Saturday, February 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

എംപി ആയില്ലേലും മന്ത്രി ആയില്ലേലും സുരേഷ് നല്ലത് മാത്രമേ ആഗ്രഹിക്കൂ; എതിരാളികൾക്കും കേരളത്തിനും വേണ്ടി നല്ല കാര്യങ്ങൾ ചെയ്യട്ടെ; ജി വേണുഗോപാൽ

by Brave India Desk
Jun 6, 2024, 02:25 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപി വിജയിച്ചതിന് പിന്നാലെ വൈകാരിക കുറിപ്പുമായി ഗായകൻ ജി വേണുഗോപാൽ. എം.പി ആയാലും ഇല്ലെങ്കിലും, മന്ത്രി ആയാലും ഇല്ലെങ്കിലും സുരേഷ് ഗോപി നല്ലത് മാത്രമേ ആഗ്രഹിക്കൂവെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു വേണുഗോപാലിന്റെ പ്രതികരണം.

38 വർഷങ്ങൾക്ക് മുൻപായിരുന്നു സുരേഷ് ഗോപിയെ പരിചയപ്പെട്ടത് എന്ന് വേണുഗോപാൽ പറഞ്ഞു. പ്രത്യേകിച്ച് ഒന്നിനോടും ഒരു ആസക്തിയും ഇല്ലാത്ത മനുഷ്യനാണ് സുരേഷ് ഗോപി. ഇഷ്ടപ്പെട്ടയിടങ്ങളിൽ നിന്നും കടുത്ത വാക്കുകൾ കേട്ടാൽ കണ്ണ് നിറയുന്ന സുരേഷിനെയും, രോഷം കൊണ്ട് നിയന്ത്രണം വിടുന്ന സുരേഷ് ഗോപിയെയും എനിക്ക് അറിയാം. എന്നാൽ കാരിയറിസ്റ്റ് സുരേഷിനെ ഞാൻ കണ്ടിട്ടില്ലെന്നും വേണുഗോപാൽ വ്യക്തമാക്കി.

Stories you may like

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി യാക്കോബായ സഭാ പരമാധ്യക്ഷൻ ; സഭകൾ ഒന്നിച്ചു നിൽക്കണമെന്ന് സൂചിപ്പിച്ച് മോദി

മന്ത്രിയുടെ വിഷമം മാറ്റാനാണ് സെൽഫിയെടുത്തത്, ഇത്ര ക്രൂരത അരുത്; വീണാ ജോർജിനൊപ്പമുള്ള ഫോട്ടോയിൽ വിശദീകരണവുമായി നഴ്സ്! 

പത്ത് വർഷങ്ങൾക്ക് മുൻപ് നരേന്ദ്ര മോദിയുടെ സന്ദേശവാഹകൻ സുരേഷിനെ തേടിയെത്തുമ്പോൾ സന്ദർഭവശാൽ താനും ഒപ്പമുണ്ടായിരുന്നു. എന്നാൽ രാഷ്ട്രീയം എന്നതിലുപരി പ്രിയ നേതാവിനെ കണ്ട് സംസാരിക്കാൻ അവസരം ലഭിച്ചതിന്റെ സന്തോഷത്തിലായിരുന്നു സുരേഷ് ഗോപി. പിൽക്കാലത്ത് കേന്ദ്രമന്ത്രിപദം തേടിയെത്തിയപ്പോൾ തിരഞ്ഞെടുപ്പ് ജയിക്കട്ടെ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അത്യപൂർവ്വമായ ഈ നിസ്സംഗ സേവന സ്വഭാവം മറ്റുള്ളവരിൽ നിന്നെല്ലാം സുരേഷിനെ മാറ്റി നിർത്തുന്നുവെന്നും വേണുഗോപാൽ ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

തിരക്കുകളെല്ലാമൊഴിയാൻ കാത്തു നിന്നു.
എൻ്റെ കൺഗ്രാറ്റ്സ് മെസേജ് , മിസ്ഡ് കാൾ കണ്ടിട്ടാകണം സുരേഷിൻ്റെ ഫോൺ . ഞാൻ ചോദിച്ചു.
” സുരേഷേ, കേരള രാഷ്ട്രീയത്തിലെ ഒരു ചരിത്ര നിയോഗ നിമിഷത്തിലാണ് നിങ്ങളെന്നറിയാമോ?”
“വേണൂ, എൻ്റെ മനസിൽ വേറൊന്നുമില്ല. ഞാൻ ജയിച്ചാൽ കേരളത്തിലെ ജനങ്ങൾക്ക് കൊള്ളാം. തോറ്റാൽ രാധികയ്ക്കും മക്കൾക്കും കൊള്ളാം”
ഈ മനുഷ്യൻ എന്നുമിങ്ങനെയായിരുന്നു. പ്രത്യേകിച്ചൊരു ആസക്തി ഒന്നിനോടുമില്ലാതെ, തന്നിലേക്ക് എത്തിച്ചേരുന്ന ജോലി പൂർണ്ണതയോടെ ചെയ്യാൻ തന്നെ തന്നെ മെഴുകുതിരി പോൽ ഉരുക്കിയൊഴിക്കുന്നൊരുത്തൻ.
മുപ്പത്തിയെട്ട് വർഷങ്ങൾക്ക് മുൻപ് ഞാൻ പരിചയപ്പെട്ട അഭിനയമോഹിയായ ആ സുന്ദരൻ ചെറുപ്പക്കാരനെ ഞാനോർത്തെടുക്കാൻ ശ്രമിച്ചു. ഇഷ്ടപ്പെട്ട ഇടങ്ങളിൽ നിന്ന് കടുത്ത വാക്കുകൾ നേരിടേണ്ടി വന്നാൽ കണ്ണ് നിറച്ചിരുന്ന ഒരു സുരേഷിനെ എനിക്കറിയാം. പിൽക്കാലത്ത് അറയ്ക്കുന്ന ആക്ഷേപ വാക്കുകളും ചതിയുടെ പതിനെട്ടടവുകളും നേരിടേണ്ടി വരുമ്പോൾ ഉള്ളിൽ രോഷം പതഞ്ഞു പുകഞ്ഞ് നിയന്ത്രണം വിട്ടു പെരുമാറുന്ന സുരേഷിനെയും എനിക്കറിയാം. പക്ഷേ അവിടെയൊന്നും കൗശലക്കാരനായ ഒരു കാരിയറിസ്റ്റ് സുരേഷിനെ ഞാൻ കണ്ടിട്ടില്ല. പൊളിറ്റിക്കലി കറക്റ്റ് ആയ വാക്കുകളൊരിക്കലും സുരേഷ് പറഞ്ഞിട്ടില്ല. സുരേഷിനെ ഇഷ്ടപ്പെടുന്നവർ അത് പ്രതീക്ഷിച്ചുമില്ല.
പത്ത് വർഷങ്ങൾക്ക് മുൻപ് ശ്രീ നരേന്ദ്ര മോദിയുടെ സന്ദേശവാഹകൻ സുരേഷിനെ തേടിയെത്തുമ്പോൾ സന്ദർഭവശാൽ ഞാൻ സുരേഷിനൊപ്പമുണ്ട്. ഇഷ്ടമുള്ളൊരു നേതാവിനെ കാണാൻ, സംസാരിക്കാനായിരുന്നു അന്ന് സുരേഷിന് താൽപര്യം. കേരള ബി.ജെ. പി യുടെ നായകസ്ഥാനം സുരേഷിലേക്കെത്തിച്ചേരുന്നു എന്നു കേട്ടപ്പോൾ ഞാൻ വിളിച്ചു. ” ഒരിക്കലും ഞാനത് ഏറ്റെടുക്കില്ല” എന്ന് പറഞ്ഞു. പിൽക്കാലത്ത് കേന്ദ്രമന്ത്രിപദം ഒരു തളികയിൽ വച്ചു നീട്ടി അതേ സന്ദേശവാഹകൻ എത്തുമ്പോൾ സുരേഷ് കൃത്യമായി പറഞ്ഞു. “ഞാനാദ്യം ഒരു ഇലക്ഷൻ ജയിക്കട്ടെ, എന്നിട്ട് മതി”.
“രാഷ്ട്രീയത്തിൽ ഇത്രയും ഒഴിഞ്ഞു മാറലുകൾ സാധ്യമാണോ? മേലാളന്മാർ അത് സമ്മതിക്കുമോ?” ഞാൻ ചോദിച്ചു.
“എന്നെ ജനത്തിനും പാർട്ടിക്കും വേണമെങ്കിൽ മതി വേണൂ. ആ ഒരു അവസരം വരട്ടെ. ഇല്ലെങ്കിൽ വേണ്ട ”
ബി.ജെ.പി. പോലത്തെ ഒരു കാഡർ ബേസ്ഡ് പാർട്ടിയിൽ അതോടെ സുരേഷ് നിഷ്പ്രഭനാകുമെന്ന് ഞാനുൾപ്പെടെ പലരും വിശ്വസിച്ചു. ഇത്തവണത്തെ ഇലക്ഷന് മുൻപ് സുരേഷ് പാർട്ടിക്ക് മുൻപിൽ വച്ച ഒരാവശ്യം, രണ്ട് വർഷം തനിക്ക് സിനിമയ്ക്ക് വേണ്ടി മാറ്റി വയ്ക്കണമെന്നതാണ് . “എൻ്റെ വരുമാനം അതാണ്. കുടുംബത്തെ പോറ്റണം.” കിട്ടിയതിനെക്കാളേറെ കൊടുത്തിട്ടുള്ളൊരുത്തനാണ് സുരേഷ് എന്നത്, ജനങ്ങളെപ്പോലെ പാർട്ടിയും തിരിച്ചറിഞ്ഞു. അത്യപൂർവ്വമായ ഈ നിസ്സംഗ സേവന സ്വഭാവം മറ്റുള്ളവരിൽ നിന്നെല്ലാം സുരേഷിനെ മാറ്റി നിർത്തുന്നു.
ഇലക്ഷൻ കാമ്പയിൻ കഴിഞ്ഞ് തളർന്ന് തരിപ്പണമായി വീട്ടിൽ ചികിത്സയുമായ് കഴിയുന്ന സുരേഷിനെ ഞാൻ മടിച്ചു മടിച്ചു വിളിച്ചു. “എനിക്കെത്തിച്ചേരാൻ സാധിച്ചില്ല. വിജയം ആശംസിക്കുന്നു”. സുരേഷ് പറഞ്ഞു. “എന്നോടടുപ്പമുള്ളവരോടെല്ലാം ഞാൻ പറഞ്ഞതാണ്. ആരുമെൻ്റെ കാമ്പയിനിങ്ങിന് വരണ്ട. സോഷ്യൽ മീഡിയയിലെ തെറി എനിക്ക് പരിചിതമാണ്. നിങ്ങൾക്കത് ബുദ്ധിമുട്ടാകും. ഇവിടെ കേരളത്തിൽ തൊട്ടു കൂടാത്ത, തീണ്ടിക്കൂടാത്ത പാർട്ടിയാണ് ബി.ജെ.പി. അത് മാറി വരും”
എം.പി. ആയാലുമില്ലെങ്കിലും, മന്ത്രിയായാലുമില്ലെങ്കിലും, സുരേഷ് നല്ലത് മാത്രമേ ആഗ്രഹിക്കൂ , എതിരാളികൾക്കും.
കേരളത്തിന് വേണ്ടി നല്ല കാര്യങ്ങൾ ചെയ്യുമാറാകട്ടെ സുരേഷേ.
ചന്ദനം പോലെ മുഴുവനങ്ങ് അരഞ്ഞരഞ്ഞില്ലാണ്ടാകേണ്ട ആവശ്യമില്ലെന്ന് ഞാൻ സുരേഷിനെ ഇടയ്ക്കിടയ്ക്ക് ഓർമ്മപ്പെടുത്താറുണ്ട്. ഒരൽപ്പം തടി, പരിമളം, ആരോഗ്യം, രാധികയ്ക്കും കുടുംബത്തിനും, ഞങ്ങൾ കുറച്ച് സുഹൃത്തുക്കൾക്കും ബാക്കി വയ്ക്കുക!

