Sunday, September 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

എംപി ആയില്ലേലും മന്ത്രി ആയില്ലേലും സുരേഷ് നല്ലത് മാത്രമേ ആഗ്രഹിക്കൂ; എതിരാളികൾക്കും കേരളത്തിനും വേണ്ടി നല്ല കാര്യങ്ങൾ ചെയ്യട്ടെ; ജി വേണുഗോപാൽ

by Brave India Desk
Jun 6, 2024, 02:25 pm IST
in Kerala
Share on Facebook
Tweet
WhatsAppTelegram

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപി വിജയിച്ചതിന് പിന്നാലെ വൈകാരിക കുറിപ്പുമായി ഗായകൻ ജി വേണുഗോപാൽ. എം.പി ആയാലും ഇല്ലെങ്കിലും, മന്ത്രി ആയാലും ഇല്ലെങ്കിലും സുരേഷ് ഗോപി നല്ലത് മാത്രമേ ആഗ്രഹിക്കൂവെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു വേണുഗോപാലിന്റെ പ്രതികരണം.

38 വർഷങ്ങൾക്ക് മുൻപായിരുന്നു സുരേഷ് ഗോപിയെ പരിചയപ്പെട്ടത് എന്ന് വേണുഗോപാൽ പറഞ്ഞു. പ്രത്യേകിച്ച് ഒന്നിനോടും ഒരു ആസക്തിയും ഇല്ലാത്ത മനുഷ്യനാണ് സുരേഷ് ഗോപി. ഇഷ്ടപ്പെട്ടയിടങ്ങളിൽ നിന്നും കടുത്ത വാക്കുകൾ കേട്ടാൽ കണ്ണ് നിറയുന്ന സുരേഷിനെയും, രോഷം കൊണ്ട് നിയന്ത്രണം വിടുന്ന സുരേഷ് ഗോപിയെയും എനിക്ക് അറിയാം. എന്നാൽ കാരിയറിസ്റ്റ് സുരേഷിനെ ഞാൻ കണ്ടിട്ടില്ലെന്നും വേണുഗോപാൽ വ്യക്തമാക്കി.

Stories you may like

സംസ്ഥാനത്ത് വൈദ്യുതി ക്ഷാമം അതീവ രൂക്ഷം; കറന്റിനായി ഉത്തരേന്ത്യയിലേക്ക് വണ്ടി കയറി കെഎസ്ഇബി

പെരുമാറ്റത്തിൽ വ്യത്യാസം വേണം’; ഇഎംഎസിനും ലെനിനും വരെ തെറ്റുകൾ പറ്റിയിട്ടുണ്ടെന്ന് എം.എ. ബേബി

പത്ത് വർഷങ്ങൾക്ക് മുൻപ് നരേന്ദ്ര മോദിയുടെ സന്ദേശവാഹകൻ സുരേഷിനെ തേടിയെത്തുമ്പോൾ സന്ദർഭവശാൽ താനും ഒപ്പമുണ്ടായിരുന്നു. എന്നാൽ രാഷ്ട്രീയം എന്നതിലുപരി പ്രിയ നേതാവിനെ കണ്ട് സംസാരിക്കാൻ അവസരം ലഭിച്ചതിന്റെ സന്തോഷത്തിലായിരുന്നു സുരേഷ് ഗോപി. പിൽക്കാലത്ത് കേന്ദ്രമന്ത്രിപദം തേടിയെത്തിയപ്പോൾ തിരഞ്ഞെടുപ്പ് ജയിക്കട്ടെ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അത്യപൂർവ്വമായ ഈ നിസ്സംഗ സേവന സ്വഭാവം മറ്റുള്ളവരിൽ നിന്നെല്ലാം സുരേഷിനെ മാറ്റി നിർത്തുന്നുവെന്നും വേണുഗോപാൽ ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

