ആലപ്പുഴ: ലോക്സഭാ തെരഞ്ഞെടുപ്പിലെ സിപിഐഎമ്മിന്റെ ദയനീയ തോൽവിയ്ക്ക് പിന്നാലെ പ്രതികരിച്ച് മുതിർന്ന നേതാവ് ജി സുധാകരൻ.കോഴിക്കോട് ലോക്സഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി എളമരം കരീമിനെതിരെ സുധാകരൻ രൂക്ഷ വിമർശം ഉന്നയിച്ചു.സ്വന്തം നാട്ടില്‍ ഒന്നര ലക്ഷം വോട്ടിന് തോറ്റ വ്യക്തിയാണ് കരീം. എന്നാല്‍ ഇതില്‍ ഒരു അന്വേഷണവും വേണ്ടേ എന്നദ്ദേഹം ചോദിച്ചു അമ്പലപ്പുഴയില്‍ 2021ല്‍ 11,000ല്‍പ്പരം വോട്ടിന് പാര്‍ട്ടി വിജയിച്ചപ്പോള്‍ സുധാകരനെതിരെ അന്വേഷണം നടത്തിയ കമ്മീഷനിലെ അംഗമായിരുന്നു കരീം.
കരീം ആലപ്പുഴയുടെ ഭൂമിശാസ്ത്രം അറിയാത്തയാളാണെന്നും പരാതിയുടെ യാഥാർത്ഥ്വം അറിയിക്കാൻ എത്തിയ പ്രവർത്തകരെ എളമരം കരീം ഭീഷണിപ്പെടുത്തിയെന്നും ജി സുധാകരൻ വിമർശിച്ചു. വസ്തുതകൾ മനസിലാക്കാനുള്ള അവസരം ബോധപൂർവ്വം നിഷേധിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തിരഞ്ഞെടുപ്പിലെ തോൽവി പാർട്ടിയെ സ്‌നേഹിക്കുന്നവരെ വേദനിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിയുടെ വളർച്ചയെ സിപിഎം ഗൗരവകരമായി കാണാത്തത് തിരിച്ചടിയായെന്നും പ്രതിസന്ധി കാലത്തും ഭൂരിപക്ഷം നൽകിയ ഇടങ്ങളിൽ പാർട്ടി മൂന്നാം സ്ഥാനത്തായത് ഗൗരവമായി കാണണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തൃശൂരിലെ വിജയം മൊത്തത്തിലുള്ള രാഷ്ട്രീയ മാറ്റത്തിന്റെ പ്രതിഫലനത്തിന്റെ സൂചനയാണെന്നും അദ്ദേഹം പറഞ്ഞു. ജനഹിതം പരിഗണിച്ച് വേണം സ്ഥാനാർത്ഥികളെ നിർത്താനെന്നും അതിൽ പ്രായ പരിധി മാനദണ്ഡമാക്കരുതെന്നും മുൻമന്ത്രികൂടിയായ ജി സുധാകരൻ പറയുന്നു.
Discussion about this post