കണ്ണൂർ: വളപ്പട്ടണം സ്റ്റേഷനിലെ മുഴുവൻ പോലീസ് ഉദ്യോഗസ്ഥർക്കുമെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വിജിലൻസ് റിപ്പോർട്ട്. ഈ കഴിഞ്ഞ മെയ് 29 ന് വിജിലൻസ് ഡിവൈഎസ്പി മധുസൂദനൻ നായരുടെ നേതൃത്വത്തിൽ നാലംഗസംഘം നടത്തിയ പരിശോധനയിൽ വൻ ക്രമക്കേട് കണ്ടെത്തിയിരുന്നു. കടവുകളിൽ നിന്ന് പിടിച്ചെടുത്ത മണൽ പോലീസുകാർ തിരിമറി നടത്തിയെന്നും വ്യക്തമായിരുന്നു. ഇതേ തുടർന്ന് റെയ്ഡും നടത്തിയിരുന്നു,
സ്‌റ്റേഷനിലെ ചില പോലീസുകാർക്ക് മണൽക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തി. ഇവർക്കെതിരെ വകുപ്പുതല അന്വേഷണത്തിന് ശിപാർശ ചെയ്തിട്ടുണ്ട്. റിപ്പോർട്ട് വിജിലൻസ് ഡയറക്ടർക്ക് കൈമാറി.
മണൽവാരുന്നതിനിടെ പിടിച്ച നാല് യന്ത്രവത്കൃത തോണികളുടെ എൻജിൻ കാണാനില്ലെന്ന് വിജിലൻസ് കണ്ടെത്തി. ഇത് പോലീസുകാരുടെ അറിവോടെ മണൽക്കടത്ത് സംഘത്തിന് തിരിച്ചുകൊടുത്തതായാണ് സംശയം.
Discussion about this post