തിരുവനന്തപുരം : മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണയ്ക്കുമെതിരെ മാത്യുകുഴൽ നാടൻ നൽകിയ ഹർജിയിൽ അടുത്ത മാസം മൂന്നിന് കോടതി വിധി പറയും.തിരുവനന്തപുരം വിജിലൻസ് കോടതിയാണ് വിധി പറയുക.
ഹർജിയിൽ വാദം പൂർത്തിയായി. സിഎംആർഎൽ കമ്പനിക്ക് ഭൂമി നൽകാൻ ഇളവ് നൽകിയെന്നായിരുന്നു മാത്യു കുഴൽനാടൻറെ വാദം.ആലപ്പുഴയിൽ നടന്നത് പ്രളയാന്തരമുള്ള മണ്ണ് മാറ്റമല്ല ഖനനമെന്ന് കുഴൽ നാടൻ വാദിച്ചു. ഖനനവുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവുകളും മാത്യു കുഴൽനാടൻ ഹാജരാക്കി. കൂടാതെ സിഎംആർഎല്ലിന് ഭൂപരിധി ലംഘിച്ച് ഇളവ് അനുവദിക്കണമെന്ന അപേക്ഷയിൽ മുഖ്യമന്ത്രി വിളിച്ച യോഗത്തിൻറെ മിനിറ്റസ് ഉൾപ്പെടെ കേടതിയിൽ ഹാജരാക്കി.
സിഎംആർഎലിനു മുഖ്യമന്ത്രി നൽകിയ വഴിവിട്ട സഹായത്തിന്റെ പ്രതിഫലമാണ് മാസപ്പടിയായി മകൾ വീണയ്ക്ക് നൽകിയതെന്നാണ് ഹർജിയിൽ ആരോപിക്കുന്നത്. ഇതിനിടെ, സിഎംആർഎൽ ചീഫ് ഫിനാൻസ് ഓഫിസർ കെ എസ് സുരേഷ് കുമാർ ചോദ്യം ചെയ്യലിന് ഇഡിക്ക് മുമ്പാകെ ഹാജരായി. കൊച്ചിയിലെ ഓഫീസിലാണ് എത്തിയത്.
Discussion about this post