മനുഷ്യാവകാശ പ്രവർത്തകരുടെ പേരുകൾ യു എൻ ഉദ്യോഗസ്ഥർ ചൈനക്ക് ചോർത്തിക്കൊടുത്തു ; ഗുരുതര വെളിപ്പെടുത്തലുമായി മുൻ യു എൻ ഉദ്യോഗസ്ഥ
ലണ്ടൻ: ഐക്യരാഷ്ട്ര സഭയ്‌ക്കെതിരെ ഗുരുതര വെളിപ്പെടുത്തലുമായി മുൻ യു എൻ ഉദ്യോഗസ്ഥ. ഐക്യരാ രാഷ്ട്ര സഭയിലെ മനുഷ്യാവകാശ കമ്മീഷണറുടെ ഓഫീസിനെ നിയന്ത്രിക്കുന്നത് ചൈനയാണ്. അതിന്റെ പ്രസിഡന്റുമാരെയടക്കം പണം കൊടുത്ത് ചൈന വശത്താക്കിയിരിക്കുകയാണ്. ഐക്യരാഷ്ട്ര സഭയുടെ പല പോളിസികളെയും ചൈന ഇത്തരത്തിൽ സ്വാധീനിച്ചു. കൂടാതെ ചൈനയിൽ രഹസ്യമായി പ്രവർത്തിക്കുന്ന പല സന്നദ്ധ സംഘടനാ പ്രവർത്തകരുടെയും പേരുകൾ യു എൻ ഉദ്യോഗസ്ഥർ തന്നെ ചൈനീസ് ഭരണകൂടത്തിന് ചോർത്തി കൊടുത്തു.
ഉയിഗർ മുസ്ലീങ്ങളുടെ കേസിൽ ഇടപെടൽ നടത്തുന്ന മനുഷ്യാവകാശ പ്രവർത്തകരുടെ പേര് വിവരങ്ങളാണ് ഐക്യ രാഷ്ട്ര സഭാ ഉദ്യോഗസ്ഥർ ചൈനക്ക് ചോർത്തി കൊടുത്തത്. ഇവരിൽ പലരെയും പിന്നീട് കാണാതായി.
മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെ ഓഫീസ് അഥവാ (OHCHR) നെയാണ് പണം കൊടുത്ത് ചൈന അവരുടെ താല്പര്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്നത് എന്ന വെളിപ്പെടുത്തലാണ് എമ്മ നടത്തിയിരിക്കുന്നത്. ചൈനയും മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെ ഓഫീസും തമ്മിൽ അസ്വസ്ഥതയുളവാക്കുന്ന ഒരു ബന്ധം ഉണ്ടെന്നാണ് എമ്മ തുറന്ന് പറഞ്ഞത്.
സുസ്ഥിര വികസന ലക്ഷ്യങ്ങൾ നടപ്പിലാക്കാൻ നടന്ന ചർച്ചകൾ ചൈന തങ്ങൾക്ക് അനുകൂലമാക്കി മാറ്റി. ഇതിനു വേണ്ടി ചൈനീസ് ഭരണകൂടം ഈ പ്രക്രിയയുടെ മേൽനോട്ടം വഹിക്കുന്ന ജനറൽ അസംബ്ലിയുടെ രണ്ട് പ്രസിഡൻ്റുമാർക്ക് കൈക്കൂലി നൽകി. ഇതിനെ തുടർന്ന് ഒടുവിൽ പുറത്ത് വന്ന അന്തിമ റിപ്പോർട്ട് ചൈനക്ക് അനുകൂലമായിരുന്നു. മാത്രമല്ല തായ്‌വാനുമായി നയതന്ത്രബന്ധമുള്ള സംസ്ഥാനങ്ങളിൽ അങ്ങനെ നൽകുന്ന പണം ചെലവഴിക്കരുതെന്ന് യുഎൻ ഏജൻസികളിലുടനീളം ചൈന ഒരു രഹസ്യ വ്യവസ്ഥ ചുമത്തുന്നുവെന്നും തെളിവുകൾ സഹിതം എമ്മ വെളിപ്പെടുത്തി.
അപകടകരമായ ആനുകൂല്യങ്ങളാണ് ഇത്തരത്തിൽ യു എൻ ഉദ്യോഗസ്ഥർക്ക് പണം നൽകി കൊണ്ട് ചൈന നേടിയെടുക്കുന്നത്. ഈ ആനുകൂല്യങ്ങൾ യുഎന്നിനെ ചൈനീസ് ദേശീയ താൽപ്പര്യങ്ങൾ നിറവേറ്റുന്നതിനായി ഒരു ഉപകരണമാക്കി മാറ്റി.
കൂടാതെ മനുഷ്യാവകാശ സമ്മേളനങ്ങൾക്ക് ഒത്തു ചേരുന്ന പ്രവർത്തകരുടെ വിവരങ്ങളും ചില യു എൻ ഉദ്യോഗസ്ഥർ ചൈനക്ക് ചോർത്തി നൽകി എന്നും എമ്മ തെളിവുകൾ നിരത്തി വ്യക്തമാക്കിയിട്ടുണ്ട്.
യുഎൻ സെക്രട്ടേറിയറ്റ് മുൻകൂറായി ചൈനയ്ക്ക് എൻജിഒ പ്രതിനിധികളുടെ പേരുകൾ നൽകിയ കേസുകളിൽ, അവരുടെ കുടുംബാംഗങ്ങളെ ഉടൻ തന്നെ ചൈനീസ് പോലീസ് സന്ദർശിക്കുകയും, കുടുംബാംഗങ്ങളെ ഉപയോഗിച്ച് അവരുടെ വാദങ്ങൾ നിർത്താൻ ഫോൺ ചെയ്യിപ്പിക്കുകയും ചെയ്തു
പേരുകൾ നല്കപ്പെട്ടതിനെ തുടർന്ന് പല മനുഷ്യാവകാശ പ്രവർത്തകരെയും പിന്നീട് കാണാതായി. പലരും ക്രൂരമായ പീഡനങ്ങൾക്ക് വിധേയരായി. കോൺസെൻട്രേഷൻ ക്യാമ്പുകളിൽ അടക്കപ്പെട്ടു, എമ്മ വെളിപ്പെടുത്തി.
യുകെ പാർലമെൻ്റിൻ്റെ വിദേശകാര്യ സമിതി അന്വേഷണത്തിൻ്റെ ഭാഗമായി ലഭിച്ച രേഖാമൂലമുള്ള തെളിവുകൾ നിലവിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിന്റെ മുന്നണി പോരാളിയായി പ്രവർത്തിക്കുന്ന എമ്മ റെയ്‌ലി പത്ര സമ്മേളനത്തിലൂടെയാണ് ചൈന ഐക്യരാഷ്ട്ര സഭയിൽ നടത്തുന്ന നിയമവിരുദ്ധമായ ഇടപെടലുകൾ തുറന്ന് പറഞ്ഞത്
Discussion about this post