ന്യൂഡൽഹി: ഗംഗാ നദിയിൽ ഡോൾഫിനുകളുടെ എണ്ണം വർദ്ധിക്കുന്നു. നിലവിൽ നാലായിരത്തോളം ഡോൾഫിനുകളാണ് ഗംഗാ നദിയിലും പോഴകനദികളിലുമായുള്ളത് എന്നാണ് റിപ്പോർട്ടുകൾ. ഗംഗാ നദിയെ പുനരുജ്ജീവിപ്പിക്കാൻ ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ ആവിഷ്‌കരിച്ച നമാമി ഗംഗാ പദ്ധതിയാണ് ഡോൾഫിനുകളുടെ തിരിച്ചുവരവിന് കാരണം ആയത്.
ഗംഗാറ്റിക് ഡോൾഫിനുകൾ എന്നാണ് ഗംഗാ നദിയിൽ വസിക്കുന്ന ഡോൾഫിനുകൾ അറിയപ്പെടുന്നത്. ശുദ്ധജല ഇനമായ ഇവയ്ക്ക് മലിനമായ സാഹചര്യത്തിൽ ജീവിക്കുക അസാദ്ധ്യമാണ്. നേരത്തെ ധാരളമായി ഉണ്ടായിരുന്ന ഇവ നദി മലിനമായതിനെ തുടർന്ന് നശിച്ചുപോകുകയായിരുന്നു. വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് അവസാനം പുറത്തുവിട്ട കണക്കുകൾ പ്രകാരം നൂറ് ഡോൾഫിനുകൾ മാത്രമായിരുന്നു നദിയിൽ അവശേഷിച്ചിരുന്നത്.
നമാമി ഗംഗ പദ്ധയ്ക്ക് പുറമേ കേന്ദ്രസർക്കാർ നടപ്പിലാക്കിയ പ്രൊജക്ട് ഡോൾഫിൻ പദ്ധതിയും ഗംഗാറ്റിക് ഡോൾഫിനുകളുടെ തിരിച്ചുവരവിന് കാരണം ആയി. ഇപ്പോൾ ഉത്തർപ്രദേശിൽ മാത്രമായി രണ്ടായിരത്തോളം ഡോൾഫിനുകളാണ് ഉള്ളത്. ഇവയുടെ സംരക്ഷണത്തിനായി നിരവധി പദ്ധതികൾ സംസ്ഥാന സർക്കാരും ആവിഷ്‌കരിച്ചിട്ടുണ്ട്. ഇതും എണ്ണത്തിൽ വർദ്ധനവ് ഉണ്ടാകാൻ കാരണം ആയി. ചാംബാൽ സാക്ച്വറിയുടെ ഒരു ഭാഗം ഡോൾഫിൻ സാക്ച്വറിയായി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ പ്രവർത്തന ഫലമായി വരും വർഷങ്ങളിലും ഡോൾഫിനുകളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ. 2030 ഓടെ രാജ്യത്തെ ഡോൾഫിനുകളുടെ എണ്ണം എണ്ണായിരം ആയി വർദ്ധിക്കും എന്നാണ് സൂചന.എണ്ണം കുറഞ്ഞതിനെ തുടർന്ന് വംശനാശഭീഷണി നേരിടുന്ന പട്ടികയിൽ ഗംഗാറ്റിക് ഡോൾഫിനുകളെ ഉൾപ്പെടുത്തിയിരുന്നു.
Discussion about this post