ന്യൂഡൽഹി; മൂന്നാം നരേന്ദ്രമോദി സർക്കാരിലെ എല്ലാ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രപതി ഭവൻ അങ്കണത്തിൽ നടന്ന ചടങ്ങിൽ ആദ്യം പ്രധാനമന്ത്രി നരേന്ദ്രമോദി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. രാജ്നാഥ് സിങ് ആണ് മോദി മന്ത്രിസഭയിൽ രണ്ടാമതായി സത്യപ്രതിജ്ഞ ചെയ്തത്. മൂന്നാമതായി അമിത് ഷായും പിന്നാലെ നിതിൻ ഗഡ്കരിയും ബി.ജെ.പി. അദ്ധ്യക്ഷൻ ജെ.പി.നദ്ദയും മന്ത്രിമാരായി സത്യവാചകം ചൊല്ലി അധികാരമേറ്റു. ആറാമനായിട്ടാണ്. മദ്ധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ സത്യപ്രതിജ്ഞ. തുടർന്ന് മുൻ ധനമന്ത്രി നിർമ്മല സീതാരാമൻ, എട്ടാമതായി മുൻ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ എന്നിവർ സത്യപ്രതിജ്ഞ ചെയ്തു. നിർമല സീതാരാമന്റെയും ജയശങ്കറിന്റെയും സത്യപ്രതിജ്ഞ ഇംഗ്ലിഷിലായിരുന്നു. ആദ്യ 6 പേരും സത്യപ്രതിജ്ഞ ചെയ്തത് ഹിന്ദിയിലായിരുന്നു.
ഒമ്പതാമനായി മനോഹർ ലാൽ സത്യപ്രതിജ്ഞ ചെയ്തു. പത്താമനായി കർണാടക മുൻ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി(ജെ.ഡി.എസ്) സത്യപ്രതിജ്ഞ ചെയ്തു. ഘടക കക്ഷികളിൽ അദ്ദേഹമാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. പതിനൊന്നാമനായി മുൻ റെയിൽവേ മന്ത്രി പീയുഷ് ഗോയൽ സത്യപ്രതിജ്ഞ ചെയ്തു. യഥാക്രമം ധർമേന്ദ്ര പ്രധാൻ, എച്ച്എഎം നേതാവ് ജിതിൻ റാം മാഞ്ചി(ഹിന്ദുസ്ഥാനി അവാം മോർച്ച-എസ്), ജെഡിയു നേതാവ് ലല്ലൻ സിങ്, അസം മുൻ മുഖ്യമന്ത്രി സർബാനന്ദ് സോനോവാൾ എന്നിവരും സത്യപ്രതിജ്ഞ ചെയ്തു. യഥാക്രമം ധർമേന്ദ്ര പ്രധാൻ, എച്ച്എഎം നേതാവ് ജിതിൻ റാം മാഞ്ചി, ജെഡിയു നേതാവ് ലലൻ സിങ്, അസം മുൻ മുഖ്യമന്ത്രി സർബാനന്ദ് സോനോവാൾ എന്നിവരും സത്യപ്രതിജ്ഞ ചെയ്തു. പതിനേഴാമതായി ടിഡിപി അംഗം കിഞ്ജരാപ്പു രാം മോഹൻ നായിഡു(ടിഡിപി) സത്യപ്രതിജ്ഞ ചെയ്തു. മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തികളിലൊരാളാണ് 36 വയസുകാരനായ രാം മോഹൻ നായിഡു.
പതിനാറാമതായി ഡോ.വീരേന്ദ്ര കുമാർ സത്യപ്രതിജ്ഞ ചെയ്തു. കർണാടകയിൽ നിന്നുള്ള ബിജെപി നേതാവ് പ്രഹ്ലാദ് ജോഷിയും കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. വാജ്‌പേയി സർ്കകാരിലെ മന്ത്രിയായിരുന്ന ഒഡീഷയിലെ നേതാവ് ജുവൽ ഒറാം, ഗിരിരാജ് സിംഗ് എന്നിവരും സത്യപ്രതിജ്ഞ ചെയ്തു. പിന്നാലെ അശ്വനി വൈഷ്ണവ് , ജ്യോതിരാദിത്യ സിന്ധ്യ,ഭൂപേന്ദ്രർ യാദവ് എന്നിവർ സത്യ പ്രതിജ്ഞ ചെയ്തു. ഝാർഖണ്ഡിലെ ബിജെപി നേതാവ് അന്നപൂർണ ദേവി, കിരൺ റിജിജു എന്നിവരും സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി. യഥാക്രമം ഹർദീപ് സിംഗ് പുരി, മൻസുഖ് മാണ്ഡവ്യ,തെലങ്കാനയിലെ ബി.ജെ.പി. നേതാവ് ജി. കിഷൻ റെഡ്ഡി കേന്ദ്ര മന്ത്രിസഭയിലെത്തി. ലോക് ജനശക്തി പാർട്ടി(എൽ.ജെ.പി) നേതാവ് ചിരാഗ് പസ്വാൻ കേന്ദ്ര മന്ത്രിസഭയിൽ.ബി.ജെ.പി. നേതാവ് സി.ആർ. പാട്ടീൽ കേന്ദ്ര മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.റാവു ഇന്ദർജീത് സ്വതന്ത്ര ചുമതലയുള്ള കേന്ദ്ര സഹമന്ത്രി. ബി.ജെ.പി. നേതാവ് എന്നിവർ അധികാരമേറ്റു.
Discussion about this post