ഈ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷമായ ഇൻഡി സഖ്യത്തിന് അനുകൂലമായി ശക്തമായ അടിയൊഴുക്കുണ്ടെന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവുമായി നടത്തിയ സംയുക്ത പത്രസമ്മേളനത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. ബിജെപി 150 സീറ്റിൽ ഒതുങ്ങും എന്നും അദ്ദേഹം വ്യക്തമാക്കി.
“ഞാൻ സീറ്റുകൾ പ്രവചിക്കുന്ന ആളല്ല . 15-20 ദിവസം മുമ്പ് ബിജെപി 180 സീറ്റുകൾ നേടുമെന്ന് ഞാൻ കരുതിയിരുന്നു, എന്നാൽ ഇപ്പോൾ അവർക്ക് 150 സീറ്റുകൾ മാത്രമേ ലഭിക്കുകയുള്ളൂ എന്നാണ് ഞാൻ വിശ്വസിക്കുന്നത് . എല്ലാ സംസ്ഥാനങ്ങളിൽ നിന്നും ഞങ്ങൾ മെച്ചപ്പെടുന്നുവെന്ന് റിപ്പോർട്ടുകൾ ലഭിക്കുന്നു. ഞങ്ങൾക്ക് . ഉത്തർപ്രദേശിൽ ഞങ്ങളുടെ സഖ്യം വളരെ മികച്ചതാണ് അത് കൊണ്ട് തന്നെ ഞങ്ങൾ മികച്ച പ്രകടനം കാഴ്ചവെക്കും.” മുൻ കോൺഗ്രസ് അധ്യക്ഷൻ പറഞ്ഞു.
പൊതുതിരഞ്ഞെടുപ്പിൽ അമേഠിയിൽ നിന്നോ റായ്ബറേലിയിൽ നിന്നോ മത്സരിക്കുമോ എന്ന ചോദ്യത്തിന്, ഇത് ബിജെപിയുടെ ചോദ്യമാണ് എന്നായിരുന്നു രാഹുൽ ഗാന്ധി പ്രതികരിച്ചത് ; വളരെ നല്ലത്, ഞങ്ങളുടെ പാർട്ടിയിൽ, ഈ (സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കൽ) തീരുമാനങ്ങളെല്ലാം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ആണ് എടുക്കുന്നത് .എനിക്ക് എന്ത് ഓർഡർ ലഭിച്ചാലും ഞാൻ അത് പാലിക്കും, രാഹുൽ ഗാന്ധി പറഞ്ഞു.
Discussion about this post