സപ്തഭാഷ സംഗമഭൂമിയായ കാസര്‍ഗോഡ് ലോകസഭാ മണ്ഡലം തെരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ ഇടത് വലത് മുന്നണികള്‍ക്കെതിരെ ശക്തയായ സ്ഥാനാര്‍ത്ഥിയെയാണ് ബിജെപി രംഗത്ത് ഇറക്കിയിരിക്കുന്നത്. പൊതു രംഗത്ത് സുപരിചതയായ എം.എല്‍ അശ്വനിയാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്. യുവത്വത്തിന്റെ പ്രസരിപ്പുമായി അശ്വനി തെരഞ്ഞെടുപ്പ് കളത്തിലെത്തിയതോടെ കടുത്ത ത്രികോണ മത്സരമായിരിക്കും കാസര്‍ഗോഡ് അരങ്ങേറുക. തന്റെ തെരഞ്ഞെടുപ്പ് വിശേഷങ്ങളെ കുറിച്ചും ഭാവി പരിപാടികളെ പറ്റിയും ബ്രേവ് ഇന്ത്യയോട് മനസ്സ് തുറന്നിരിക്കുകയാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി.
ബിജെപിയിലേക്ക് അടുത്തത് എങ്ങനെയെന്ന ചോദ്യത്തിന് അശ്വനിക്ക് ഒരു ഉത്തരമേ ഉണ്ടായിരുന്നുള്ളൂ.. വികസനം. വികസനം ഒന്നുകൊണ്ട് മാത്രമാണ് താന്‍ ബിജെപിയിലേക്ക് വന്നതെന്ന് അശ്വനി പറയുന്നു. കാസര്‍ഗോഡിന്റെ വികസനത്തെ കുറിച്ച് ചോദിച്ചപ്പോള്‍ അശ്വനിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു.. വികസനമേയില്ലാത്ത ഒരു ജില്ലയാണ് കാസര്‍ഗോഡ് എന്ന് പറഞ്ഞ അശ്വനി, ഒരു 30-35 വര്‍ഷം എങ്ങനെയായിരുന്നോ അങ്ങനെതന്നെയാണ് കാസര്‍ഗോഡിന്റെ ഇപ്പോഴത്തെ സ്ഥിതിയെന്നും വിമര്‍ശിച്ചു.
നരേന്ദ്രമോദി സര്‍ക്കാര്‍ വന്നതിന് ശേഷമാണ് ജില്ലയിൽ എന്തെങ്കിലും വികസനം കാണുന്നതെന്നും അശ്വിനി ബ്രേവ് ഇന്ത്യയോട് പറഞ്ഞു. കാസര്‍ഗോഡ് നിന്ന് ജയിച്ച് കഴിഞ്ഞാല്‍ ചെയ്യുന്ന കാര്യങ്ങളെ കുറിച്ചും അശ്വിനി ബ്രേവ് ഇന്ത്യയോട് വ്യക്തമാക്കി. കാസര്‍ഗോഡ് ആദ്യമായി പരിഗണന നല്‍കുന്നത് കോളേജുകള്‍ക്കാണെന്നും, കൂടാതെ ജില്ലക്കായി മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലുകള്‍ കൊണ്ടുവരുമെന്നും അശ്വനി പറഞ്ഞു. എയിംസിനെ കുറിച്ച് സൂചിപ്പിക്കാനും എൻഡിഎ സ്ഥാനാര്‍ത്ഥി മറന്നില്ല..
കാസര്‍ഗോഡ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി എംഎല്‍ അശ്വിനിയുമായുള്ള അഭിമുഖത്തിന്റെ പൂര്‍ണരൂപം താഴെ കൊടുക്കുന്നു.
ഇപ്പോഴത്തെ എംപിയുടെ പരാജയമാണ് കാസര്‍ഗോഡ് എംയിസ് വരാന്‍ വൈകുന്നതെന്ന് വ്യക്തമാക്കിയ അശ്വിനി, ജയിച്ചു കഴിഞ്ഞാല്‍ തീർച്ചയായും കാസര്‍ഗോഡിലെ ജനങ്ങള്‍ക്കായി എയിംസ് കൊണ്ടുവരുമെന്നും ഉറപ്പ് നൽകി. തന്റെ സോഷ്യല്‍ മീഡിയയിലെ സ്വാധീനവും ഒരുപാട് സഹായകരമാകുന്നുണ്ടെന്നും അശ്വിനി ബ്രേവ് ഇന്ത്യയോട് പറഞ്ഞു. ജനങ്ങള്‍ക്ക് ഉപകാരപരമായ പല കാര്യങ്ങളും സോഷ്യല്‍ മീഡിയയിലൂടെ ചെയ്യാന്‍ സാധിക്കുന്നുണ്ടെന്നും അശ്വിനി വ്യക്തമാക്കി.
വിജയിച്ചാല്‍ കാസര്‍ഗോഡിനായി ചെയ്യാന്‍ കഴിയുന്ന പദ്ധതികള്‍ എന്തെല്ലാമെന്നും എന്‍ഡിഎ സ്ഥാനാര്‍ത്ഥി ബ്രേക്ക് ഇന്ത്യയോട് വിവരിച്ചു.. എയിംസിനെ കൂടാതെ ഐടി പാര്‍ക്കുകള്‍, സ്‌കൂളുകള്‍, കോളേജുകള്‍ എന്നിവ കൊണ്ടുവരുമെന്നാണ് അശ്വിനി പറയുന്നത്. ഇതിനൊപ്പം കാസര്‍ഗോഡിനെ വലയ്ക്കുന്ന പ്രധാന പ്രശ്നമായ ശുദ്ധജല ക്ഷാമം നികത്തുമെന്നും അശ്വിനി കൂട്ടിച്ചേര്‍ത്തു.
കുട്ടികള്‍ക്കും പ്രായമായവര്‍ക്കുമായി ഒരു പാര്‍ക്ക് കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നുണ്ട്. കൂടാതെ, കാസര്‍ഗോഡിന്റെ മികച്ച ടൂറിസം വളര്‍ച്ച ഒരു സ്വപ്‌നമാണെന്നും അശ്വിനി വ്യക്തമാക്കി. എതിര്‍ സ്ഥാനാര്‍ത്ഥികളെ കുറിച്ച് പറയാനും അശ്വിനി മറന്നില്ല. എതിരാളികളെ എങ്ങനെ നോക്കികാണുന്നു എന്ന ചോദ്യത്തിന് എൻഡിഎ സ്ഥാനർത്ഥിയുടെ ഉത്തരം ഇങ്ങനെയായിരുന്നു. ഞാന്‍ അവരെ നോക്കുന്നില്ല, എന്റെ പാര്‍ട്ടി പറഞ്ഞ കാര്യങ്ങൾ ചെയ്യാനാണ് ശ്രദ്ധിക്കുന്നത്. എനിക്കൊരു ലക്ഷ്യമുണ്ടെന്നും ചോദ്യത്തിന് മറുപടിയായി അശ്വിനി പറഞ്ഞു. അവസാനം കാസര്‍ഗോഡിനെ കുറിച്ചും അശ്വിനി വാചാലയായി. കാസര്‍ഗോഡ് തനിക്ക് അത്രയും പ്രിയപ്പെട്ടതാണെന്ന് വ്യക്തമാക്കിയ അശ്വിനി, ജില്ലക്കുവേണ്ടി ഒരു പാട് കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും ബ്രേവ് ഇന്ത്യയോട് വ്യക്തമാക്കി.
Discussion about this post