തിരക്കുകളെല്ലാമൊഴിയാൻ കാത്തു നിന്നു.
എൻ്റെ കൺഗ്രാറ്റ്സ് മെസേജ് , മിസ്ഡ് കാൾ കണ്ടിട്ടാകണം സുരേഷിൻ്റെ ഫോൺ . ഞാൻ ചോദിച്ചു.
” സുരേഷേ, കേരള രാഷ്ട്രീയത്തിലെ ഒരു ചരിത്ര നിയോഗ നിമിഷത്തിലാണ് നിങ്ങളെന്നറിയാമോ?”
“വേണൂ, എൻ്റെ മനസിൽ വേറൊന്നുമില്ല. ഞാൻ ജയിച്ചാൽ കേരളത്തിലെ ജനങ്ങൾക്ക് കൊള്ളാം. തോറ്റാൽ രാധികയ്ക്കും മക്കൾക്കും കൊള്ളാം”
ഈ മനുഷ്യൻ എന്നുമിങ്ങനെയായിരുന്നു. പ്രത്യേകിച്ചൊരു ആസക്തി ഒന്നിനോടുമില്ലാതെ, തന്നിലേക്ക് എത്തിച്ചേരുന്ന ജോലി പൂർണ്ണതയോടെ ചെയ്യാൻ തന്നെ തന്നെ മെഴുകുതിരി പോൽ ഉരുക്കിയൊഴിക്കുന്നൊരുത്തൻ.
മുപ്പത്തിയെട്ട് വർഷങ്ങൾക്ക് മുൻപ് ഞാൻ പരിചയപ്പെട്ട അഭിനയമോഹിയായ ആ സുന്ദരൻ ചെറുപ്പക്കാരനെ ഞാനോർത്തെടുക്കാൻ ശ്രമിച്ചു. ഇഷ്ടപ്പെട്ട ഇടങ്ങളിൽ നിന്ന് കടുത്ത വാക്കുകൾ നേരിടേണ്ടി വന്നാൽ കണ്ണ് നിറച്ചിരുന്ന ഒരു സുരേഷിനെ എനിക്കറിയാം. പിൽക്കാലത്ത് അറയ്ക്കുന്ന ആക്ഷേപ വാക്കുകളും ചതിയുടെ പതിനെട്ടടവുകളും നേരിടേണ്ടി വരുമ്പോൾ ഉള്ളിൽ രോഷം പതഞ്ഞു പുകഞ്ഞ് നിയന്ത്രണം വിട്ടു പെരുമാറുന്ന സുരേഷിനെയും എനിക്കറിയാം. പക്ഷേ അവിടെയൊന്നും കൗശലക്കാരനായ ഒരു കാരിയറിസ്റ്റ് സുരേഷിനെ ഞാൻ കണ്ടിട്ടില്ല. പൊളിറ്റിക്കലി കറക്റ്റ് ആയ വാക്കുകളൊരിക്കലും സുരേഷ് പറഞ്ഞിട്ടില്ല. സുരേഷിനെ ഇഷ്ടപ്പെടുന്നവർ അത് പ്രതീക്ഷിച്ചുമില്ല.
പത്ത് വർഷങ്ങൾക്ക് മുൻപ് ശ്രീ നരേന്ദ്ര മോദിയുടെ സന്ദേശവാഹകൻ സുരേഷിനെ തേടിയെത്തുമ്പോൾ സന്ദർഭവശാൽ ഞാൻ സുരേഷിനൊപ്പമുണ്ട്. ഇഷ്ടമുള്ളൊരു നേതാവിനെ കാണാൻ, സംസാരിക്കാനായിരുന്നു അന്ന് സുരേഷിന് താൽപര്യം. കേരള ബി.ജെ. പി യുടെ നായകസ്ഥാനം സുരേഷിലേക്കെത്തിച്ചേരുന്നു എന്നു കേട്ടപ്പോൾ ഞാൻ വിളിച്ചു. ” ഒരിക്കലും ഞാനത് ഏറ്റെടുക്കില്ല” എന്ന് പറഞ്ഞു. പിൽക്കാലത്ത് കേന്ദ്രമന്ത്രിപദം ഒരു തളികയിൽ വച്ചു നീട്ടി അതേ സന്ദേശവാഹകൻ എത്തുമ്പോൾ സുരേഷ് കൃത്യമായി പറഞ്ഞു. “ഞാനാദ്യം ഒരു ഇലക്ഷൻ ജയിക്കട്ടെ, എന്നിട്ട് മതി”.
