ന്യൂഡൽഹി: സ്വാതി മലിവാളിനെതിരായ അതിക്രമക്കേസിൽ അറസ്റ്റിനെ ചോദ്യം ചെയ്ത് അരവിന്ദ് കെജ്രിവാളിന്റെ പിഎ ബിഭവ് കുമാർ ഡൽഹി ഹൈക്കോടതിയിൽ. ജയിലിൽ നിന്നും ബിഭവ് കോടതിയിൽ ഹർജി സമർപ്പിച്ചു. കേസിൽ തന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ബിഭവ് കുമാർ ആരോപിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് കേസിൽ ബിഭവ് കുമാറിനെ ജുഡീഷ്യൽ കസ്റ്റഡിൽ വിട്ടത്. തുടർന്ന് ഡൽഹി തിസ് ഹസാരി കോടതിയിൽ ബിഭവ് ജാമ്യഹർജി കൊടുത്തിരുന്നു. ഈ ഹർജി തള്ളിയതിന് പിന്നാലെയാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹർജി പരിഗണിച്ച കോടതി ഇര നൽകിയ പരാതി മുഖവിലയ്ക്ക് എടുക്കാതെ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി. പ്രതി സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും കോടതി നിരീക്ഷിച്ചു.
അരവിന്ദ് കെജ്രിവാളിന്റ വസതിയിൽ വച്ച് മെയ് 13നാണ് സ്വാതി മലിവാൾ അതിക്രമം നേരിട്ടത്. തന്നെ ക്രൂരമായി മർർദ്ദിച്ചതായും അസഭ്യം പറഞ്ഞതായും സ്വാതി പരാതിയിൽ ഉന്നയിക്കുന്നു.
Discussion about this post