തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിൽ കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സിഎംആർഎൽ) എക്‌സാലോജിക് കമ്പനിയുമായുള്ള ഇടപാടിന്റെ പൂർണ രേഖകൾ കൈമാറിന്നില്ലെന്ന് ഇഡി . സാമ്പത്തിക ഇടപാടുകളുടെ രേഖകളും കരാർ രേഖകളും സിഎംആർഎലിനോട് ഇഡി ആവശ്യപ്പെട്ടിരുന്നു. കമ്പനിയുടെ ചീഫ് ഫിനാൻസ് മാനേജർ പി സുരേഷ് കുമാർ രേഖകൾ ഒന്നും തന്നെ ഹാജരാക്കിയിരുന്നില്ല.
അതേസമയം സുരേഷിനെ ഇഡി ഇന്നും ചോദ്യം ചെയ്യും. ആവശ്യപ്പെട്ട രേഖകൾ ആദായ നികുതി വകുപ്പിന്റെ സെറ്റിൽമെന്റ് ബോർഡ് പരിശോധിച്ചാതാണെന്ന് സുരേഷ് കുമാർ പറഞ്ഞു. പരിശോധിച്ച രേഖകൾ ഇനിയും ഹാജരാക്കാൻ കഴിയില്ലെന്നാണ് സുരേഷിന്റെ മറുപടി. എക്‌സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് അറിയില്ലെന്നാണ് ഉദ്യോഗസ്ഥർ മറുപടി പറഞ്ഞത്.
നൽകാത്ത സേവനത്തിന് സിഎംആർഎൽ പിണറായി വിജയന്റെ മകൾ വീണവിജയനും അവരുടെ സോഫറ്റ്വെയർ സ്ഥാപനമായ എക്സാലോജിക്കിനും ഒരു കോടി 72 ലക്ഷം രൂപ നൽകിയെന്നായിരുന്നു ആദായ നികുതി സെറ്റിൽമെന്റ് ബോർഡിന്റെ കണ്ടെത്തൽ. ഇതിനെ തുടർന്നാണ് വീണ വിജയനും സംഘത്തിനും എതിരെ കേന്ദ്ര ഏജൻസികൾ നടപടികൾ തുടങ്ങിയത്.
Discussion about this post