ന്യൂഡൽഹി: രാജിവച്ച കോൺഗ്രസ് നേതാവ് തജീന്ദർ സിംഗ് ബിട്ടു ബിജെപിയിൽ ചേർന്നു. രാജി പ്രഖ്യാപനത്തിന് മണിക്കൂറുകൾക്കുള്ളിലായിരുന്നു അദ്ദേഹത്തിന്റെ ബിജെപി പ്രവേശനം. ഇതോടെ വലിയ പ്രതിരോധത്തിലായിരിക്കുകയാണ് കോൺഗ്രസ്.
ഉച്ചയോടെയായിരുന്നു അദ്ദേഹം ബിജെപിയിൽ ചേർന്നത്. ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് എത്തിയായിരുന്നു അദ്ദേഹം പാർട്ടി അംഗത്വം സ്വീകരിച്ചത്. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ബിട്ടുവിനെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു. ബിജെപി ജനറൽ സെക്രട്ടറി വിനോദ് താവ്‌ഡെയും മറ്റ് മുതിർന്ന നേതാക്കളും പരിപാടിയിൽ സന്നിഹിതരായിരുന്നു.
രാജിവച്ചതിന് പിന്നാലെ ബിട്ടു ബിജെപിയിൽ ചേരുമെന്ന തരത്തിൽ സൂചനകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഔദ്യോഗിക അംഗത്വം സ്വീകരിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഉൾപ്പെടെ വിവിധ വിഷയങ്ങളിൽ കോൺഗ്രസ് നേതൃത്വവുമായി ബിട്ടുവിന് അസ്വാരസ്യങ്ങൾ നിലനിന്നിരുന്നു. ഇതേ തുടർന്നാണ് രാജിയെന്നാണ് വിവരം. ഹിമാചൽ പ്രദശിൽ എഐസിസിയുടെ ചുമതലുണ്ടായിരുന്ന നേതാവായിരുന്നു അദ്ദേഹം. ഈ സ്ഥാനവും രാജിവച്ചിരുന്നു.
Discussion about this post