“രാഷ്ട്രീയത്തിൽ ഇത്രയും ഒഴിഞ്ഞു മാറലുകൾ സാധ്യമാണോ? മേലാളന്മാർ അത് സമ്മതിക്കുമോ?” ഞാൻ ചോദിച്ചു.
“എന്നെ ജനത്തിനും പാർട്ടിക്കും വേണമെങ്കിൽ മതി വേണൂ. ആ ഒരു അവസരം വരട്ടെ. ഇല്ലെങ്കിൽ വേണ്ട ”
ബി.ജെ.പി. പോലത്തെ ഒരു കാഡർ ബേസ്ഡ് പാർട്ടിയിൽ അതോടെ സുരേഷ് നിഷ്പ്രഭനാകുമെന്ന് ഞാനുൾപ്പെടെ പലരും വിശ്വസിച്ചു. ഇത്തവണത്തെ ഇലക്ഷന് മുൻപ് സുരേഷ് പാർട്ടിക്ക് മുൻപിൽ വച്ച ഒരാവശ്യം, രണ്ട് വർഷം തനിക്ക് സിനിമയ്ക്ക് വേണ്ടി മാറ്റി വയ്ക്കണമെന്നതാണ് . “എൻ്റെ വരുമാനം അതാണ്. കുടുംബത്തെ പോറ്റണം.” കിട്ടിയതിനെക്കാളേറെ കൊടുത്തിട്ടുള്ളൊരുത്തനാണ് സുരേഷ് എന്നത്, ജനങ്ങളെപ്പോലെ പാർട്ടിയും തിരിച്ചറിഞ്ഞു. അത്യപൂർവ്വമായ ഈ നിസ്സംഗ സേവന സ്വഭാവം മറ്റുള്ളവരിൽ നിന്നെല്ലാം സുരേഷിനെ മാറ്റി നിർത്തുന്നു.
ഇലക്ഷൻ കാമ്പയിൻ കഴിഞ്ഞ് തളർന്ന് തരിപ്പണമായി വീട്ടിൽ ചികിത്സയുമായ് കഴിയുന്ന സുരേഷിനെ ഞാൻ മടിച്ചു മടിച്ചു വിളിച്ചു. “എനിക്കെത്തിച്ചേരാൻ സാധിച്ചില്ല. വിജയം ആശംസിക്കുന്നു”. സുരേഷ് പറഞ്ഞു. “എന്നോടടുപ്പമുള്ളവരോടെല്ലാം ഞാൻ പറഞ്ഞതാണ്. ആരുമെൻ്റെ കാമ്പയിനിങ്ങിന് വരണ്ട. സോഷ്യൽ മീഡിയയിലെ തെറി എനിക്ക് പരിചിതമാണ്. നിങ്ങൾക്കത് ബുദ്ധിമുട്ടാകും. ഇവിടെ കേരളത്തിൽ തൊട്ടു കൂടാത്ത, തീണ്ടിക്കൂടാത്ത പാർട്ടിയാണ് ബി.ജെ.പി. അത് മാറി വരും”
എം.പി. ആയാലുമില്ലെങ്കിലും, മന്ത്രിയായാലുമില്ലെങ്കിലും, സുരേഷ് നല്ലത് മാത്രമേ ആഗ്രഹിക്കൂ , എതിരാളികൾക്കും.
കേരളത്തിന് വേണ്ടി നല്ല കാര്യങ്ങൾ ചെയ്യുമാറാകട്ടെ സുരേഷേ.
ചന്ദനം പോലെ മുഴുവനങ്ങ് അരഞ്ഞരഞ്ഞില്ലാണ്ടാകേണ്ട ആവശ്യമില്ലെന്ന് ഞാൻ സുരേഷിനെ ഇടയ്ക്കിടയ്ക്ക് ഓർമ്മപ്പെടുത്താറുണ്ട്. ഒരൽപ്പം തടി, പരിമളം, ആരോഗ്യം, രാധികയ്ക്കും കുടുംബത്തിനും, ഞങ്ങൾ കുറച്ച് സുഹൃത്തുക്കൾക്കും ബാക്കി വയ്ക്കുക!

