എറണാകുളം: ഇസ്ലാമിക ഭീകരവാദം പ്രമേയമാകുന്ന ചിത്രം ദി കേരള സ്റ്റോറിയുടെ പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തള്ളി ഹൈക്കോടതി. തിരുവനന്തപുരം സ്വദേശി സൂരജിന്റെ ഹർജിയാണ് തള്ളിയത്. വിഷയത്തിലെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് പരിഗണിച്ചുകൊണ്ടാണ് കോടതിയുടെ നിർണായക ഉത്തരവ്.
സിനിമയുടെ പ്രദർശനം തടയേണ്ട സാഹചര്യം ഇല്ലെന്നും
നേതാക്കളുടെയും സ്ഥാനാർത്ഥികളുടെയും ജീവചരിത്രം പറയുന്ന പ്രീ – റിലീസ് ചെയ്ത സിനിമകളുമായി ബന്ധപ്പെട്ട പരാതികൾ കമ്മീഷൻ മുൻകാലങ്ങളിൽ പരിഗണിച്ചിട്ടുണ്ടെന്നും ദി കേരള സ്റ്റോറി അത്തരമൊരു പരിധിയിൽ പെടുന്നില്ലെന്നുമായിരുന്നു കമ്മീഷൻ കോടതിയെ അറിയിച്ചത്. ഇത് പരിഗണിച്ചുകൊണ്ടായിരുന്നു ഹൈക്കോടതി പ്രദർശനം തടയാൻ കഴിയില്ലെന്ന് വ്യക്തമാക്കിയത്.
ദൂരദർശനിൽ സിനിമ സംപ്രേഷണം ചെയ്യുന്നതിനെതിരെയാണ് തിരുവനന്തപുരം സ്വദേശി ഹർജി നൽകിയത്. തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സിനിമ പ്രദർശിപ്പിക്കുന്നത് പെരുമാറ്റചട്ട ലംഘനം ആണെന്നായിരുന്നു ഹർജിയിലെ ആരോപണം. ഇത് ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മീഷനും ഇയാൾ ഇ മെയിൽ അയച്ചിരുന്നു. കമ്മീഷന്റെ നടപടിയ്ക്കായി കാക്കാതെ സമീപിച്ചതിനെതിരെ ഹൈക്കോടതിയെ നേരത്തെ തന്നെ അതൃപ്തി അറിയിച്ചിരുന്നു. ഇതിന് പുറമേ ഹർജിയിൽ ഇടപെടാൻ കഴിയില്ലെന്നും വ്യക്തമാക്കിയിരുന്നു. എന്നാൽ പിന്നീട് തിരഞ്ഞെടുപ്പ് കമ്മീഷനോട് നിലപാട് തേടുകയായിരുന്നു.
Discussion about this post