Tags: g venugopalsuresh gopal
Share1TweetSendShare

Latest stories from this section

സംസ്ഥാനത്ത് കൊവിഡ് കേസുകളും മരണ സംഖ്യയും ഉയരുന്നു; പുതിയ വകഭേദം ആദ്യം സ്ഥിരീകരിച്ചത് കേരളത്തിലാണെങ്കിലും ആദ്യം വന്നത് ഇവിടെയല്ലെന്ന് ആരോഗ്യ മന്ത്രി

മന്ത്രി വീണാ ജോർജിനെതിരായ കരിങ്കൊടി പ്രതിഷേധം: കെ.എസ്.യു നേതാവിന്റെ വീടിനുനേരേ ബോംബേറ്

ശബരിമല പടിപൂജ ബുക്കിംഗിലും വ്യാപക ക്രമക്കേട് ; എല്ലാ രേഖകളും പിടിച്ചെടുക്കാൻ ഉത്തരവിട്ട് ഹൈക്കോടതി

ശബരിമല പടിപൂജ ബുക്കിംഗിലും വ്യാപക ക്രമക്കേട് ; എല്ലാ രേഖകളും പിടിച്ചെടുക്കാൻ ഉത്തരവിട്ട് ഹൈക്കോടതി

വെള്ളാപ്പള്ളി ക്രിമിനൽ കേസ് പ്രതി ; പത്മഭൂഷൺ നൽകരുതെന്ന് ഹൈക്കോടതിയിൽ ഹർജി ; കേന്ദ്രത്തിന്റെ നിലപാട് തേടി കോടതി

വെള്ളാപ്പള്ളി ക്രിമിനൽ കേസ് പ്രതി ; പത്മഭൂഷൺ നൽകരുതെന്ന് ഹൈക്കോടതിയിൽ ഹർജി ; കേന്ദ്രത്തിന്റെ നിലപാട് തേടി കോടതി

പോസിറ്റീവ് എനർജി കിട്ടില്ല,ആരെങ്കിലും ചുവപ്പ് പെയിന്റ് അടിക്കുമോ?;സിപിഎമ്മിന്റെ കളർ അതാണെന്ന് ആരാണ് പറഞ്ഞത്? എംവി ഗോവിന്ദൻ മാസ്റ്റർ

മന്ത്രി വീണാ ജോർജിനെതിരെ വധശ്രമം; മന്ത്രിക്കെതിരെ നടന്നത് നിഷ്ഠൂരമായ കടന്നാക്രമണമെന്ന് എംവി ഗോവിന്ദൻ! 

Discussion about this post

Latest News

സെമിയിലേക്ക് പാകിസ്ഥാന് ഇംഗ്ലണ്ടിന്റെ കൈത്താങ്ങ്; പക്ഷേ ലങ്കൻ കടമ്പ കടക്കണമെങ്കിൽ അത്ഭുതങ്ങൾ നടക്കണം; നടക്കേണ്ടത് ഇങ്ങനെ

സെമിയിലേക്ക് പാകിസ്ഥാന് ഇംഗ്ലണ്ടിന്റെ കൈത്താങ്ങ്; പക്ഷേ ലങ്കൻ കടമ്പ കടക്കണമെങ്കിൽ അത്ഭുതങ്ങൾ നടക്കണം; നടക്കേണ്ടത് ഇങ്ങനെ

