പറ്റ്ന: സിഎഎയ്ക്കെതിരെ ഉയരുന്ന എതിർപ്പുകളൊന്നും തന്നെ ഭയപ്പെടുത്തില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുന്നവരാണ് പൗരത്വ നിയമ ഭേദഗതിയെ എതിർക്കുന്നത്. ഇവർക്ക് മുൻപിൽ ഒരു കാരണവശ്ശാലും തല താഴ്ത്തില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ബിഹാറിലെ പൂർണിയയിലെ എൻഡിഎയുടെ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്ന അദ്ദേഹം.
വോട്ട് ബാങ്ക് ലക്ഷ്യമിട്ടും രാഷ്ട്രീയ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനും വേണ്ടിയാണ് ചിലർ പൗരത്വ നിയമ ഭേദഗതിയെ എതിർക്കുന്നത്. ഇത്തരക്കാരെ ഭയക്കില്ല. ഈ എതിർപ്പുകൾ കൊണ്ടൊന്നും ഇവർക്ക് മുൻപിൽ തലതാഴ്ത്താൻ പോകുന്നില്ല. പാവങ്ങൾക്കും സമൂഹത്തിന്റെ ഉന്നതിയ്ക്കുമായി നിരവധി പദ്ധതികളാണ് കേന്ദ്രസർക്കാർ ആവിഷ്കരിച്ചിട്ടുള്ളത്. 25 കോടി ജനങ്ങളെ കേന്ദ്രസർക്കാർ ദാരിദ്ര്യത്തിൽ നിന്നും കരകയറ്റി. ചൂഷണം നേരിട്ടുകൊണ്ടിരുന്നവർക്കും അധകൃതർക്കും ആയിരുന്നു ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ മുൻഗണന നൽകിയിരുന്നത്. ഇത് ബിഹാറിലും സാദ്ധ്യമാക്കി. സീമാചൽ, പൂർണിയ എന്നീ പ്രദേശങ്ങളിൽ സർക്കാർ വികസനം എത്തിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു.
ആർജെഡി സർക്കാർ ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്തില്ല. വോട്ട് ബാങ്ക് മാത്രം ആയിരുന്നു അവരുടെ ലക്ഷ്യം. സീമാചൽ എന്നത് രാജ്യത്തിന്റെ ഏറ്റവും നിർണായക ഭാഗമാണ്. എന്നാൽ ഇവിടെ വോട്ട് ബാങ്ക് രാഷ്ട്രീയം കണ്ട് പ്രതിപക്ഷ പാർട്ടികൾ സുരക്ഷയിൽ വിട്ട് വീഴ്ച ചെയ്തു. ഇ്ത് നുഴഞ്ഞുകയറ്റത്തിലേക്ക് വഴിവച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കഴിഞ്ഞ 10 വർഷക്കാലം രാജ്യത്തിന് വേണ്ടി ചെയ്തതെല്ലാം ഒരു ട്രെയിലർ മാത്രമാണ്. ഇനി ആണ് യഥാർത്ഥ പ്രവർത്തനങ്ങൾ ആരംഭിക്കാൻ പോകുന്നത് എന്നും മോദി കൂട്ടിച്ചേർത്തു.
Discussion about this post