വിനോദ സഞ്ചാരികൾ ഓരോ രാജ്യത്തിനും വലിയ സാമ്പത്തിക നേട്ടമാണ് നൽകുന്നത്. അതുകൊണ്ടുതന്നെ വിനോദസഞ്ചാരികളെ സ്വാഗതം ചെയ്യാനാണ് എല്ലാ രാജ്യങ്ങളും ശ്രമിക്കുക.
എന്നാലിതാ കാനറി ദ്വീപുകളിലെ സഞ്ചാരികൾക്ക് നൽകിയിരിക്കുന്ന കർശന നിർദേശം ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്. കാനറി ദ്വീപുകളിലെ ലാൻസറോട്ടും ഫ്യൂർട്ടെവെൻചുറയും സന്ദർശിക്കുന്ന വിനോദസഞ്ചാരികൾക്ക് ബീച്ചുകളിൽ നിന്ന് മണൽ, കല്ലുകൾ, പാറകൾ എന്നിവ എടുക്കുന്നതിനെതിരെ മുന്നറിയിപ്പ് നേരത്തെ തന്നെ നൽകിയിട്ടുണ്ട്. അങ്ങനെ ചെയ്താൽ 128 പൗണ്ട് മുതൽ 2,563 പൗണ്ട് വരെ പിഴ ഈടാക്കും. അതായത് 13478 രൂപ മുതൽ 2,69879 രൂപ വരെ!
കടത്തീരങ്ങളിൽ നിന്നും പ്രകൃതിദത്തമായ സാധനങ്ങൾ ശേഖരിക്കുന്നത് ദ്വീപുകളുടെ ആവാസവ്യവസ്ഥയെ ദോഷകരമായി ബാധിക്കുന്ന കാരണത്താലാണ് ഈ നിർദേശം വന്നിരിക്കുന്നത്. ഓരോ വർഷവും ലാൻസറോട്ടിന് അതിന്റെ ബീച്ചുകളിൽ നിന്ന് ഏകദേശം ഒരു ടൺ വസ്തുക്കൾ നഷ്ടപ്പെടുന്നതായാണ് റിപ്പോർട്ട്.
പോപ്കോൺ ആകൃതിയിലുള്ള ഉരുളൻ കല്ലുകൾ എടുക്കുന്ന വിനോദസഞ്ചാരികൾക്ക് 128 മുതൽ 512 പൗണ്ട് വരെ പിഴ ചുമത്തും, അതേസമയം വലിയ കല്ലുകൾ എടുക്കുന്നവർക്ക് പരമാവധി പിഴയും ലഭിക്കും.
Discussion about this post