Tags: g venugopalsuresh gopal
Share1
Tweet
SendShare

Latest stories from this section

‘ശബരിമലയിൽ ഏത് പൂവ് വേണമെന്ന് പോലും കോടതി പറയും, അപ്പൊ ഭക്തർക്ക് എന്താ റോൾ?’; ഹൈക്കോടതിക്കെതിരെ ആഞ്ഞടിച്ച് മന്ത്രി കെ. മുരളീധരൻ

സിപിഎം യാതൊരു തെറ്റും തിരുത്തില്ല, പിണറായി വിജയൻ യുഡിഎഫിന്റെ ഐശ്വര്യം’; ഉദ്യോഗസ്ഥരെയും രൂക്ഷമായി വിമർശിച്ച് മന്ത്രി കെ. മുരളീധരൻ

സിപിഎമ്മിന് തിരിച്ചടിയോട് തിരിച്ചടി ; തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് ആദായനികുതി വകുപ്പ്

‘നേതാക്കൾ വിനയത്തോടെ പെരുമാറണം, തെറ്റുകൾ തിരുത്തിയില്ലെങ്കിൽ ഇതിലും വലിയ തിരിച്ചടി’; ജനവിശ്വാസം വീണ്ടെടുക്കാൻ കടുത്ത സ്വയംവിമർശനവുമായി സിപിഎം

പിണറായി വിജയനെ തള്ളാതെ സിപിഐഎം; തോൽവിയിൽ കൂട്ടുത്തരവാദിത്വം, ബിജെപിയുടെ വളർച്ചയിൽ ആശങ്കയെന്ന് എം.എ ബേബി

നിലപാടുകളുടെ രാജകുമാരന്റെ നില പാടാകും; പാർട്ടി തകർന്നാൽ ജനങ്ങൾക്ക് ആരാണ് അഭയം?’; യുഡിഎഫിനെതിരെ ആഞ്ഞടിച്ച് എം.എ. ബേബി

തനിക്കെതിരെയുള്ളത് ഗൂഢാലോചന; മാസപ്പടി വിവാദങ്ങളിൽ മറുപടിയുമായി പിണറായി വിജയൻ

തനിക്കെതിരെയുള്ളത് ഗൂഢാലോചന; മാസപ്പടി വിവാദങ്ങളിൽ മറുപടിയുമായി പിണറായി വിജയൻ

Latest News

പഹൽഗാം ഭീകരാക്രമണത്തെ ഏകകണ്ഠമായി അപലപിച്ച് ബ്രിക്സ് ; ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം അംഗത്വത്തിന് പൂർണ്ണ പിന്തുണയുമായി റഷ്യയും ചൈനയും

മൂന്ന് ദിവസത്തിനിടെ 15 ഉഭയകക്ഷി കൂടിക്കാഴ്ചകൾ ; അതിവേഗ നയതന്ത്രനീക്കങ്ങളുമായി നരേന്ദ്ര മോദി

ലോകം കാത്തിരുന്ന ചിത്രം പോസ്റ്റ് ചെയ്ത് മോദി ; റഷ്യൻ, ചൈനീസ് പ്രസിഡണ്ടുമാർക്കൊപ്പം കൈകോർത്ത് ഇന്ത്യൻ പ്രധാനമന്ത്രി

മോദിക്കും പുടിനുമൊപ്പമുള്ള ആ വ്യക്തി ആര്? ലോകശ്രദ്ധ നേടി ബ്രിക്‌സ് ചിത്രത്തിലെ മലയാളി നയതന്ത്രജ്ഞൻ

