ന്യൂഡൽഹി : കൊടാക് മഹീന്ദ്ര ബാങ്ക് ലിമിറ്റഡിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി റിസർവ് ബാങ്ക്. ഓൺലൈൻ മുഖേനയും മൊബൈൽ ബാങ്കിംഗ് മാർഗ്ഗങ്ങളിലൂടെയും പുതിയ ഉപയോക്താക്കളെ ചേർക്കുന്നത് നിർത്തിവയ്ക്കാൻ റിസർവ് ബാങ്ക് ആവശ്യപ്പെട്ടിട്ടുണ്ട്. ഒപ്പം തന്നെ പുതിയ ക്രെഡിറ്റ് കാർഡുകൾ അനുവദിക്കരുതെന്നും കൊടാക് മഹീന്ദ്ര ബാങ്ക് ലിമിറ്റഡിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ കർശന നിർദേശം നൽകിയിട്ടുണ്ട്.
കൊടാക് മഹീന്ദ്ര ബാങ്കിന്റെ റിസ്ക് മാനേജ്മെന്റ് നയങ്ങളിൽ ഉയർന്നിട്ടുള്ള ആശങ്ക കാരണമാണ് റിസർവ് ബാങ്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്. 1949-ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടിൻ്റെ സെക്ഷൻ 35 എ പ്രകാരമാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നടപടി സ്വീകരിച്ചിട്ടുള്ളത്.
ഐടി ഇൻവെൻ്ററി മാനേജ്‌മെൻ്റ്, പാച്ച് ആൻഡ് ചേഞ്ച് മാനേജ്‌മെൻ്റ്, യൂസർ ആക്‌സസ് മാനേജ്‌മെൻ്റ്, വെണ്ടർ റിസ്‌ക് മാനേജ്‌മെൻ്റ്, ഡാറ്റ സെക്യൂരിറ്റി, ഡാറ്റ ലീക്ക് പ്രിവൻഷൻ സ്ട്രാറ്റജി, ബിസിനസ് തുടർച്ച, ദുരന്ത നിവാരണ കാഠിന്യം, ഡ്രിൽ തുടങ്ങിയ മേഖലകളിൽ കൊടാക് മഹീന്ദ്ര ബാങ്ക് ലിമിറ്റഡിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ള ഗുരുതരമായ പോരായ്മകൾ ചൂണ്ടിക്കാട്ടിക്കൊണ്ടാണ് റിസർവ് ബാങ്ക് നടപടി എടുത്തിട്ടുള്ളത്.
ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കൾ ഉൾപ്പെടെ നിലവിലുള്ള ഉപഭോക്താക്കൾക്ക് സേവനങ്ങൾ നൽകുന്നത് തുടരാമെന്നും കൊടാക് മഹീന്ദ്ര ബാങ്കിന് ആർബിഐ നിർദ്ദേശം നൽകിയിട്ടുണ്ട്.
Discussion about this post