14 കഴിഞ്ഞ പെൺകുട്ടികൾക്കായി രാജ്യവ്യാപകമായി എച്ച്പിവി വാക്സിനേഷൻ ഡ്രൈവ് ; പ്രധാനമന്ത്രി അജ്മീറിൽ തുടക്കം കുറിക്കും

14 കഴിഞ്ഞ പെൺകുട്ടികൾക്കായി രാജ്യവ്യാപകമായി എച്ച്പിവി വാക്സിനേഷൻ ഡ്രൈവ് ; പ്രധാനമന്ത്രി അജ്മീറിൽ തുടക്കം കുറിക്കും

തിരുപ്പറൻകുണ്ഡ്രം മുരുകനെ കാണാൻ മോദി എത്തുന്നു ; പ്രധാനമന്ത്രി മാർച്ച് 1ന് തമിഴ്നാട് സന്ദർശിക്കും ; 7000 കോടി രൂപയുടെ കേന്ദ്ര പദ്ധതികൾക്ക് ഉദ്ഘാടനം

തിരുപ്പറൻകുണ്ഡ്രം മുരുകനെ കാണാൻ മോദി എത്തുന്നു ; പ്രധാനമന്ത്രി മാർച്ച് 1ന് തമിഴ്നാട് സന്ദർശിക്കും ; 7000 കോടി രൂപയുടെ കേന്ദ്ര പദ്ധതികൾക്ക് ഉദ്ഘാടനം

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി യാക്കോബായ സഭാ പരമാധ്യക്ഷൻ ; സഭകൾ ഒന്നിച്ചു നിൽക്കണമെന്ന് സൂചിപ്പിച്ച് മോദി

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി യാക്കോബായ സഭാ പരമാധ്യക്ഷൻ ; സഭകൾ ഒന്നിച്ചു നിൽക്കണമെന്ന് സൂചിപ്പിച്ച് മോദി

നാല് ദിവസത്തെ സന്ദർശനത്തിനായി കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ഇന്ത്യയിലെത്തി ; ആദ്യ സന്ദർശനം മുംബൈയിൽ

നാല് ദിവസത്തെ സന്ദർശനത്തിനായി കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ഇന്ത്യയിലെത്തി ; ആദ്യ സന്ദർശനം മുംബൈയിൽ

വിജയ്ക്കെതിരെ അവിഹിതബന്ധം ആരോപിച്ച് ഭാര്യ സംഗീത ; വിവാഹമോചന ഹർജി ഫയൽ ചെയ്തു

വിജയ്ക്കെതിരെ അവിഹിതബന്ധം ആരോപിച്ച് ഭാര്യ സംഗീത ; വിവാഹമോചന ഹർജി ഫയൽ ചെയ്തു

വെടിനിർത്തലിന് ആഹ്വാനം ചെയ്ത് ചൈന ; പാകിസ്താൻ-അഫ്ഗാനിസ്ഥാൻ സംഘർഷത്തിൽ മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം

വെടിനിർത്തലിന് ആഹ്വാനം ചെയ്ത് ചൈന ; പാകിസ്താൻ-അഫ്ഗാനിസ്ഥാൻ സംഘർഷത്തിൽ മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം

പാകിസ്താൻ സൈനിക കേന്ദ്രങ്ങളിൽ വ്യോമാക്രമണം ; പാക് പ്രധാനമന്ത്രിയുടെ ഓഫീസിന് തൊട്ടടുത്തുള്ള ‘ആറ്റോമിക്’ കേന്ദ്രങ്ങളിലും ആക്രമണം

പാകിസ്താൻ സൈനിക കേന്ദ്രങ്ങളിൽ വ്യോമാക്രമണം ; പാക് പ്രധാനമന്ത്രിയുടെ ഓഫീസിന് തൊട്ടടുത്തുള്ള ‘ആറ്റോമിക്’ കേന്ദ്രങ്ങളിലും ആക്രമണം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies