കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ സീനിയർ ഓഫീസർ പിബി അനിതയെ തിരികെ ജോലിയിൽ പ്രവേശിപ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിട്ടും നടപടിയായില്ല. ഉത്തരവ് വന്ന് നാലാം ദിവസവും നടപ്പാക്കാതെ മുഖം തിരിക്കുകയാണ് മെഡിക്കൽ കോളേജ് അധികൃതർ. മെഡിക്കൽ കോളജ് ഐസിയുവിൽ ലൈംഗികമായി പീഡിപ്പിക്കപ്പെട്ട യുവതിക്ക് അനുകൂല നിലപാട് എടുത്തതിന്റെ പേരിലാണ് അനിതയെ ഇടുക്കിയിലേക്കു സ്ഥലം മാറ്റിയത്. ഇതിനിടെ, ഉത്തരവ് പുനഃപരിശോധിക്കാൻ ഹൈക്കോടതിയെ സമീപിക്കാനും സർക്കാർ ഒരുങ്ങുകയാണ്.
അനിതയെ ഏപ്രിൽ ഒന്നിന് കോഴിക്കോട് മെഡിക്കൽ കോളജിൽ തിരികെ പ്രവേശിപ്പിക്കണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്. ഇതുമായി 4 ദിവസമായി അനിത എത്തുന്നുണ്ടെങ്കിലും ജോലിയിൽ പ്രവേശിപ്പിച്ചിട്ടില്ല. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചാലേ ജോലിയിൽ പ്രവേശിപ്പിക്കാൻ സാധിക്കൂവെന്നും തനിക്കു സ്വന്തമായി ഉത്തരവ് ഇറക്കാനാകില്ലെന്നും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ (ഡിഎംഇ) കോഴിക്കോട് പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ.സുജിത്ത് ശ്രീനിവാസനെ അറിയിച്ചു
സംഭവത്തിൽ സർക്കാർ പ്രതികളെ സഹായിക്കുകയാണെന്ന് ഐസിയുപി പീഡന കേസിലെ അതിജീവിത കുറ്റപ്പെടുത്തി.2023 മാർച്ച് 18നാണ് കോഴിക്കോട് മെഡിക്കൽ കോളേജിലെ ഐസിയുവിൽ വെച്ച് യുവതി പീഡനത്തിനിരയായത്. സംഭവത്തിൽ അതിജീവിതയ്ക്ക് അനുകൂലമായി മൊഴി നൽകിയതിന് പിന്നാലെയാണ് അനിതയെ ഇടുക്കിയിലേക്ക് സ്ഥലം മാറ്റിയത്.
Discussion about this post