എറണാകുളം: ബലാത്സംഗ കേസിലെ പ്രതിയായ മുൻ പോലീസ് ഉദ്യോഗസ്ഥന്റെ ജാമ്യം റദ്ദാക്കി ഹൈക്കോടതി. മുൻ എസ് എച്ച് ഒ എ.വി സൈജുവിന്റെ ജാമ്യമാണ് ഹൈക്കോടതി റദ്ദാക്കിയത്. ജാമ്യത്തിനായി ഇയാൾ വ്യാജ രേഖകൾ ഹാജരാക്കിയതായി കോടതിയ്ക്ക് വ്യക്തമായതിനെ തുടർന്നായിരുന്നു നടപടി.
ഡോക്ടറെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി. ഇതിൽ ഇഡി രേജിസ്റ്ററിലാണ് സൈജു തിരുത്തൽ വരുത്തിയത്. ഡോക്ടർ പരാതി നൽകുന്നതിന് മുൻപ് തന്നെ സൈജു പോലീസിൽ പരാതി നൽകിയിരുന്നു എന്ന് കാണിക്കുന്നതായിരുന്നു ഈ രേഖ. ഇത് വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു ജാമ്യം റദ്ദാക്കിയത്. ജസ്റ്റിസ് പി ഗോപിനാഥിന്റേതാണ് നടപടി.
രേഖ വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി പരാതിക്കാരി ഹർജി നൽകിയിരുന്നു. ഇതിലാണ് നടപടി. മുൻവൈരാഗ്യത്തിന്റെ പേരിലാണ് ബലാത്സംഗ കേസ് എന്ന് വരുത്തി തീർക്കുകയായിരുന്നു സൈജുവിന്റെ ലക്ഷ്യം.
Discussion about this post