പട്‌ന:ഭാരതത്തിന്റെ മഹത്തായ പൗരാണിക സംസ്‌കാരത്തിന്റെ മുഖമുദ്രയായിരുന്ന നളന്ദ സർവകലശാലയ്ക്ക് പുതിയ മുഖം.രാജ്യത്ത് അധിനിവേശം നടത്തിയ ടർക്കിഷ്-അഫ്ഗാൻ അക്രമണകാരി മുഹമ്മദ് ബക്തിയാർ ഖിൽജി പാടെ തകർത്ത നളന്ദ സർവകലാശാലയുടെ പുതിയ ക്യാമ്പസ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തിന് സമർപ്പിച്ചു. ഇത് വഴി പ്രധാനമന്ത്രി മറ്റൊരു ചരിത്ര നിമിഷത്തിന് കൂടി തുടക്കമിടുകയാണ്. 17 രാജ്യങ്ങളിൽ നിന്നുള്ള ദൗത്യ മേധാവികൾ ചടങ്ങിൽ പങ്കെടുത്തു.
പുരാതന നളന്ദ സർവകലാശാലയുടെ അവശിഷ്ടങ്ങൾക്ക് സമീപമാണ് പുതിയ ക്യാമ്പസ്. 2007ൽ ഫിലിപ്പീൻസിൽ നടന്ന രണ്ടാം ഈസ്റ്റ് ഏഷ്യാ ഉച്ചകോടിയിലാണ് യൂണിവേഴ്സിറ്റി സ്ഥാപിക്കാനുള്ള തീരുമാനം നടപ്പിലാക്കിയത്. 1700 കോടി രൂപ മുതൽമുടക്കിലാണ് പുതിയ സർവ്വകലാശാല സ്ഥാപിക്കുന്നത്. ഒരു കാലത്ത് വിദ്യാഭ്യാസത്തിന്റെ ഏറ്റവും വലിയ അടയാളമായി ആഗോള തലത്തിൽ തന്നെ നിലനിന്ന വിദ്യാഭ്യാസ സ്ഥാപനമാണ് നളന്ദ യൂണിവേഴ്സിറ്റി. ചരിത്രം എടുത്ത് നോക്കിയാൽ നളന്ദ സർവ്വകലാശാലയ്ക്ക് എത്രത്തോളം പ്രധാന്യമുണ്ടായിരുന്നുവെന്ന്
വ്യക്തമാകും.
മാനവ ചരിത്രത്തിലെ ആദ്യത്തെ രാജ്യാന്തര ഗുരുകുല വിദ്യാഭ്യാസ സർവകാലശാലയായിരുന്നു നളന്ദ. എട്ടു നൂറ്റോണ്ടോളം തലയുർത്തി ലോകത്തിന് വിദ്യാഭ്യാസം പകർന്നു നൽകി. ബീഹാർ തലസ്ഥാനമായ പട്‌നയിൽ നിന്നും ഏതാണ്ട് 95 കിലോമീറ്റർ തെക്കു കിഴക്കായാണ് നളന്ദ സർവകലാശാല സ്ഥിതി ചെയ്യുന്നത്. ചുവന്ന കല്ലു പാകിയ നടവഴികളും നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ലാസ് മുറികളും രസതന്ത്ര പരീക്ഷണ ശാലകളും അദ്ധ്യാപകർ താമസിച്ചിരുന്ന കെട്ടിടങ്ങളുമെല്ലാം സർലവകാലശാലയുടെ പ്രധാന ഇടങ്ങളായിരുന്നു.
അഞ്ചാം നൂറ്റാണ്ടിൽ ഗുപ്ത സാമ്രാജ്യത്തിന് കീഴിൽ കുമാര ഗുപ്തനാണ് നളന്ദ സർവകലാശാല സ്ഥാപിക്കുന്നത്. ലോകത്തിലെ പല ഭാഗങ്ങളിൽ നിന്നും രണ്ടായിരത്തോളം അദ്ധ്യാപകരും പതിനായിരത്തോളം വിദ്യാർത്ഥികളും നളന്ദയിൽ ഒരേ സമയം താമസിച്ച് പഠിച്ചിരുന്നു. ഇന്ത്യയിലെ ആദ്യകാല സർവകലാശാലകളായ നളന്ദയും തക്ഷശിലയും വിക്രമശിലയുമെല്ലാം വേദ പഠനരീതിയെയാണ് പിന്തുടർന്നിരുന്നത്.
കനൗജിലെ രാജാവായിരുന്ന ഹർഷനായിരുന്നു നളന്ദയെ പ്രതാപത്തിലേക്ക് ഉയർത്തിയത്. ഒമ്പതാം നൂറ്റാണ്ടുവരെ സർവ പ്രതാപിയായി നളന്ദ സർവകലാശാല പ്രവർത്തിച്ചു. പിന്നീടുള്ള കാലം നളന്ദക്ക് തിരിച്ചടികളുടേതായിരുന്നു.
1193ൽ മുഹമ്മദ് ബിൻ ബക്തിയാർ ഖിൽജിയുടെ ആക്രമണത്തിലാണ് നളന്ദ സർവകലാശാല തകർന്ന് തരിപ്പണമായത്. ലൈബ്രറികൾ കത്തിച്ചുകളഞ്ഞു. ഏകദേശം 90 ലക്ഷം പുസ്തകങ്ങളും കൈയെഴുത്തുപ്രതികളും ഉണ്ടായിരുന്നുവെന്ന് ചരിത്രകാരന്മാർ പറയുന്നു. ഗ്രന്ഥശാലയ്ക്ക് തീയിട്ട ശേഷം 3 മാസത്തോളം പുസ്തകങ്ങൾ കത്തിക്കൊണ്ടിരുന്നു.
ഒമ്പത് നിലകളിൽ തലയുയർത്തി നിന്ന പഴയ ഇന്ത്യയുടെ സംസ്‌കാരത്തിന്റെ നെടുംതൂണായ നളന്ദയെ നശിപ്പിച്ചതോടെ രാജ്യം പല നൂറ്റാണ്ട് പിറകിലേക്ക് പോയി. പിന്നീട് നൂറ് വർഷത്തോളം കൂടി നളന്ദ നിലനിന്നെങ്കിലും പതുക്കെ പൂർണമായും തകർന്നടിയുകയായിരുന്നു. പഠന പ്രവർത്തനങ്ങൾ നിലച്ച് വിസ്മൃതിയിലാണ്ട നളന്ദയിലേക്ക് നൂറ്റാണ്ടുകളോളം ആരും കടന്നു വന്നില്ല.
19-ാം നൂറ്റാണ്ടിൽ ആർക്കിയോളജിക്കൽ സർവെ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ ഉത്ഖനനം നടത്തി വീണ്ടെടുത്തതാണ് ഇപ്പോൾ കാണുന്ന നളന്ദ സർവ്വകലാശാലയുടെ സംരക്ഷിത ഭാഗങ്ങൾ.
Discussion about this post