ന്യൂഡൽഹി: പെരുമാറ്റചട്ടം ലംഘിച്ചതിന് കോൺഗ്രസ് സ്ഥാനാർത്ഥിക്കും 70 അനുയായികൾക്കുമെതിരെ കേസ്. അനുമതിയില്ലാതെ റാലി നടത്തിയതിനും ജെസിബി ഉപയോഗിച്ച് പുഷ്പവൃഷ്ടി നടത്തിയതിനുമാണ് കേസ്. ആഗ്രയിലെ ഫത്തേപൂർ സിക്രിയിൽ ആണ് സംഭവം. ഇതിന് പിന്നാലെ, പ്രചാരണം നടത്തിയ ജെസിബി ഉൾപ്പെടെയുള്ള 30 വാഹനങ്ങൾ പോലീസ് പിടിച്ചെടുത്തു.
ഫത്തേപൂർ സിക്രി മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി രാംനാഥ് സികർവാറിനെതിരെയാണ് കേസെടുത്തത്. രാംനാഥ് സികർവാറിന്റെ പ്രചാരണ റാലിയുടെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം വൈറലായിരുന്നു. കറുത്ത മഹീന്ദ്ര കാറിന്റെ മേൽക്കൂരയിൽ രാംനാഥ് സികർവാർ ഇരിക്കുന്നതും അനുയായികൾ പുറകിലൂടെ വരുന്ന വാഹനങ്ങളിൽ ബോണറ്റിലും വാതിലിലും ഉൾപ്പെടെ തൂങ്ങിക്കിടക്കുന്നതുമാണ് വീഡിയോയിൽ.
റാലി നടത്താനും വാഹനങ്ങൾ ഉപയോഗിക്കാനും രാംനാഥിന് റിട്ടേണിംഗ് ഓഫീസറുടെ അനുമതി ലഭിച്ചിരുന്നില്ല. സംഭവത്തിൽ സ്ഥാനാർത്ഥിക്കും അനുയായികൾക്കുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Discussion about this post