ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിയുടെ തലവനും(കിംഗ് പിൻ) പ്രധാന സൂത്രധാരനും കെജ്‌രിവാളാണെന്ന് കോടതിയെ അറിയിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ വെള്ളിയാഴ്ച റോസ് അവന്യൂ കോടതിയിൽ ഹാജരാക്കിഎപ്പോഴാണ് ഈ നിർണായകമായ വെളിപ്പെടുത്തൽ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് നടത്തിയത്.
കുറ്റകൃത്യത്തിൻ്റെ വരുമാനം വിനിയോഗിക്കുന്നതിൽ കെജ്‌രിവാളിന് പങ്കുണ്ടെന്നും നയരൂപീകരണത്തിൽ അദ്ധേഹം നേരിട്ട് പങ്കെടുത്തതായും അഡിഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജു കോടതിയെ അറിയിച്ചു. കൂടാതെ സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നും കൈക്കൂലി വാങ്ങാൻ കഴിയുന്ന തരത്തിലാണ് മദ്യനയം രൂപകൽപ്പന ചെയ്തത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെ കവിത ഉൾപ്പെട്ട സൗത്ത് ഗ്രൂപ്പ് എന്നറിയപ്പെടുന്ന ഒരു സംഘത്തോടൊപ്പം ചേർന്നാണ് മദ്യനയ അഴിമതിയുടെ ഗൂഢാലോചനയിൽ കെജ്രിവാൾ പങ്കാളിയായത് എന്ന് ഇ ഡി വ്യക്തമാക്കി.
കെജ്രിവാൾ തന്നെ കവിതയെ കണ്ട് മദ്യനയത്തിൽ ഒരുമിച്ച് പ്രവർത്തിക്കണമെന്ന് പറഞ്ഞതായും ഏജൻസി പറഞ്ഞു. കുറ്റകൃത്യത്തിൻ്റെ വരുമാനം 100 കോടി രൂപ മാത്രമല്ല, കൈക്കൂലി നൽകുന്നവരുടെ ലാഭവും കുറ്റകൃത്യത്തിൻ്റെ വരുമാനമായിരുന്നു എന്ന് കോടതി വിശദമാക്കി.
പഞ്ചാബ് തിരഞ്ഞെടുപ്പിനായി സൗത്ത് ഗ്രൂപ്പിലെ ചില പ്രതികളിൽ നിന്ന് അരവിന്ദ് കെജ്‌രിവാൾ 100 കോടി രൂപ ആവശ്യപ്പെട്ടു കൂടാതെ സൗത്ത് ഗ്രൂപ്പിൽ നിന്ന് ലഭിച്ച ഏകദേശം 45 കോടി രൂപയുടെ കുറ്റകൃത്യങ്ങളുടെ വരുമാനം 2021-22 ലെ ഗോവ പ്രചാരണത്തിന് ആം ആദ്മി പാർട്ടി ഉപയോഗിച്ചു ഇത്തരത്തിൽ മദ്യ നയ രുപീകരണത്തിലും അതിന്റെ നടപ്പിലാക്കലിലും പണം വിനിയോഗിക്കുന്നതിലും നിർണായകമായ പങ്ക് വഹിച്ചത് കെജ്രിവാൾ ആണെന്നാണ് ഇ ഡി വ്യക്തമാക്കിയിരിക്കുന്നത്.
Discussion about this post