Monday, September 15, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

മുസ്ലീം ലീഗ് എന്ന പേരിൽ തന്നെ മതം തെളിഞ്ഞു കത്തുന്നു; പിണറായി സർക്കാർ മുസ്ലീം പ്രീണനത്തിനായി ചെയ്യാത്ത വേലത്തരങ്ങൾ ഇല്ലെന്ന് കെഎസ് രാധാകൃഷ്ണൻ

by Brave India Desk
Jun 18, 2024, 01:46 pm IST
in Kerala
Share on FacebookTweetWhatsAppTelegram

എറണാകുളം: മുസ്ലീം ലീഗ് എന്ന പേരിൽ തന്നെ മതം തെളിഞ്ഞു കത്തുകയാണെന്ന് മുതിർന്ന ബിജെപി നേതാവ് ഡോ. കെഎസ് രാധാകൃഷ്ണൻ. മത വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ രൂപീകൃതമായ രാഷ്ട്രീയ കക്ഷിയാണ് മുസ്ലിം ലീഗ്. അത്തരം ഒരു രാഷ്ട്രീയ കക്ഷി മതേതര ജനാധിപത്യ സംവിധാനത്തിന് യോജ്യമാണോ എന്ന് എല്ലാവരും ആലോചിക്കണമെന്നും കെഎസ് രാധാകൃഷ്ണൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

പിണറായി വിജയന്റെ നേതൃത്വത്തെ അംഗീകരിക്കുന്ന മാർക്‌സിസ്റ്റ് പാർട്ടി സർക്കാരും മുസ്ലീം പ്രീണനത്തിനായി ചെയ്യാത്ത വേലത്തരങ്ങൾ ഇല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇഫ്താർ വിരുന്നകളും നിസ്‌കാര പുരകളും ഒരുക്കി മുസ്ലീം ലീഗിനെ പാട്ടിലാക്കാനും ഇസ്ലാമിക തീവ്രവാദ സംഘടനകളെ കൂടെ നിർത്താനുമായിരുന്നു പാർട്ടിയുടെ ശ്രമം. എന്നാൽ, തിരഞ്ഞെടുപ്പിൽ മുസ്ലീമുകൾ എൽഡിഎഫിനെ ചതിച്ച് യുഡിഎഫിന് വോട്ട് ചെയ്തു. മാർക്‌സിസ്റ്റു പാർടിയുടെ അടിത്തറ ഈഴവരാദി പിന്നാക്ക ഹിന്ദുക്കളാണ്. പിണറായി പാർട്ടി നേതാവും ഭരണത്തലവനുമായതോടെ അവർ നിരന്തരം അവഹേളിക്കപ്പെട്ടു. മുസ്ലിമുകൾക്ക് പാർട്ടി നൽകിയ അമിത പ്രീണനത്തിൽ രോഷാകുലരായ അവർ ഇക്കുറി പാർട്ടിക്ക് വോട്ടു ചെയ്തില്ല. പാർട്ടിക്ക് വേണ്ടി ചാവേറുകളായി പണിയെടുത്തു കൊണ്ടിരിക്കുന്ന ആ പാവങ്ങൾക്ക് വേണ്ടിയാണ് വെള്ളാപ്പള്ളി ശബ്ദിച്ചതെന്നും അദ്ദേഹം കുറിച്ചു.

Stories you may like

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് സന്തോഷവാർത്തയുണ്ടേ….സ്‌പെഷ്യൽ ട്രെയിനുകൾ ഡിസംബർ വരെ….

ബ്രഹ്‌മപുത്രയിൽ ഭീമൻ അണക്കെട്ട് അധികം വൈകാതെ തന്നെ,നീക്കങ്ങൾ വേഗത്തിലാക്കി കേന്ദ്രസർക്കാർ

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

മുസ്ലീം ലീഗ് എന്ന പേരിൽ തന്നെ മതം തെളിഞ്ഞു കത്തുന്നു. ആ സംഘടനയുടെ പരമാദ്ധ്യക്ഷനായ സാദിക് അലി തങ്ങൾ പറയുന്നു ‘ബിജെപിക്ക് വോട്ടു കൂടിയതിനെ കുറിച്ച് എല്ലാവരും ആത്മപരിശോധന നടത്തണമെന്ന്’. മത വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ രൂപീകൃതമായ രാഷ്ട്രീയ കക്ഷിയാണ് മുസ്ലിം ലീഗ്. ഇസ്ലാം മതവിശ്വാസികളുടെ താത്പര്യങ്ങൾ സംരക്ഷിക്കലാണ് സംഘടനയുടെ പ്രധാന ലക്ഷ്യം.
അത്തരം ഒരു രാഷ്ട്രീയ കക്ഷി മതേതര ജനാധിപത്യ സംവിധാനത്തിന് യോജ്യമാണോ എന്ന് എല്ലാവരും ആലോചിക്കണം. ഒരു മതത്തിൽ വിശ്വസിക്കുന്നവരുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടി മാത്രം നിലനിൽക്കുന്ന ഒരു പാർട്ടിയി ബഹുമത സമൂഹത്തിന് ഗുണം ചെയില്ല. അവർ എപ്പോഴും എന്തും അവർക്ക് വേണ്ടി മാത്രമായിരിക്കണം എന്നു ശഠിക്കും. അങ്ങിനെയാണ് ആകെയുള്ള ഒൻപതു രാജ്യസഭാംഗങ്ങളിൽ അഞ്ചും മുസ്ലിംങ്ങൾക്കായി അവർ നേടിയെടുത്തത്.
ഈ അനീതിക്ക് എതിരെയാണ് വെള്ളാപ്പള്ളി നടേശൻ പ്രതികരിച്ചത്. എന്നാൽ,1906 ൽ മുസ്ലിം ലീഗ് എന്ന സംഘടന രൂപീകരിക്കുമ്പോഴം അവരുടെ ലക്ഷ്യം ഇതുതന്നെയായിരുന്നു എന്ന കാര്യം മറക്കരുത്. മുസ്ലിം ലീഗ് എന്ന സംഘടന രൂപീകരിക്കുമ്പോൾ പ്രധാനമായി മൂന്നു ആവശ്യങ്ങളാണ് ബ്രിട്ടീഷുകാർക്ക് മുന്നിൽ മുസ്ലീം ലീഗ് നിരത്തിയത്.
1. ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടു പോകുകയാണെങ്കിൽ ഭരണം മുസ്ലീംങ്ങളെ ഏല്പിക്കണം. കാരണം ബ്രിട്ടീഷുകാർ ഇന്ത്യയിൽ എത്തുമ്പോൾ മുസ്ലീംങ്ങളാണ് ഇന്ത്യ ഭരിച്ചിരുന്നത്. അതുകൊണ്ടു് അവർ ഇന്ത്യ വിട്ടു പോകമ്പോൾ ഭരണം തിരിച്ചേൽപ്പിക്കണം.
2. ഹിന്ദുക്കൾ ഭരിക്കപ്പെട്ടിരുന്നവരും മുസ്ലീംങ്ങൾ ഭരിക്കുന്നവരുമായിരുന്നു. ഭരിക്കപ്പെട്ടിരുന്നവരുടെ കീഴിൽ ജീവിക്കാൻ ഭരണകർത്താക്കളായിരുന്ന മുസ്ലീംങ്ങൾ ഒരു കാരണവശാലും കഴിയില്ല. അതു കൊണ്ട് ഹിന്ദു ഭരണത്തിൻ കീഴിൽ കഴിയാൻ മുസ്ലീംങ്ങൾ തയ്യാറല്ല.
3. അഥവാ ഹിന്ദുക്കൾക്ക് ഭരണഭാരം കയ്യാളുകയാണെങ്കിൽ ഇന്ത്യയെ വിഭജിച്ച് മുസ്ലീംകൾക്കായി പ്രത്യേക രാജ്യം നൽകണം. അങ്ങിനെയാണ് 1947 ൽ പാക്കിസ്ഥാൻ രൂപീകൃതമായത്.
ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ ഹിന്ദു സംഘടനയായിട്ടാണ് ഇസ്ലാം മതവിശ്വാസികൾ കണ്ടിരുന്നത്. ഹിന്ദുക്കൾ ദൈവനിന്ദകരും അസത്യവിശ്വാസികളുമായ കാഫിർ കളാണ്. അവരുടെ സംഘടനയിൽ ദൈവത്തെ അനുസരിച്ചു സത്യവേദ വിശ്വാസികളായി ജീവിക്കുന്ന മുസ്ലീംങ്ങൾ ചേരുന്നതും പ്രവർത്തിക്കുന്നതും ദൈവനിന്ദയാകും. അതു കൊണ്ട് ഇന്ത്യൻ മുസ്ലിംകളിൽ മഹാ ഭുരിപക്ഷം പേരും മുസ്ലീം ലീഗിനെയാണ് അവരുടെ സ്വന്തം സംഘടനയായി കണ്ടത്. മഹാത്മാ ഗാന്ധി ഭഗീരഥ പ്രയത്നം ചെയ്തിട്ടും വിരലിൽ എണ്ണാവുന്ന ദേശീയ മുസ്ലീംങ്ങളെയല്ലാതെ (അവരെ ദേശീയ മുസ്ലിംകൾ എന്നാണ് വിശേഷിപ്പിച്ചിരുന്നത്) മറ്റാരേയും കോൺഗ്രസ്സിൽ ചേർക്കാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല എന്ന സത്യം കാണാതിരിക്കാനാകില്ല.
കേരളത്തിലെ മുസ്ലീംങ്ങളും ഇതേ അഭിപ്രായക്കാരായിരുന്നു. 1921 ലെ ഖിലാഫത്ത് കലാപ കാലത്ത് കേരളത്തിലെ, വിശേഷിച്ചു അന്നത്തെ മലബാറിലെ, മുസ്ലീംങ്ങൾ, കോൺഗ്രസ്സിനോട് അടുത്തു എന്നത് നേരാണെങ്കിലും കലാപം അവസാനിച്ചപ്പോൾ അവർ കോൺഗ്രസിൽ നിന്ന് അകലുകയും ചെയ്തു. 1947 ആഗസ്റ്റ് 14 നു ശേഷം മുസ്ലീം ലീഗ് മൂന്നായി പിളർന്നു. പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ഇന്ത്യ എന്നിവടങ്ങളിൽ മുസ്ലിം ലീഗിന്റെ യൂണിററുകൾ നിലവിൽ വന്നു. അങ്ങനെയാണ് ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗുണ്ടായത്. കേരളത്തിലെ മഹാ ഭുരിപക്ഷം ഇസ്ലാം മതവിശ്വാസികളും അവരുടെ രാഷ്ട്രീയ കക്ഷിയായി കണ്ടത് മുസ്ലിം ലീഗിനെ തന്നെയാണ്. കേരളത്തിലെ മുസ്ലീംങ്ങളിൽ മഹാഭൂരിപക്ഷം പേരും മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളെ അവരുടെ രാഷ്ട്രീയ കക്ഷിയായി കരുതിയിട്ടില്ല എന്നതാണ് വസ്തുത. ഇന്ന്
മുസ്ലിം രാഷ്ടീയ കക്ഷികളെയാണ് മുസ്ലീംങ്ങൾ അവരുടെ രാഷ്ടീയകക്ഷിയായി കരുതുന്നത്. 1947 നു ശേഷവും മുസ്ലീംങ്ങൾ ” ”കോൺഗ്രസ്സിനെ എതിർത്തു കൊണ്ടിരുന്നു. ഇന്ന് അവർ ബി ജെ പി യെ എതിർക്കുന്നു.
സംഘടിതരായി വോട്ടു ചെയ്യുന്ന ശീലം മുസ്ലീംങ്ങൾക്ക് ഉണ്ട്. അതു കൊണ്ട് കേരളത്തിൽ എൽ ഡി എഫും യുഡി എഫും അവരെ വോട്ടു ബാങ്കായി കരുതി പ്രീണിപ്പിക്കുന്നു. 1970 മുതൽ മുസ്ലീം വോട്ട് ബാങ്ക് യു ഡി എഫിനെയാണ് സഹായിക്കുന്നത്. എന്നാൽ പിണറായി വിജയന്റെ നേതൃത്വത്തെ അംഗീകരിക്കുന്ന മാർക്‌സിസ്റ്റു പാർട്ടി സർക്കാരും മുസ്ലീം പ്രീണനത്തിനായി ചെയ്യാത്ത വേലത്തരങ്ങൾ ഇല്ല. മുസ്ലീം ലീഗിനെ പാട്ടിലാക്കാനാണ് ആദ്യം ശ്രമിച്ചത്. അതോടൊപ്പം ഇസ്ലാമിക തീവ്രവാദ സംഘടനകളെ കൂടെ നിർത്താനും ശ്രമിച്ചു. ഇസ്ലാം മതവിശ്വാസികൾക്കായി ഇഫ്താർ വിരുന്നകളും നിസ്‌കാര പുരകളും ഒരുക്കി കാത്തിരുന്നു. പാർടി പദവികളും അധികാരസ്ഥാനങ്ങളം മുസ്ലിംകൾക്കായി കരുതി വെച്ചു. എന്നാൽ ,ഈ തെരഞ്ഞെടുപ്പിൽ മുസ്ലീംങ്ങൾ എൽ ഡി എഫിനെ ചതിച്ചു. അവർ കൂട്ടത്തോടെ യു ഡി എഫിന് വോട്ടു ചെയ്തു.
മാർക്‌സിസ്റ്റു പാർടിയുടെ അടിത്തറ ഈഴവരാദി പിന്നാക്ക നിന്ദുക്കളാണ്. പിണറായി പാർടി നേതാവും ഭരണത്തലവനുമായതോടെ അവർ നിരന്തരം അവഹേളിക്കപ്പെട്ടു. മുസ്ലിംകൾക്ക് പാർടി നല്കിയ അമിത പ്രീണനത്തിൽ രോഷാകുലരായ അവർ ഇക്കുറി പാർടിക്ക് വോട്ടു ചെയ്തില്ല. പാർട്ടിക്ക് വേണ്ടി ചാവേറുകളായി പണിയെടുത്തു കൊണ്ടിരിക്കുന്ന ആ പാവങ്ങൾക്ക് വേണ്ടിയാണ് വെള്ളാപ്പള്ളി ശബ്ദിച്ചത്. (ഡോ. കെ. എസ്. രാധാകൃഷ്ണൻ)

Tags: fb postks radhakrishnan
Share3TweetSendShare

Latest stories from this section

സിനിമ മുഖ്യം! ഏഴു വയസ്സുള്ള കുട്ടിയെ തീയേറ്ററിൽ മറന്നുവെച്ച് കുടുംബം ; ഓർമ്മ വന്നത് ഒന്നര മണിക്കൂറിനു ശേഷം

സിനിമ മുഖ്യം! ഏഴു വയസ്സുള്ള കുട്ടിയെ തീയേറ്ററിൽ മറന്നുവെച്ച് കുടുംബം ; ഓർമ്മ വന്നത് ഒന്നര മണിക്കൂറിനു ശേഷം

രാഹുലിന്റെ എംഎൽഎ സ്ഥാനവും തെറിക്കുമോ? സ്ഥാനത്ത് നിലനിർത്തണോ എന്ന ചോദ്യവുമായി ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ

നേതൃത്വത്തെ മറികടന്ന് രാഹുൽ സഭയിൽ, ഇരിക്കുക പ്രത്യേക ബ്ലോക്കിൽ

പാലിക്കാനാകാത്ത വാഗ്ദാനങ്ങൾ ഞാൻ നൽകാറില്ല ; ഭവന നിർമ്മാണം സംസ്ഥാന സർക്കാർ ചെയ്യേണ്ട കാര്യം ; നിലപാട് വ്യക്തമാക്കി സുരേഷ് ഗോപി

പാലിക്കാനാകാത്ത വാഗ്ദാനങ്ങൾ ഞാൻ നൽകാറില്ല ; ഭവന നിർമ്മാണം സംസ്ഥാന സർക്കാർ ചെയ്യേണ്ട കാര്യം ; നിലപാട് വ്യക്തമാക്കി സുരേഷ് ഗോപി

5000 കടന്ന് രാജീവ് ചന്ദ്രശേഖർ; തലസ്ഥാനത്ത് കനത്ത പോരാട്ടം

മോദി നാടിനെ വളര്‍ത്തുമ്പോള്‍ പിണറായി സര്‍ക്കാര്‍ ജനങ്ങളെ തളര്‍ത്തുന്നു,ദുർഭരണമെന്ന് രാജീവ് ചന്ദ്രശേഖർ

Discussion about this post

Latest News

അനധികൃത കുടിയേറ്റക്കാർ സംസ്ഥാനങ്ങളുടെ സ്വത്വത്തിന് തന്നെ ഭീഷണി ; എല്ലാ നുഴഞ്ഞുകയറ്റക്കാരെയും വേരോടെ പിഴുതെറിയുമെന്ന് മോദി

അനധികൃത കുടിയേറ്റക്കാർ സംസ്ഥാനങ്ങളുടെ സ്വത്വത്തിന് തന്നെ ഭീഷണി ; എല്ലാ നുഴഞ്ഞുകയറ്റക്കാരെയും വേരോടെ പിഴുതെറിയുമെന്ന് മോദി

ഇന്ത്യയുമായി സൗഹൃദവും സഹകരണവും വർദ്ധിപ്പിക്കണം; അഴിമതിരഹിത ഭാവിക്കായി പ്രവർത്തിക്കണം; പുതിയ സർക്കാരിന് മുൻപിൽ ആവശ്യങ്ങൾ വ്യക്തമാക്കി നേപ്പാളിലെ ജെൻ സീ

ഇന്ത്യയുമായി സൗഹൃദവും സഹകരണവും വർദ്ധിപ്പിക്കണം; അഴിമതിരഹിത ഭാവിക്കായി പ്രവർത്തിക്കണം; പുതിയ സർക്കാരിന് മുൻപിൽ ആവശ്യങ്ങൾ വ്യക്തമാക്കി നേപ്പാളിലെ ജെൻ സീ

മോദി ബീഹാറിൽ ; 36,000 കോടി രൂപയുടെ വികസന പദ്ധതികൾക്ക് ഉദ്ഘാടനം

മോദി ബീഹാറിൽ ; 36,000 കോടി രൂപയുടെ വികസന പദ്ധതികൾക്ക് ഉദ്ഘാടനം

അങ്ങനെ ഒന്ന് സംഭവിച്ചില്ലെങ്കിൽ പണി മേടിക്കാൻ ഒരുങ്ങിക്കോ, ഏഷ്യാ കപ്പിൽ നിന്ന് പിന്മാറും എന്ന ഭീഷണിയുമായി പാകിസ്ഥാൻ; കലിപ്പ് മുഴുവൻ അയാളോട്

അങ്ങനെ ഒന്ന് സംഭവിച്ചില്ലെങ്കിൽ പണി മേടിക്കാൻ ഒരുങ്ങിക്കോ, ഏഷ്യാ കപ്പിൽ നിന്ന് പിന്മാറും എന്ന ഭീഷണിയുമായി പാകിസ്ഥാൻ; കലിപ്പ് മുഴുവൻ അയാളോട്

വഖഫ് ഭേദഗതി നിയമം സ്റ്റേ ചെയ്യാൻ കഴിയില്ല ; ചില വ്യവസ്ഥകൾക്ക് മാത്രം താൽക്കാലിക സ്റ്റേ നൽകാം ; നിർണായക ഉത്തരവുമായി സുപ്രീം കോടതി

വഖഫ് ഭേദഗതി നിയമം സ്റ്റേ ചെയ്യാൻ കഴിയില്ല ; ചില വ്യവസ്ഥകൾക്ക് മാത്രം താൽക്കാലിക സ്റ്റേ നൽകാം ; നിർണായക ഉത്തരവുമായി സുപ്രീം കോടതി

ട്രാക്കിൽ അറ്റകുറ്റപ്പണി; സംസ്ഥാനത്തെ തീവണ്ടി സർവ്വീസുകളിൽ മാറ്റം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് സന്തോഷവാർത്തയുണ്ടേ….സ്‌പെഷ്യൽ ട്രെയിനുകൾ ഡിസംബർ വരെ….

മത്സരശേഷമുണ്ടായ അപമാനം, ഇന്ത്യക്ക് പണി കൊടുക്കാൻ ഒരുങ്ങി പാകിസ്ഥാൻ; പുതിയ തീരുമാനം ഇങ്ങനെ

മത്സരശേഷമുണ്ടായ അപമാനം, ഇന്ത്യക്ക് പണി കൊടുക്കാൻ ഒരുങ്ങി പാകിസ്ഥാൻ; പുതിയ തീരുമാനം ഇങ്ങനെ

ഒരു സ്ഥിരതയുമില്ല ഐപിഎല്ലിൽ പോലും, പിന്നെ എങ്ങനെ ഇലവനിൽ ഇറക്കും; സഞ്ജുവിനെ കുറ്റപ്പെടുത്തി മുൻ താരം

ഡഗ്ഗൗട്ടിലെ ചിത്രങ്ങൾ അതിന് തെളിവ്, നിരാശനായി സഞ്ജു സാംസൺ; എല്ലാത്തിനും കാരണമായത് ആ തീരുമാനം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies