ന്യൂഡൽഹി: ഇ ഡി കേസിൽ കസ്റ്റഡിയിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഭാര്യ സുനിത കെജ്രിവാളിനെ സന്ദർശിച്ച് ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ്റെ ഭാര്യ കൽപ്പന സോറൻ. അരവിന്ദ് കേജ്രിവാളിന് സമാനമായ കള്ളപ്പണ കേസിൽ നേരത്തെ ഹേമന്ത് സോറൻ അറസ്റിലായിരിന്നു. എന്നാൽ ഇ ഡി കസ്റ്റഡിയിൽ എടുക്കുന്നതിന് മുമ്പ് ഹേമന്ത് സോറൻ രാജി വച്ച് മുഖ്യമന്ത്രി പദം ഒഴിയുകയായിരിന്നു.
ഏതാനും മാസങ്ങൾക്ക് മുമ്പ് ജാർഖണ്ഡിൽ നടന്നതാണ് ഇപ്പോൾ ന്യൂഡൽഹിയിൽ സംഭവിക്കുന്നതെന്ന് സുനിതയെ കണ്ട ശേഷം കൽപ്പന പറഞ്ഞു. “എൻ്റെ ഭർത്താവ് ഹേമന്ത് സോറനെ ജയിലിലേക്ക് അയച്ചു. ഇപ്പോൾ അരവിന്ദ് സാറിനെ അറസ്റ്റ് ചെയ്തു. അതിനാൽ ഞങ്ങളുടെ സങ്കടം പങ്കുവയ്ക്കാൻ ഞാൻ സുനിത മാമിനെ കാണാൻ വന്നതാണ്, കല്പന പറഞ്ഞു.
ഞങ്ങൾ ഞങ്ങളുടെ പോരാട്ടം മുന്നോട്ട് കൊണ്ടുപോകാൻ തീരുമാനിച്ചിട്ടുണ്ട്. അതിനു വേണ്ടി ജാർഖണ്ഡ് കെജ്രിവാളിനെ പിന്തുണയ്ക്കും, തിരിച്ച് കെജ്രിവാൾ ജാർഖണ്ഡിനെയും പിന്തുണയ്ക്കും എന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്, കല്പന സോറൻ പറഞ്ഞു.
ഭൂമി കുംഭകോണക്കേസിൽ ജനുവരി 31നാണ് ഹേമന്ത് സോറൻ അറസ്റ്റിലായത്. എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റ് അറസ്റ്റ് ചെയ്യുന്നതിനുമുമ്പ് അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുകയും പിന്നീട് ചമ്പായി സോറൻ നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കുകയും ചെയ്‌തു.മാർച്ച് 21 ന് അരവിന്ദ് കെജ്‌രിവാളിൻ്റെ അറസ്റ്റും ഏതാണ്ട് സമാനമായ രീതി തന്നെയാണ് പിന്തുടർന്നത്.
Discussion about this post