തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രത്തിന് വഴിപാടായി വിളക്കുകളും അമ്പലമണിയും. ആലപ്പുഴ സ്വദേശിയും പ്രവാസി വ്യവസായിയുമായ സുരേഷ കുമാർ പാലാഴി ആണ് വഴിപാട് സമർപ്പിച്ചത്. ക്ഷേത്രത്തിന് വേണ്ടി അഡ്മിനിസ്‌ട്രേറ്റർ കെ.പി.വിനയൻ സമർപ്പണം ഏറ്റുവാങ്ങി.
രണ്ട് ദശാവതാര വിളക്കുകളും, ആമ വിളക്കും, തൂക്ക് വിളക്കുമാണ് ക്ഷേത്രത്തിന് നൽകിയത്. വിളക്കുകൾക്കും അമ്പലമണിയ്ക്കും ഒപ്പം ഭഗവാന് ചാർത്താനുള്ള മാലയും നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം വൈകീട്ട് ദീപാരാധന സമയത്ത് ആയിരുന്നു സമർപ്പണം.
്‌കൊടിമരത്തിന് സമീപം വാതിൽമാടത്തിന് മുന്നിൽ ദശാവതാര വിളക്കിൽ തന്ത്രി ബ്രഹ്‌മശ്രീ പി.സി ദിനേശൻ നമ്പൂതിപ്പാട് ദീപം തെളിയിച്ചു. മുൻ ഭരണ സമിതി അംഗം മനോജ് ബി നായർ, ഡി.എ (ക്ഷേത്രം) പ്രമോദ് കളരിക്കൽ, ക്ഷേത്രം അസി.മാനേജർ കെ.രാമകൃഷ്ണൻ, വഴിപാട് സമർപ്പണം നടത്തിയ സുരേഷ് പാലാഴി, വിനു പരപ്പനങ്ങാടി എന്നിവർ ചടങ്ങിൽ സന്നിഹിതരായി. വഴിപാട് സമർപ്പണത്തിന് ഏകദേശം 25 ലക്ഷം രൂപ വിലമതിക്കും.
Discussion about this post