തിരുവനന്തപുരം: ശസ്ത്രക്രിയയ്ക്കിടെ ശരീരത്തിൽ കയ്യുറ ശരീരത്തിൽ തുന്നിച്ചേർത്തതായതി പരാതി. മുതുകിൽ നടത്തിയ ശസ്ത്രക്രിയക്കിടെയാണ് ആശുപത്രി അധികൃതർക്ക് പിഴവ് പറ്റിയെന്ന് ആരോപണം ഉയർന്നിരിക്കുന്നത്. തിരുവനന്തപുരം ജനറൽ ആശുപത്രിയിലാണ് സംഭവം. നെടുമങ്ങാട് സ്വദേശിയായ ഷിനുവാണ് ചികിത്സാ പിഴവിന് ഇരയായത്.
എന്നാൽ, ഇത് ചികിത്സാ പിഴവല്ലെന്നാണ് ആശുപത്രിയുടെ വാദം. പഴുപ്പും രക്തവും കളയാനായുള്ള ഗ്ലൗ ഡ്രെയ്ൻ സിസ്റ്റം ആണെന്നുമാണ് ആശുപത്രി അധികൃതർ പറയുന്നത്. ഇത് ഇളക്കി കളയണമെന്ന് രോഗിയോട് നിർദേശിച്ചിരുന്നതായും ഇവർ വ്യക്തമാക്കി.
മുതുകിലെ പഴുപ്പ് നീക്കാനായിരുന്നു ശസ്ത്രക്രിയ നടത്തിയത്. ശനിയാഴ്ച്ചയാണ് ഷിനു ആശുപത്രിയിലെത്തിയത്. രാവിലെ എട്ട് മണിയോടെയാണ് ശസ്ത്രക്രിയ നടന്നത്. അതിന് ശേഷം കടുത്ത വേദന തോന്നിയപ്പോൾ തന്നെ ചികിത്സാ പിഴവ് സംഭവിച്ചോയെന്ന് സംശയം തോന്നിയിരുന്നു. ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയി രണ്ട് ദിവസം കഴിഞ്ഞിട്ടും വേദനയും നീരും മാറാതെ വന്നതോടെ ഭാര്യ കെട്ട് അഴിച്ച് നോക്കുകയായിരുന്നു. അപ്പോഴാണ് മുറിവിൽ കയ്യുറ കൂടി തുന്നി ചേർത്തിരിക്കുന്നതായി ശ്രദ്ധയിൽ പെട്ടത്.
സംഭവത്തിൽ പ്രതികരിക്കാൻ ആശുപത്രി അധികൃതർ ഇതുവരെ തയ്യാറായിട്ടില്ലെന്ന് ഷിനുവിന്റെ ഭാര്യ സജിന പറയുന്നു. അഞ്ച് ദിവസത്തേയ്ക്ക് ആണ് മരുന്ന് എഴുതിയിരുന്നത്. അത് കഴിച്ച് കഴിഞ്ഞ് ചെന്നപ്പോൾ ശനിയാഴ്ച്ച ശസ്ത്രക്രിയയ്ക്ക് തയ്യാറായി വരാൻ പറഞ്ഞു. ഉച്ചയോടെ ശസ്ത്രക്രിയ അഴിയുകയും ചെയത്ു. വീട്ടിലേയ്ക്ക് പോയതിന് ശേഷം വേദന കൊണ്ട് രാത്രിയൊന്നും ഉറങ്ങാൻ കഴിയാതെ വന്നപ്പോഴാണ് കെട്ട് അഴിച്ച് നോക്കിയത്. കയ്യുറയുടെ വലിയൊരു ഭാഗം തുന്നിച്ചേർത്ത് വച്ചിരിക്കുകയായിരുന്നുവെന്നും സജിന പറയുന്നു.
Discussion about this post