മലപ്പുറം: ഭാരത് സംഹിത പ്രകാരം സംസ്ഥാനത്തെ രണ്ടാമത്തെ കേസ് രജിസ്റ്റർ ചെയ്തു. മലപ്പുറത്തെ കൊണ്ടാട്ടി പോലീസ് സ്റ്റേഷനിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇരുചക്ര വാഹനത്തിൽ ഹെൽമെറ്റില്ലാതെ മൂന്നുപേരുമായി ബൈക്ക് ഓടിച്ചതിനാണ് കർണാടക സ്വദേശി മുഹമ്മദ് ഷാഫി എന്ന യുവാവിനെതിരെ രണ്ടാമത്തെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ആദ്യ കേസ് തിങ്കളാഴ്ച പുലർച്ചെ 12.19 ആയിരുന്നു രജിസ്റ്റർ ചെയ്തത്. ഈ കേസും ഷാഫിക്കെതിരെയായിരുന്നു. എന്നാൽ ഇപ്പോൾ പുറത്ത് വരുന്ന വിവരം ഷാഫി ഓടിച്ച ബൈക്കിൽ രണ്ടുപേർ കൂടി ഉണ്ടായിരുന്നു എന്നാണ്. ഇതിൽ ഒരാളുടെ കയ്യിൽ കഞ്ചാവ് ഉണ്ടായിരുന്നു. ക്രൈം നമ്പർ 937 ആണ് ഈ കേസ്.ചെറിയ തോതിലുള്ള കഞ്ചാവാണ് കയ്യിൽ സൂക്ഷിച്ചിരുന്നത് എന്ന് പോലീസ് ദീപ കുമാർ പറഞ്ഞു. ക്രൈം നമ്പർ 936 പ്രകാരമാണ് കർണാടക മടിക്കേരി സ്വദേശിയായ ഷാഫിക്കെതിരെ ആദ്യ കേസ് രജിസ്റ്റർ ചെയ്തത്. ഹെൽമെറ്റ് ധരിക്കാതെയും അശ്രദ്ധയോടെയും വാഹനം ഓടിച്ചതിനാണ് ഈ കേസ്. മൂന്നുപേരുമായി ബൈക്ക് ഓടിച്ചതിനുള്ള രണ്ടാം കേസിലും ഷാഫി പ്രതിയാകും
പാലക്കാട് നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്നു യുവാവിനെ മലപ്പുറം കൊളത്തൂരിൽ വെച്ചാണ് പോലീസ് പിടികൂടിയിരുന്നത്. ഹെൽമറ്റ് ധരിക്കാതെ ആശ്രദ്ധമായി വാഹനം ഓടിച്ചതിന് കേസ് രജിസ്റ്റർ ചെയ്ത ശേഷം പ്രതിക്ക് നോട്ടീസ് നൽകി വിട്ടയച്ചതായാണ് വിവരം.
Discussion about this post