ന്യൂഡൽഹി: ഇൻഡി സർക്കാർ അധികാരത്തിൽ വന്നാൽ ഇന്ത്യ-പാക് അതിർത്തി തുറക്കുമെന്ന് കോൺഗ്രസ് നേതാവ് ചരൺജിത് സിംഗ് ചന്നി. പാകിസ്താനിലെ ജനങ്ങളെ പഞ്ചാബിലേക്ക് സ്വാഗതം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഝലന്ദറിൽ മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അതേസമയം സംഭവത്തിൽ അദ്ദേഹത്തിനെതിരെ രൂക്ഷവിമർശനം ഉയരുന്നുണ്ട്.
ഇന്ത്യ പാകിസ്താൻ അതിർത്തി തുറന്ന് പാകിസ്താനിൽ നിന്നുള്ളവരെ പഞ്ചാബിലേക്ക് കൊണ്ടുവരും. ഇവിടുത്തെ ആശുപത്രികളിൽ നിന്ന് ചികിത്സ തേടാനും, പഞ്ചാബിന്റെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ചികിത്സ തേടാനും അവസരം ഒരുക്കും. വാഗ അതിർത്തി തുറക്കണമെന്ന് പറയുമ്പോൾ പ്രധാനമന്ത്രി നെറ്റി ചുളിച്ച് നോക്കും. ഉപയകക്ഷി ചർച്ചകളിലൂടെ ഭീകരവാദം അവസാനിപ്പിക്കാൻ പാകിസ്താൻ തയ്യാറാണെന്നും ചന്നി പറഞ്ഞു.
അതേസമയം ചന്നിയെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത് എത്തി. പാകിസ്താന്റെ ഭാഷയാണ് കോൺഗ്രസ് നേതാവ് സംസാരിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസ് നേതാവിന്റെ പരാമർശം രാജ്യ സുരക്ഷയ്ക്ക് എതിരാണ്. ആർട്ടിക്കിൾ 370 റദ്ദാക്കും എന്നാണ് കോൺഗ്രസിന്റെ വാദം. ഇത് മേഖലയുടെ നിയന്ത്രണം പാകിസ്താന്റെ കൈകളിൽ എത്തിക്കും. ഭീകരവാദം വീണ്ടും ശക്തിപ്രാപിക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post