കാസർകോട്: ഉപ്പളയിൽ എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുവന്ന 50 ലക്ഷം രൂപ കവർന്ന സംഭവത്തിൽ കർണാടകത്തിലേക്കും അന്വേഷണം വ്യാപിപ്പിച്ച് പോലീസ്. മോഷണം ആസൂത്രിതമാണെന്നുള്ള നിഗമനത്തിലാണ് അന്വേഷണസംഘം. കവർച്ച നടത്തിയത് ഒരാൾ അല്ലെന്നും ഇതിന് പിന്നിൽ ഒരു സംഘമാണെന്നും അന്വേഷണസംഘം പറഞ്ഞു.
ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. നഗരത്തിൽ ഒരു എടിഎമ്മിൽ പണം നിറയ്ക്കുന്നതിനിടെ ആയിരുന്നു കവർച്ച. ഇതിനിടെ വാഹനത്തിന് അടുത്ത് എത്തിയ അക്രമി ചില്ല് അടിച്ച് തകർത്ത് പണവുമായി കടന്ന് കളയുകയായിരുന്നു.
ബോക്‌സിലാണ് പണം ഉണ്ടായിരുന്നത്. ഇത് വാഹനത്തിന്റെ സീറ്റിൽ ആയിരുന്നു. സംഭവ സമയം ഡ്രൈവർ മാത്രമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇയാളെ ആക്രമിച്ചാണ് പണം കവർന്നത് എന്നാണ് സൂചന. പണവുമായി എത്തിയപ്പോൾ സുരക്ഷാ ജീവനക്കാരനുണ്ടായിരുന്നില്ലെന്നും വിവരമുണ്ട്.
Discussion about this post