ന്യൂഡൽഹി: പുതിയ പണവായ്പ നയപ്രഖ്യാപനവുമായി റിസർവ് ബാങ്ക്. പലിശ നിരക്കിൽ മാറ്റമില്ലാതെ തുടരുന്നതാണ് പുതിയ പ്രഖ്യാപനം. റിസർവ് ബാങ്ക് ,ബാങ്കുകൾക്ക് നൽകുന്ന വായ്പയുടെ പലിശയായ റിപ്പോനിരക്ക് 6.5 ശതമാനമായി തുടരും. തുടർച്ചയായ ഏഴാം തവണയാണ് പലിശ നിരക്ക് മാറ്റമില്ലാതെ തുടരുന്നത് . കുറയുന്ന പണപ്പെരുപ്പവും പ്രതീക്ഷിച്ചതിലും മികച്ച സാമ്പത്തിക വളർച്ചയും പരിഗണിച്ചാണ് ഇത്തവണയും റിസർവ് ബാങ്ക് നിരക്ക് മാറ്റമില്ലാതെ തുടരുന്നത്. ധന നയ യോഗത്തിന് ശേഷം റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസാണ് റിപ്പോ നിരക്ക് മാറ്റമില്ലാതെ തുടരുമെന്ന് അറിയിച്ചത്.
ആറിൽ അഞ്ച് അംഗങ്ങളും പുതിയനിരക്ക് നയത്തെ അനുകൂലിച്ച് വോട്ട് ചെയ്യ്തതോടെയാണ് തീരുമാനം ആയത്. പണപ്പെരുപ്പനിരക്ക് നാലു ശതമാനത്തിന് താഴെ എത്തിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയുള്ള നടപടികളുമായി മുന്നോട്ട് പോകാനും എംപിസി യോഗം തീരുമാനിച്ചിട്ടുണ്ട്.
മാറ്റമില്ലാത്ത റിപ്പോ നിരക്ക് അർത്ഥമാക്കുന്നത് വായ്പാ പലിശ നിരക്കുകളും മാറ്റമില്ലാതെ തുടരാനാണ് സാധ്യത എന്നതാണ്. സെപ്റ്റംബർ മാസത്തിൽ മാത്രമേ ഇതിന് മാറ്റം വരുകയൊള്ളു എന്നാണ് യോഗം തീരുമാനിച്ചിരിക്കുന്നത്. . കഴിഞ്ഞ ഒൻപത് മാസമായി പ്രധാന പണപ്പെരുപ്പം കുറയുകയാണ് ചെയ്തത്. ആഗോള സമ്പദ്വ്യവസ്ഥ ശക്തമായി നിലകൊള്ളുന്നുവെന്നും 2024ൽ ആഗോള വ്യാപാരം അതിവേഗം വളരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇഎംഐ , വാഹന ഭവന വായ്പ എടുക്കുന്നവർക്കെല്ലാം ഈ വാർത്ത ആശ്വാസമായിരിക്കുകയാണ്
Discussion about this post