ഇനി വരാൻ പോകുന്ന വലിയൊരു കാലയളവിൽ ലോകത്തിന്റെ സാമ്പത്തിക വളർച്ചയെ മുന്നോട്ട് കൊണ്ട് പോകാൻ പോകുന്നത് ഇന്ത്യ – ഐ എം എഫ് മേധാവി
വാഷിംഗ്ടൺ: ഇനി വരാൻ പോകുന്ന വലിയൊരു കാലയളവിൽ ആഗോള സമ്പദ് വ്യവസ്ഥയുടെ വളർച്ചയുടെ ചാലകമായി ഇന്ത്യ തുടരുമെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) എക്‌സിക്യൂട്ടീവ് ഡയറക്ടർ കൃഷ്ണമൂർത്തി വി സുബ്രഹ്മണ്യം ചൊവ്വാഴ്ച വ്യക്തമാക്കി.
വാർത്താ ഏജൻസി ആയ എ എൻ ഐ ക്ക് നൽകിയ അഭിമുഖത്തിൽ, COVID-19 പാൻഡെമിക്കിന് ശേഷം ലോകം കിതച്ചു നിൽക്കുമ്പോഴും ഇന്ത്യ 7 ശതമാനത്തിലധികം സ്ഥിരമായ വളർച്ചയ്ക്ക് സാക്ഷ്യം വഹിച്ചതായി അദ്ദേഹം അഭിപ്രായപ്പെട്ടു. നാലാം പാദത്തിൽ ഇന്ത്യ 8 ശതമാനം വളർച്ച കൈവരിക്കുമെന്ന് പ്രവചിച്ച അദ്ദേഹം നിലവിലെ ആഗോള സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് അത് വലിയ മുന്നേറ്റമാണെന്നും വ്യക്തമാക്കി.
ഇന്ത്യയുടെ മുൻ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് സുബ്രഹ്മണ്യം, 2024-ൽ ഇന്ത്യയുടെ വളർച്ചയെക്കുറിച്ചുള്ള പ്രവചനം 7.8 ശതമാനമായി ഐഎംഎഫ് വർധിപ്പിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി , ഇത് മൊത്തത്തിലുള്ള ഭാരതത്തിന്റെ വളർച്ചയെ പ്രതിഫലിപ്പിക്കുന്നുവെന്ന് അദ്ധേഹം പറഞ്ഞു.
നിങ്ങൾ പെൻ വേൾഡ് ടേബിളിൻ്റെ ഡാറ്റ നോക്കുകയാണെങ്കിൽ, വളർച്ചയുടെ ചാലകങ്ങളെ മനസ്സിലാക്കാൻ ലോകമെമ്പാടുമുള്ള സാമ്പത്തിക വിദഗ്ധർ ഉപയോഗിക്കുന്നത് ഇതാണ്. ഇന്ത്യയിൽ, 2014-ന് മുമ്പുള്ള ഉത്പാദനക്ഷമത പ്രതിവർഷം 1.3 ശതമാനമായിരുന്നു; നേരെമറിച്ച്, 2014-ന് ശേഷമുള്ള ഉൽപ്പാദന വളർച്ചയുടെ നിരക്ക് 2.7 ശതമാനമാണ്, ഇത് ഇരട്ടിയിലേറെയാണ്. വളർച്ച ഉയർന്ന നിലയിൽ തുടരുന്നതിനും അത് സുസ്ഥിരമായി മുന്നോട്ട് പോകുന്നതിനും ഇത് വളരെ പ്രധാനപ്പെട്ട ഒരു ചാലകമാണെന്ന് ഞാൻ കരുതുന്നു, ”അദ്ദേഹം കൂട്ടിച്ചേർത്തു.
2023-24 സാമ്പത്തിക വർഷത്തിലെ ഒക്ടോബർ-ഡിസംബർ പാദത്തിൽ ഇന്ത്യയുടെ ജിഡിപി 8.4 ശതമാനം എന്ന അഭൂതപൂർവ്വമായ വളർച്ച നേടിയിരുന്നു
Discussion about this post