മലപ്പുറം; മലപ്പുറം കാളികാവ് ഉദിരംപൊയിലിൽ രണ്ടര വയുകാരിയുടെ മരണത്തിൽ കുട്ടിയുടെ പിതാവ് മുഹമ്മദ് ഫായിസ് പോലീസ് കസ്റ്റഡിയിൽ. കാളികാവിലെ റബ്ബർ എസ്റ്റേറ്റിൽ നിന്നാണ് ഫായിസിനെ പിടികൂടിയത്. നിലവിൽ ഫായിസിനെതിരെ പരാതി കിട്ടിയിട്ടില്ലെന്നും കുട്ടിയുടെ പോസ്റ്റ്മോർട്ടത്തിന് ശേഷം നടപടികളുണ്ടാകുമെന്നും പോലീസ് അറിയിച്ചു. ഇപ്പോൾ ആസ്വഭാവിക മരണത്തിനു മാത്രമാണ് കേസ് എടുത്തിരിക്കുന്നതെന്നും കാളികാവ് പോലീസ് പറഞ്ഞു.
പിതാവ് ഫായിസ് കുട്ടിയെ മർദ്ദിച്ചുകൊന്നതെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. ഫായിസിന്റെ മകൾ നസ്റീൻ ഇന്നലെയാണ് മരിച്ചത്. കുട്ടിയുടെ ശരീരത്തിൽ മർദനമേറ്റ പാടുകൾ കണ്ടെത്തിയിട്ടുണ്ട്. കഴുത്തിലും മുഖത്തും പാടുകളുള്ളത് പുറത്തുവന്ന ചിത്രത്തിൽതന്നെ കാണാം. മുഖത്ത് ചോര കല്ലിച്ച പാടുകളും കഴുത്തിൽ രക്തക്കറയോടെയുള്ള മുറിവുകളുമാണുള്ളത്.
ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയതാണെന്ന് പറഞ്ഞാണ് പിതാവ് ഫായിസ് കുട്ടിയെ വണ്ടൂരിലെ ആശുപത്രിയിൽ എത്തിക്കുന്നത്. എന്നാൽ കുട്ടിയെ പിതാവ് ഫായിസ് പതിവായി മർദ്ദിക്കാറുണ്ടായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. കുട്ടിയെ അലമാരയിലേക്ക് ഉന്തിയിട്ടും കട്ടിലിലേക്ക് എറിഞ്ഞുമൊക്കെയാണ് കൊലപ്പെടുത്തിയതെന്നാണ് കുട്ടിയുടെ അമ്മൂമ്മ റംലത്ത് പറഞ്ഞു.
കുട്ടിയുടെ ശരീരത്തിൽ പാടുകളുണ്ട്. അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. കുട്ടിയുടെ ബന്ധുക്കളുടെ മൊഴി പോലീസ് രേഖപ്പെടുത്തും. കുടുംബ പ്രശ്നം ഉണ്ടായിരുന്നതായി പോലീസ് അന്വേഷണത്തിൽ സ്ഥിരീകരിച്ചു.
Discussion about this post