തിരുവനന്തപുരം:ഡോക്ടർമാർക്ക് സമൂഹിക മാദ്ധ്യമങ്ങളിലുള്ള വിലക്ക് പിൻവലിച്ച് ആരോഗ്യ വകുപ്പ്. കെജിഎംഒയും ഐഎംഒയും വൻ പ്രതിഷേധം ഉയർത്തിയാതോടെയാണ് നടപടി. കഴിഞ്ഞ ദിവസമാണ് സർക്കാർ ഡോക്ടർമാർ സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ഇടുന്നതും ചാനൽ തുടങ്ങുന്നതും വിലക്കിയുള്ള സർക്കുലർ ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ചത്.
ഭരണഘടന ജനങ്ങൾക്ക് തരുന്ന അഭിപ്രായ സ്വാതന്ത്രത്തിന് നേരെയുള്ള കടന്നുകയറ്റമാണ് ഈ സർക്കുലർ എന്ന് ചൂണ്ടിക്കാട്ടിയാണ് ഡോക്ടർമാരുടെ സംഘടന പ്രതിഷേധിച്ചത്. സർക്കുലർ പിൻവലിച്ചില്ലെങ്കിൽ നിയമനടപടിയിലേക്ക് പോവും എന്നും കെജിഎംഒയും ഐഎംഒയും അറിയിച്ചിരുന്നു.
സമൂഹമാദ്ധ്യമങ്ങളിൽ ഡോക്ടർമാർ സജീവമാകുപ്പോൾ അവർക്ക് ലഭിക്കുന്ന വരുമാനം കണ്ടെത്തുന്നത് പ്രായോഗികമല്ലെന്ന് ഉത്തരവിൽ പറയുന്നു. ഇത് പെരുമാറ്റച്ചട്ട ലംഘനമാണെന്നാണ് ആരോഗ്യ വകുപ്പ് ഇറക്കിയ ഉത്തരവിൽ വ്യക്തമാക്കിയിരുന്നത്.
Discussion about this post