ന്യൂഡൽഹി: പകർച്ചവ്യാധികൾ വ്യാപകമായ സാഹചര്യത്തിൽ ക്യൂബയിലേക്ക് മാനുഷിക പരിഗണന വച്ച് അവശ്യ സാമഗ്രികൾ കയറ്റിയയച്ച് ഇന്ത്യ. ഏകദേശം 90 ടൺ ഭാരം വരുന്ന ഒമ്പത് വ്യത്യസ്ത ഇന്ത്യാ നിർമ്മിത ആക്ടീവ് ഫാർമസ്യൂട്ടിക്കൽ ചേരുവകളാണ് ക്യൂബയിലേക്ക് ഇന്ത്യ കയറ്റി അയച്ചത്. ഞായറാഴ്ചയാണ് ഫാർമസ്യൂട്ടിക്കൽ ചേരുവകൾ അടങ്ങിയ ചരക്ക് ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് നിന്ന് പുറപ്പെട്ടത്.
വിട്ടുമാറാത്ത സാംക്രമിക രോഗങ്ങളുടെ ചികിത്സയ്ക്ക് ആവശ്യമായ ഗുളികകൾ, സിറപ്പുകൾ, കുത്തിവയ്പ്പുകൾ എന്നിവയുടെ ഡോസേജ് രൂപത്തിലുള്ള ആൻ്റിബയോട്ടിക്കുകൾ ഉത്പാദിപ്പിക്കാൻ ക്യൂബൻ മരുന്ന് നിർമ്മാതാക്കൾക്ക് ഈ ചേരുവകളിലൂടെ കഴിയും.
ആഗോള ആരോഗ്യ സംവിധാനത്തെ പിന്തുണയ്ക്കുന്നതിനും ആവശ്യമുള്ള രാജ്യങ്ങൾക്ക് സഹായം നൽകുന്നതിനുമുള്ള ഇന്ത്യയുടെ വിശാലമായ ശ്രമത്തിൻ്റെ ഭാഗമാണ് ഈ സംരംഭം. ഈ നടപടിയിലൂടെ ആഗോള ഫർമസി എന്ന ഇന്ത്യയുടെ പേര് ഊട്ടിയുറപ്പിക്കാനാകും എന്ന് വിദേശ കാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കി.
ആരോഗ്യമേഖലയിൽ ലോകത്തിനു തന്നെ മാതൃകയാണ് ക്യൂബ എന്നാണ് കേരളത്തിലെ ഇടതുപക്ഷ പ്രൊഫൈലുകൾ പൊതുവെ പറഞ്ഞു വയ്ക്കാറുള്ളത്. എന്നാൽ ഇത്തരത്തിലുള്ള ക്യൂബയ്ക്ക് തന്നെ മരുന്നുകൾ കയറ്റി അയക്കുന്ന ഒരു രാജ്യം എന്ന നിലയിൽ വളർന്ന ഭാരതത്തിന്റെ വലുപ്പം കേരളത്തിലെ ഇടതുപക്ഷം എങ്ങനെ സഹിക്കും എന്ന ചോദ്യമാണ് പൊതുവെ സമൂഹമാദ്ധ്യമങ്ങളിൽ നിന്നും ഉയരുന്നത്.
Discussion about this post