്ന നിർദ്ദേശമാണ് ആർജെഡി നേതാവ് തേജസ്വി യാദവ് മുന്നോട്ടു വയ്ക്കുന്നത്. സീറ്റ് തർക്കത്തിന് പരിഹാരം കണ്ടെത്താൻ തേജസ്വി യാദവ് ഉടൻ ഡൽഹിയിലേക്ക് തിരിക്കുമെന്നാണ് റിപ്പോർട്ട്. ഡൽഹിയിൽ കോൺഗ്രസുമായും ഇടത് പാർട്ടികളുമായും ആർജെഡി ചർച്ചകൾ നടത്തും.

ബീഹാറിലെ മഹാസഖ്യത്തിന് കനത്ത തിരിച്ചടി നൽകി കഴിഞ്ഞ മാസം അവസാനം മൂന്ന് എംഎൽഎമാർ രാജിവെച്ചിരുന്നു. രാജിവെച്ച എംഎൽഎമാരിൽ രണ്ട് പേർ ആർജെഡിക്കാരും ഒരാൾ കോൺഗ്രസുകാരനുമാണ്. തെരഞ്ഞെടുപ്പിന് തൊട്ട് മുൻപ് ഇവർ രാജിവെച്ചത് മഹാസഖ്യത്തിന് കനത്ത ആഘാതമായി മാറിയിരുന്നു.

2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബീഹാറിലെ 40 ലോക്സഭാ മണ്ഡലങ്ങളിൽ 39ലും വിജയിച്ചത് ബിജെപി-ജെഡിയു-എൽജെപി സഖ്യമായിരുന്നു. ബിജെപി 17 സീറ്റിൽ ജയിച്ചപ്പോൾ ജെഡിയു 16 സീറ്റിലും എൽജെപി 6 സീറ്റിലുമാണ് വെന്നിക്കൊടി പാറിച്ചത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ആർജെഡിക്ക് ഒറ്റ സീറ്റിൽ പോലും ജയിക്കാൻ സാധിച്ചിരുന്നില്ല. കോൺഗ്രസ് നേടിയ ഏക സീറ്റായിരുന്നു മഹാസഖ്യത്തിന്റെ ആകെയുള്ള ആശ്വാസം.

രണ്ട് മാസങ്ങൾക്ക് മുമ്പ് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ മഹാസഖ്യത്തിൽ നിന്ന് അടർത്തിമാറ്റി എൻഡിഎയിലേക്ക് തിരികെ കൊണ്ടുവന്ന് ബിജെപി നിർണായക ചുവടുവയ്പ്പ് നടത്തിയിരുന്നു. ജെഡിയു കൂടി എത്തിയതോടെ, കഴിഞ്ഞ തവണത്തെ ഉജ്ജ്വല പ്രകടനം ഇത്തവണയും ആവർത്തിക്കാൻ സാധിക്കുമെന്ന ആത്മവിശ്വാസത്തിലാണ് എൻഡിഎ. ബീഹാറിൽ ബിജെപിയുടെ നേതൃത്വത്തിൽ എൻഡിഎ മികച്ച പ്രകടനം നടത്തുമെന്നാണ് വിവിധ അഭിപ്രായ സർവേകൾ സൂചിപ്പിക്കുന്നത്.

Tags: INDI Alliancebihar lok sabha seats
ShareTweetSendShare

Latest stories from this section

പാകിസ്താൻ വീണ്ടും വിഭജിക്കപ്പെടും,ശവക്കുഴി തോണ്ടുന്നത് സ്വയം: നാശത്തിലേക്കാണ് പോക്കെന്ന് വിദഗ്ധർ

പാകിസ്താൻ വീണ്ടും വിഭജിക്കപ്പെടും,ശവക്കുഴി തോണ്ടുന്നത് സ്വയം: നാശത്തിലേക്കാണ് പോക്കെന്ന് വിദഗ്ധർ

വന്ദേമാതരം വിഭജിക്കപ്പെട്ടില്ലായിരുന്നുവെങ്കിൽ വിഭജനം സംഭവിക്കുമായിരുന്നില്ല, രാഷ്ട്രീയവുമായി ബന്ധിപ്പിക്കുന്നത് നിർഭാഗ്യകരം പ്രിയങ്കയെ തള്ളി അമിത് ഷാ

വന്ദേമാതരം വിഭജിക്കപ്പെട്ടില്ലായിരുന്നുവെങ്കിൽ വിഭജനം സംഭവിക്കുമായിരുന്നില്ല, രാഷ്ട്രീയവുമായി ബന്ധിപ്പിക്കുന്നത് നിർഭാഗ്യകരം പ്രിയങ്കയെ തള്ളി അമിത് ഷാ

സ്വയം ന്യായീകരിക്കാൻ പറയുന്നത് :ക്രിമിനൽ പോലീസെന്ന ദീലിപിന്റെ ആരോപണം തള്ളി മുഖ്യമന്ത്രി

സ്വയം ന്യായീകരിക്കാൻ പറയുന്നത് :ക്രിമിനൽ പോലീസെന്ന ദീലിപിന്റെ ആരോപണം തള്ളി മുഖ്യമന്ത്രി

അന്ന് അവരെയെല്ലാം കൊന്നു കളയണമെന്നാണ് തോന്നിയത്:വല്ലാത്തൊരു സമാധാനക്കേടിലാണ്, അതുകൊണ്ട് പെൺകുട്ടിയെ വിധി വന്നശേഷം വിളിച്ചിട്ടില്ലെന്ന് നടൻ ലാൽ

അന്ന് അവരെയെല്ലാം കൊന്നു കളയണമെന്നാണ് തോന്നിയത്:വല്ലാത്തൊരു സമാധാനക്കേടിലാണ്, അതുകൊണ്ട് പെൺകുട്ടിയെ വിധി വന്നശേഷം വിളിച്ചിട്ടില്ലെന്ന് നടൻ ലാൽ

Discussion about this post

Latest News

പ്രിയദർശൻ നമ്മളെ പറ്റിച്ച ഗംഭീര സീൻ, മോഹൻലാൽ ചിത്രത്തിലെ ആ പിരിമുറുക്കം നിറഞ്ഞ രംഗം ഷൂട്ട് ചെയ്തപ്പോൾ സംഭവിച്ചത്; ഡയറക്ടറുടെ അപാര കഴിവ്

പ്രിയദർശൻ നമ്മളെ പറ്റിച്ച ഗംഭീര സീൻ, മോഹൻലാൽ ചിത്രത്തിലെ ആ പിരിമുറുക്കം നിറഞ്ഞ രംഗം ഷൂട്ട് ചെയ്തപ്പോൾ സംഭവിച്ചത്; ഡയറക്ടറുടെ അപാര കഴിവ്

ടിപ്പുജയന്തി പുനഃസ്ഥാപിക്കണമെന്ന് കോൺഗ്രസ് എംഎൽഎ; ലാദന്റെ വരെ ജയന്തി നിങ്ങളാഘോഷിക്കുമെന്ന് പരിഹസിച്ച് ബിജെപി

ടിപ്പുജയന്തി പുനഃസ്ഥാപിക്കണമെന്ന് കോൺഗ്രസ് എംഎൽഎ; ലാദന്റെ വരെ ജയന്തി നിങ്ങളാഘോഷിക്കുമെന്ന് പരിഹസിച്ച് ബിജെപി

അനധികൃതമായി ലഡാക്കിലെയും കശ്മീരിലെയും തന്ത്രപ്രധാനസ്ഥലങ്ങൾ സന്ദർശിച്ചു; ഫോൺ ഹിസ്റ്ററിയിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ; ചൈനീസ് പൗരൻ പിടിയിൽ

അനധികൃതമായി ലഡാക്കിലെയും കശ്മീരിലെയും തന്ത്രപ്രധാനസ്ഥലങ്ങൾ സന്ദർശിച്ചു; ഫോൺ ഹിസ്റ്ററിയിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ; ചൈനീസ് പൗരൻ പിടിയിൽ

പാകിസ്താൻ വീണ്ടും വിഭജിക്കപ്പെടും,ശവക്കുഴി തോണ്ടുന്നത് സ്വയം: നാശത്തിലേക്കാണ് പോക്കെന്ന് വിദഗ്ധർ

പാകിസ്താൻ വീണ്ടും വിഭജിക്കപ്പെടും,ശവക്കുഴി തോണ്ടുന്നത് സ്വയം: നാശത്തിലേക്കാണ് പോക്കെന്ന് വിദഗ്ധർ

വന്ദേമാതരം വിഭജിക്കപ്പെട്ടില്ലായിരുന്നുവെങ്കിൽ വിഭജനം സംഭവിക്കുമായിരുന്നില്ല, രാഷ്ട്രീയവുമായി ബന്ധിപ്പിക്കുന്നത് നിർഭാഗ്യകരം പ്രിയങ്കയെ തള്ളി അമിത് ഷാ

വന്ദേമാതരം വിഭജിക്കപ്പെട്ടില്ലായിരുന്നുവെങ്കിൽ വിഭജനം സംഭവിക്കുമായിരുന്നില്ല, രാഷ്ട്രീയവുമായി ബന്ധിപ്പിക്കുന്നത് നിർഭാഗ്യകരം പ്രിയങ്കയെ തള്ളി അമിത് ഷാ

സ്വയം ന്യായീകരിക്കാൻ പറയുന്നത് :ക്രിമിനൽ പോലീസെന്ന ദീലിപിന്റെ ആരോപണം തള്ളി മുഖ്യമന്ത്രി

സ്വയം ന്യായീകരിക്കാൻ പറയുന്നത് :ക്രിമിനൽ പോലീസെന്ന ദീലിപിന്റെ ആരോപണം തള്ളി മുഖ്യമന്ത്രി

അന്ന് അവരെയെല്ലാം കൊന്നു കളയണമെന്നാണ് തോന്നിയത്:വല്ലാത്തൊരു സമാധാനക്കേടിലാണ്, അതുകൊണ്ട് പെൺകുട്ടിയെ വിധി വന്നശേഷം വിളിച്ചിട്ടില്ലെന്ന് നടൻ ലാൽ

അന്ന് അവരെയെല്ലാം കൊന്നു കളയണമെന്നാണ് തോന്നിയത്:വല്ലാത്തൊരു സമാധാനക്കേടിലാണ്, അതുകൊണ്ട് പെൺകുട്ടിയെ വിധി വന്നശേഷം വിളിച്ചിട്ടില്ലെന്ന് നടൻ ലാൽ

IPL 2026: മേ ഐ കം ഇൻ, അവസാന നിമിഷ എൻട്രിയായി സൂപ്പർ താരം ഐപിഎൽ ലേലത്തിന്; ടീമുകൾക്ക് ആവേശം

IPL 2026: മേ ഐ കം ഇൻ, അവസാന നിമിഷ എൻട്രിയായി സൂപ്പർ താരം ഐപിഎൽ ലേലത്തിന്; ടീമുകൾക്ക് ആവേശം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies