ന്യൂഡൽഹി: 18 ാം ലോക്സഭയുടെ ആദ്യ സമ്മേളനത്തിന്റെ നാലം ദിവസം പാർലമെന്റിന്റെ സംയുക്ത സമ്മേളമത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപതി മുർമു. തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കെടുത്ത കോടിക്കണക്കിന് ഇന്ത്യാക്കാരുടെ പേരിൽ തിരഞ്ഞെടുപ്പ് കമ്മീഷന് രാഷ്ട്രപതി നന്ദി പറഞ്ഞു. ലോകത്തെ ഏറ്റവും വലിയ തിരഞ്ഞെടുപ്പാണിതെന്നും അവർ ചൂണ്ടിക്കാട്ടി.
ജമ്മുകശ്മീരിൽ വലിയ തോതിൽ ജനങ്ങൾ വോട്ടെടുപ്പിൽ പങ്കെടുത്തതിൻറെ ആഹ്ലാദവും പ്രസിഡൻറ് പ്രകടിപ്പിച്ചു. പതിറ്റാണ്ടുകൾ നീണ്ട റെക്കോർഡാണ് ജമ്മുകശ്മീർ ജനത ഇക്കുറി ഭേദിച്ചത്. നാല് പതിറ്റാണ്ടായി വളരെ കുറഞ്ഞ വോട്ടർമാർ മാത്രമേ വോട്ടെടുപ്പിൽ പങ്കെടുത്തിരുന്നുള്ളൂ. ആക്രമണങ്ങളാണ് ഇതിന് കാരണമായിരുന്നത്. ഇക്കുറി തെരഞ്ഞെടുപ്പിലൂടെ ശത്രുക്കൾക്ക് മറുപടി നൽകിയിരിക്കുകയാണ് കശ്മീരിലെ ജനങ്ങൾ പ്രസിഡൻറ് കൂട്ടിച്ചേർത്തു.മോദി സർക്കാരിൽ ജനങ്ങൾ വീണ്ടും വിശ്വാസം അർപ്പിച്ചു. ഐതിഹാസിക തീരുമാനങ്ങൾ ഈ സർക്കാരിൻറെ കാലത്തുണ്ടാകുമെന്ന് ദ്രൗപതി മുർമു കൂട്ടിച്ചേർത്തു.
തൻറെ സർക്കാർ സിഎഎയിലൂടെ അഭയാർത്ഥികൾക്ക് പൗരത്വം നൽകിത്തുടങ്ങിയെന്നും രാഷ്ട്രപതി പറഞ്ഞു. സിഎഎയിലൂടെ പൗരത്വം നേടിയവർക്ക് നല്ലൊരു ഭാവി ആശംസിക്കുന്നു. രാജ്യത്തിൻറെ പാരമ്പര്യവും സംസ്കാരവും ഉയർത്തിപ്പിടിക്കുന്നതിനൊപ്പം ഭാവിയും കെട്ടിപ്പടുക്കാൻ ശ്രമിക്കുന്നുവെന്ന് അവർ കൂട്ടിച്ചേർത്തു.
Discussion about this post