സ്റ്റെബിലൈസർ മാത്രം വിറ്റിരുന്നെങ്കിൽ V-Guard എന്നേ പൂട്ടുമായിരുന്നു:കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി

സ്റ്റെബിലൈസർ മാത്രം വിറ്റിരുന്നെങ്കിൽ V-Guard എന്നേ പൂട്ടുമായിരുന്നു:കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി

സ്വന്തമായി കാർപെൻട്രി കിറ്റ് ഉപയോഗിച്ച് ബാറ്റുകൾ രൂപപ്പെടുത്തിയിരുന്ന ലിറ്റിൽ മാസ്റ്റർ; ബാറ്റുകളുമായുള്ള ആത്മബന്ധം തുറന്നുപറഞ്ഞ് സച്ചിൻ ടെണ്ടുൽക്ക

സ്വന്തമായി കാർപെൻട്രി കിറ്റ് ഉപയോഗിച്ച് ബാറ്റുകൾ രൂപപ്പെടുത്തിയിരുന്ന ലിറ്റിൽ മാസ്റ്റർ; ബാറ്റുകളുമായുള്ള ആത്മബന്ധം തുറന്നുപറഞ്ഞ് സച്ചിൻ ടെണ്ടുൽക്ക

ആഭ്യന്തര ക്രിക്കറ്റിലെ രാജാവ്, എന്നാൽ ദേശീയ ടീമിൽ അർഹമായ പരിഗണന ലഭിക്കാത്ത താരം; വസീം ജാഫറിന്റെ കരിയർ നിഴലിൽ ഒതുങ്ങിപ്പോയത് എങ്ങനെ?

ആഭ്യന്തര ക്രിക്കറ്റിലെ രാജാവ്, എന്നാൽ ദേശീയ ടീമിൽ അർഹമായ പരിഗണന ലഭിക്കാത്ത താരം; വസീം ജാഫറിന്റെ കരിയർ നിഴലിൽ ഒതുങ്ങിപ്പോയത് എങ്ങനെ?

പുതിയ രൂപത്തില്‍ എയര്‍ ഇന്ത്യ; എ 350-900 എയര്‍ക്രാഫ്റ്റ് ഉടന്‍ ഇന്ത്യയിലേക്ക്; ലക്ഷ്യത്തിലേക്കുള്ള കാല്‍വെപ്പെന്ന് കമ്പനി

എയർ ഇന്ത്യ ഭോപ്പാൽ-ന്യൂഡൽഹി വിമാനത്തിന് സാങ്കേതിക തകരാർ ; ജയ്പൂരിൽ അടിയന്തര ലാൻഡിങ്

പുടിനെ കൊല്ലും; ഒപ്പമുള്ള വേട്ടക്കാർ തന്നെ പ്രധാന വേട്ടക്കാരനെ ഇല്ലാതാക്കും; സെലൻസ്‌കി

ആഫ്രിക്കൻ മണ്ണിലെ റഷ്യൻ സൈന്യത്തിന്റെ സാന്നിധ്യത്തിനെതിരെ വെല്ലുവിളിയുമായി യുക്രെയ്ൻ ; വിമതർക്ക് ഡ്രോൺ പരിശീലനം നൽകാൻ വിദഗ്ധ സംഘത്തെ അയച്ചു

314 കിലോമീറ്റർ അകലെയുള്ള ലക്ഷ്യം വീഴ്ത്തി എസ്-400 മിസൈൽ മാജിക്; പാക് വ്യോമമേഖലയെ വിറപ്പിച്ച ഓപ്പറേഷൻ സിന്ദൂറിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ

314 കിലോമീറ്റർ അകലെയുള്ള ലക്ഷ്യം വീഴ്ത്തി എസ്-400 മിസൈൽ മാജിക്; പാക് വ്യോമമേഖലയെ വിറപ്പിച്ച ഓപ്പറേഷൻ സിന്ദൂറിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies