Monday, March 30, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

മുസ്ലീം ലീഗ് എന്ന പേരിൽ തന്നെ മതം തെളിഞ്ഞു കത്തുന്നു; പിണറായി സർക്കാർ മുസ്ലീം പ്രീണനത്തിനായി ചെയ്യാത്ത വേലത്തരങ്ങൾ ഇല്ലെന്ന് കെഎസ് രാധാകൃഷ്ണൻ

by Brave India Desk
Jun 18, 2024, 01:46 pm IST
in Kerala
Share on FacebookTweetWhatsAppTelegram

എറണാകുളം: മുസ്ലീം ലീഗ് എന്ന പേരിൽ തന്നെ മതം തെളിഞ്ഞു കത്തുകയാണെന്ന് മുതിർന്ന ബിജെപി നേതാവ് ഡോ. കെഎസ് രാധാകൃഷ്ണൻ. മത വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ രൂപീകൃതമായ രാഷ്ട്രീയ കക്ഷിയാണ് മുസ്ലിം ലീഗ്. അത്തരം ഒരു രാഷ്ട്രീയ കക്ഷി മതേതര ജനാധിപത്യ സംവിധാനത്തിന് യോജ്യമാണോ എന്ന് എല്ലാവരും ആലോചിക്കണമെന്നും കെഎസ് രാധാകൃഷ്ണൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

പിണറായി വിജയന്റെ നേതൃത്വത്തെ അംഗീകരിക്കുന്ന മാർക്‌സിസ്റ്റ് പാർട്ടി സർക്കാരും മുസ്ലീം പ്രീണനത്തിനായി ചെയ്യാത്ത വേലത്തരങ്ങൾ ഇല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇഫ്താർ വിരുന്നകളും നിസ്‌കാര പുരകളും ഒരുക്കി മുസ്ലീം ലീഗിനെ പാട്ടിലാക്കാനും ഇസ്ലാമിക തീവ്രവാദ സംഘടനകളെ കൂടെ നിർത്താനുമായിരുന്നു പാർട്ടിയുടെ ശ്രമം. എന്നാൽ, തിരഞ്ഞെടുപ്പിൽ മുസ്ലീമുകൾ എൽഡിഎഫിനെ ചതിച്ച് യുഡിഎഫിന് വോട്ട് ചെയ്തു. മാർക്‌സിസ്റ്റു പാർടിയുടെ അടിത്തറ ഈഴവരാദി പിന്നാക്ക ഹിന്ദുക്കളാണ്. പിണറായി പാർട്ടി നേതാവും ഭരണത്തലവനുമായതോടെ അവർ നിരന്തരം അവഹേളിക്കപ്പെട്ടു. മുസ്ലിമുകൾക്ക് പാർട്ടി നൽകിയ അമിത പ്രീണനത്തിൽ രോഷാകുലരായ അവർ ഇക്കുറി പാർട്ടിക്ക് വോട്ടു ചെയ്തില്ല. പാർട്ടിക്ക് വേണ്ടി ചാവേറുകളായി പണിയെടുത്തു കൊണ്ടിരിക്കുന്ന ആ പാവങ്ങൾക്ക് വേണ്ടിയാണ് വെള്ളാപ്പള്ളി ശബ്ദിച്ചതെന്നും അദ്ദേഹം കുറിച്ചു.

Stories you may like

കേരളത്തിൽ തീവ്ര ഉഷ്ണതരംഗ സാധ്യത; രാവിലെ 11 മുതൽ 3 വരെ പുറത്തിറങ്ങരുത്, ജാഗ്രതാ നിർദേശങ്ങളുമായി ആരോഗ്യ വകുപ്പ്

രണ്ട് മുന്നണികളും ബിജെപിയെ ഭയക്കുന്നു ; കേരളത്തിൽ ബിജെപി യഥാർത്ഥ എ ടീമായി മാറുകയാണെന്ന് മോദി

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

മുസ്ലീം ലീഗ് എന്ന പേരിൽ തന്നെ മതം തെളിഞ്ഞു കത്തുന്നു. ആ സംഘടനയുടെ പരമാദ്ധ്യക്ഷനായ സാദിക് അലി തങ്ങൾ പറയുന്നു ‘ബിജെപിക്ക് വോട്ടു കൂടിയതിനെ കുറിച്ച് എല്ലാവരും ആത്മപരിശോധന നടത്തണമെന്ന്’. മത വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ രൂപീകൃതമായ രാഷ്ട്രീയ കക്ഷിയാണ് മുസ്ലിം ലീഗ്. ഇസ്ലാം മതവിശ്വാസികളുടെ താത്പര്യങ്ങൾ സംരക്ഷിക്കലാണ് സംഘടനയുടെ പ്രധാന ലക്ഷ്യം.
അത്തരം ഒരു രാഷ്ട്രീയ കക്ഷി മതേതര ജനാധിപത്യ സംവിധാനത്തിന് യോജ്യമാണോ എന്ന് എല്ലാവരും ആലോചിക്കണം. ഒരു മതത്തിൽ വിശ്വസിക്കുന്നവരുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടി മാത്രം നിലനിൽക്കുന്ന ഒരു പാർട്ടിയി ബഹുമത സമൂഹത്തിന് ഗുണം ചെയില്ല. അവർ എപ്പോഴും എന്തും അവർക്ക് വേണ്ടി മാത്രമായിരിക്കണം എന്നു ശഠിക്കും. അങ്ങിനെയാണ് ആകെയുള്ള ഒൻപതു രാജ്യസഭാംഗങ്ങളിൽ അഞ്ചും മുസ്ലിംങ്ങൾക്കായി അവർ നേടിയെടുത്തത്.
ഈ അനീതിക്ക് എതിരെയാണ് വെള്ളാപ്പള്ളി നടേശൻ പ്രതികരിച്ചത്. എന്നാൽ,1906 ൽ മുസ്ലിം ലീഗ് എന്ന സംഘടന രൂപീകരിക്കുമ്പോഴം അവരുടെ ലക്ഷ്യം ഇതുതന്നെയായിരുന്നു എന്ന കാര്യം മറക്കരുത്. മുസ്ലിം ലീഗ് എന്ന സംഘടന രൂപീകരിക്കുമ്പോൾ പ്രധാനമായി മൂന്നു ആവശ്യങ്ങളാണ് ബ്രിട്ടീഷുകാർക്ക് മുന്നിൽ മുസ്ലീം ലീഗ് നിരത്തിയത്.
1. ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടു പോകുകയാണെങ്കിൽ ഭരണം മുസ്ലീംങ്ങളെ ഏല്പിക്കണം. കാരണം ബ്രിട്ടീഷുകാർ ഇന്ത്യയിൽ എത്തുമ്പോൾ മുസ്ലീംങ്ങളാണ് ഇന്ത്യ ഭരിച്ചിരുന്നത്. അതുകൊണ്ടു് അവർ ഇന്ത്യ വിട്ടു പോകമ്പോൾ ഭരണം തിരിച്ചേൽപ്പിക്കണം.
2. ഹിന്ദുക്കൾ ഭരിക്കപ്പെട്ടിരുന്നവരും മുസ്ലീംങ്ങൾ ഭരിക്കുന്നവരുമായിരുന്നു. ഭരിക്കപ്പെട്ടിരുന്നവരുടെ കീഴിൽ ജീവിക്കാൻ ഭരണകർത്താക്കളായിരുന്ന മുസ്ലീംങ്ങൾ ഒരു കാരണവശാലും കഴിയില്ല. അതു കൊണ്ട് ഹിന്ദു ഭരണത്തിൻ കീഴിൽ കഴിയാൻ മുസ്ലീംങ്ങൾ തയ്യാറല്ല.
3. അഥവാ ഹിന്ദുക്കൾക്ക് ഭരണഭാരം കയ്യാളുകയാണെങ്കിൽ ഇന്ത്യയെ വിഭജിച്ച് മുസ്ലീംകൾക്കായി പ്രത്യേക രാജ്യം നൽകണം. അങ്ങിനെയാണ് 1947 ൽ പാക്കിസ്ഥാൻ രൂപീകൃതമായത്.
ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ ഹിന്ദു സംഘടനയായിട്ടാണ് ഇസ്ലാം മതവിശ്വാസികൾ കണ്ടിരുന്നത്. ഹിന്ദുക്കൾ ദൈവനിന്ദകരും അസത്യവിശ്വാസികളുമായ കാഫിർ കളാണ്. അവരുടെ സംഘടനയിൽ ദൈവത്തെ അനുസരിച്ചു സത്യവേദ വിശ്വാസികളായി ജീവിക്കുന്ന മുസ്ലീംങ്ങൾ ചേരുന്നതും പ്രവർത്തിക്കുന്നതും ദൈവനിന്ദയാകും. അതു കൊണ്ട് ഇന്ത്യൻ മുസ്ലിംകളിൽ മഹാ ഭുരിപക്ഷം പേരും മുസ്ലീം ലീഗിനെയാണ് അവരുടെ സ്വന്തം സംഘടനയായി കണ്ടത്. മഹാത്മാ ഗാന്ധി ഭഗീരഥ പ്രയത്നം ചെയ്തിട്ടും വിരലിൽ എണ്ണാവുന്ന ദേശീയ മുസ്ലീംങ്ങളെയല്ലാതെ (അവരെ ദേശീയ മുസ്ലിംകൾ എന്നാണ് വിശേഷിപ്പിച്ചിരുന്നത്) മറ്റാരേയും കോൺഗ്രസ്സിൽ ചേർക്കാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല എന്ന സത്യം കാണാതിരിക്കാനാകില്ല.
കേരളത്തിലെ മുസ്ലീംങ്ങളും ഇതേ അഭിപ്രായക്കാരായിരുന്നു. 1921 ലെ ഖിലാഫത്ത് കലാപ കാലത്ത് കേരളത്തിലെ, വിശേഷിച്ചു അന്നത്തെ മലബാറിലെ, മുസ്ലീംങ്ങൾ, കോൺഗ്രസ്സിനോട് അടുത്തു എന്നത് നേരാണെങ്കിലും കലാപം അവസാനിച്ചപ്പോൾ അവർ കോൺഗ്രസിൽ നിന്ന് അകലുകയും ചെയ്തു. 1947 ആഗസ്റ്റ് 14 നു ശേഷം മുസ്ലീം ലീഗ് മൂന്നായി പിളർന്നു. പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ഇന്ത്യ എന്നിവടങ്ങളിൽ മുസ്ലിം ലീഗിന്റെ യൂണിററുകൾ നിലവിൽ വന്നു. അങ്ങനെയാണ് ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗുണ്ടായത്. കേരളത്തിലെ മഹാ ഭുരിപക്ഷം ഇസ്ലാം മതവിശ്വാസികളും അവരുടെ രാഷ്ട്രീയ കക്ഷിയായി കണ്ടത് മുസ്ലിം ലീഗിനെ തന്നെയാണ്. കേരളത്തിലെ മുസ്ലീംങ്ങളിൽ മഹാഭൂരിപക്ഷം പേരും മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളെ അവരുടെ രാഷ്ട്രീയ കക്ഷിയായി കരുതിയിട്ടില്ല എന്നതാണ് വസ്തുത. ഇന്ന്
മുസ്ലിം രാഷ്ടീയ കക്ഷികളെയാണ് മുസ്ലീംങ്ങൾ അവരുടെ രാഷ്ടീയകക്ഷിയായി കരുതുന്നത്. 1947 നു ശേഷവും മുസ്ലീംങ്ങൾ ” ”കോൺഗ്രസ്സിനെ എതിർത്തു കൊണ്ടിരുന്നു. ഇന്ന് അവർ ബി ജെ പി യെ എതിർക്കുന്നു.
സംഘടിതരായി വോട്ടു ചെയ്യുന്ന ശീലം മുസ്ലീംങ്ങൾക്ക് ഉണ്ട്. അതു കൊണ്ട് കേരളത്തിൽ എൽ ഡി എഫും യുഡി എഫും അവരെ വോട്ടു ബാങ്കായി കരുതി പ്രീണിപ്പിക്കുന്നു. 1970 മുതൽ മുസ്ലീം വോട്ട് ബാങ്ക് യു ഡി എഫിനെയാണ് സഹായിക്കുന്നത്. എന്നാൽ പിണറായി വിജയന്റെ നേതൃത്വത്തെ അംഗീകരിക്കുന്ന മാർക്‌സിസ്റ്റു പാർട്ടി സർക്കാരും മുസ്ലീം പ്രീണനത്തിനായി ചെയ്യാത്ത വേലത്തരങ്ങൾ ഇല്ല. മുസ്ലീം ലീഗിനെ പാട്ടിലാക്കാനാണ് ആദ്യം ശ്രമിച്ചത്. അതോടൊപ്പം ഇസ്ലാമിക തീവ്രവാദ സംഘടനകളെ കൂടെ നിർത്താനും ശ്രമിച്ചു. ഇസ്ലാം മതവിശ്വാസികൾക്കായി ഇഫ്താർ വിരുന്നകളും നിസ്‌കാര പുരകളും ഒരുക്കി കാത്തിരുന്നു. പാർടി പദവികളും അധികാരസ്ഥാനങ്ങളം മുസ്ലിംകൾക്കായി കരുതി വെച്ചു. എന്നാൽ ,ഈ തെരഞ്ഞെടുപ്പിൽ മുസ്ലീംങ്ങൾ എൽ ഡി എഫിനെ ചതിച്ചു. അവർ കൂട്ടത്തോടെ യു ഡി എഫിന് വോട്ടു ചെയ്തു.
മാർക്‌സിസ്റ്റു പാർടിയുടെ അടിത്തറ ഈഴവരാദി പിന്നാക്ക നിന്ദുക്കളാണ്. പിണറായി പാർടി നേതാവും ഭരണത്തലവനുമായതോടെ അവർ നിരന്തരം അവഹേളിക്കപ്പെട്ടു. മുസ്ലിംകൾക്ക് പാർടി നല്കിയ അമിത പ്രീണനത്തിൽ രോഷാകുലരായ അവർ ഇക്കുറി പാർടിക്ക് വോട്ടു ചെയ്തില്ല. പാർട്ടിക്ക് വേണ്ടി ചാവേറുകളായി പണിയെടുത്തു കൊണ്ടിരിക്കുന്ന ആ പാവങ്ങൾക്ക് വേണ്ടിയാണ് വെള്ളാപ്പള്ളി ശബ്ദിച്ചത്. (ഡോ. കെ. എസ്. രാധാകൃഷ്ണൻ)

Tags: fb postks radhakrishnan
Share3TweetSendShare

Latest stories from this section

പ്രധാനമന്ത്രി പാലക്കാട്ടേക്ക് ; തൃശ്ശൂരും പ്രചാരണത്തിന് എത്തും ; മോദിയെ കാണാനെത്തി പതിനായിരങ്ങൾ

പ്രധാനമന്ത്രി പാലക്കാട്ടേക്ക് ; തൃശ്ശൂരും പ്രചാരണത്തിന് എത്തും ; മോദിയെ കാണാനെത്തി പതിനായിരങ്ങൾ

‘ചെന്നിത്തല മുഖ്യമന്ത്രിയാകണം’ ; രാഹുൽ ഗാന്ധി തനിക്ക് ചില ഉറപ്പുകൾ നൽകിയിട്ടുണ്ട് എന്ന് കെ സുധാകരൻ

‘ചെന്നിത്തല മുഖ്യമന്ത്രിയാകണം’ ; രാഹുൽ ഗാന്ധി തനിക്ക് ചില ഉറപ്പുകൾ നൽകിയിട്ടുണ്ട് എന്ന് കെ സുധാകരൻ

ഷാഫി പറമ്പിലിന്റെയും വികെ ശ്രീകണ്ഠന്റെയും പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി ; കോൺഗ്രസ് കൗൺസിലർക്കെതിരായ ലൈംഗിക പീഡന പരാതിയിൽ വെളിപ്പെടുത്തൽ

ഷാഫി പറമ്പിലിന്റെയും വികെ ശ്രീകണ്ഠന്റെയും പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി ; കോൺഗ്രസ് കൗൺസിലർക്കെതിരായ ലൈംഗിക പീഡന പരാതിയിൽ വെളിപ്പെടുത്തൽ

ബിജെപി സീലിൽ ജെയ്സിൽ പി അസീസിന് സസ്പെൻഷൻ ; ഉത്തരവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ

ബിജെപി സീലിൽ ജെയ്സിൽ പി അസീസിന് സസ്പെൻഷൻ ; ഉത്തരവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ

Discussion about this post

Latest News

കേരളത്തിൽ തീവ്ര ഉഷ്ണതരംഗ സാധ്യത; രാവിലെ 11 മുതൽ 3 വരെ പുറത്തിറങ്ങരുത്, ജാഗ്രതാ നിർദേശങ്ങളുമായി ആരോഗ്യ വകുപ്പ്

കേരളത്തിൽ തീവ്ര ഉഷ്ണതരംഗ സാധ്യത; രാവിലെ 11 മുതൽ 3 വരെ പുറത്തിറങ്ങരുത്, ജാഗ്രതാ നിർദേശങ്ങളുമായി ആരോഗ്യ വകുപ്പ്

ഇറാനിൽ കാലുകുത്തുന്നവരെ പേർഷ്യൻ കടലിലെ സ്രാവുകൾക്ക് തീറ്റയായി നൽകും ; യുഎസ് സൈനികർക്കെതിരെ പരസ്യ ഭീഷണിയുമായി ഇറാൻ

ഇറാനിൽ കാലുകുത്തുന്നവരെ പേർഷ്യൻ കടലിലെ സ്രാവുകൾക്ക് തീറ്റയായി നൽകും ; യുഎസ് സൈനികർക്കെതിരെ പരസ്യ ഭീഷണിയുമായി ഇറാൻ

പ്രതിസന്ധിയെ നേരിടാൻ ഇന്ത്യ നൽകിയത് 38,000 ടൺ ഇന്ധനം ; വാക്കുകളിൽ വിവരിക്കാനാവാത്ത നന്ദി എന്ന് ശ്രീലങ്ക

പ്രതിസന്ധിയെ നേരിടാൻ ഇന്ത്യ നൽകിയത് 38,000 ടൺ ഇന്ധനം ; വാക്കുകളിൽ വിവരിക്കാനാവാത്ത നന്ദി എന്ന് ശ്രീലങ്ക

രണ്ട് മുന്നണികളും ബിജെപിയെ ഭയക്കുന്നു ; കേരളത്തിൽ ബിജെപി യഥാർത്ഥ എ ടീമായി മാറുകയാണെന്ന് മോദി

രണ്ട് മുന്നണികളും ബിജെപിയെ ഭയക്കുന്നു ; കേരളത്തിൽ ബിജെപി യഥാർത്ഥ എ ടീമായി മാറുകയാണെന്ന് മോദി

യുഎസ് ‘രഹസ്യ’ കര ആക്രമണം ആസൂത്രണം ചെയ്യുന്നുവെന്ന് ഇറാൻ ; യുഎസ് സൈനികരെ സ്വീകരിക്കാൻ ഇറാൻ സൈന്യം തയ്യാറാണെന്നും മുന്നറിയിപ്പ്

യുഎസ് ‘രഹസ്യ’ കര ആക്രമണം ആസൂത്രണം ചെയ്യുന്നുവെന്ന് ഇറാൻ ; യുഎസ് സൈനികരെ സ്വീകരിക്കാൻ ഇറാൻ സൈന്യം തയ്യാറാണെന്നും മുന്നറിയിപ്പ്

പ്രധാനമന്ത്രി പാലക്കാട്ടേക്ക് ; തൃശ്ശൂരും പ്രചാരണത്തിന് എത്തും ; മോദിയെ കാണാനെത്തി പതിനായിരങ്ങൾ

പ്രധാനമന്ത്രി പാലക്കാട്ടേക്ക് ; തൃശ്ശൂരും പ്രചാരണത്തിന് എത്തും ; മോദിയെ കാണാനെത്തി പതിനായിരങ്ങൾ

ഇറാന് ഉപഗ്രഹ ചിത്രങ്ങളും വിവരങ്ങളും നൽകി സഹായിക്കുന്നത് റഷ്യയെന്ന് സെലൻസ്‌കി ; സൗദിയിലെ യുഎസ് വ്യോമതാവളത്തിന്റെ ദൃശ്യങ്ങൾ പകർത്തിയെന്നും ആരോപണം

ഇറാന് ഉപഗ്രഹ ചിത്രങ്ങളും വിവരങ്ങളും നൽകി സഹായിക്കുന്നത് റഷ്യയെന്ന് സെലൻസ്‌കി ; സൗദിയിലെ യുഎസ് വ്യോമതാവളത്തിന്റെ ദൃശ്യങ്ങൾ പകർത്തിയെന്നും ആരോപണം

ഹോർമുസ് കടലിടുക്കിന് സമീപം യുഎസ്-ഇസ്രായേൽ ആക്രമണം ; 5 മരണം

ഹോർമുസ് കടലിടുക്കിന് സമീപം യുഎസ്-ഇസ്രായേൽ ആക്രമണം ; 5 മരണം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies