Thursday, September 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

ഞങ്ങളുണ്ട് കൂടെയെന്ന വാക്കുകളാണ് കരുത്തേകിയത്; ഡ്യൂട്ടി കഴിഞ്ഞിട്ടും പോകാതെ റെയിൽവേയിലെ രക്ഷാദൂതന്മാർ എനിക്ക് കാവലിരുന്നു; എ.പി അഹമ്മദ് മാഷ്

by Brave India Desk
Aug 10, 2024, 06:23 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

കോഴിക്കോട്: തീവണ്ടി യാത്രയിലെ അനുഭവത്തെ കുറിച്ച് ഹൃദയദേദകമായ കുറിപ്പ് പങ്കുവച്ച് എ.പി അഹമ്മദ് മാഷ്. ട്രെയിനിൽ വച്ച് തലകറക്കം അനുഭവപ്പെട്ട് പാളത്തിലേയ്ക്ക് വീഴുമായിരുന്ന തന്നെ രക്ഷിച്ചത് റെയിൽവേ സുരക്ഷാ സേനയിലെ ശ്രീരഞ്ജ് എന്ന ഉദ്യോഗസ്ഥനും സഹപ്രവർത്തകൻ പവിത്രനുമാണെന്ന് അഹമ്മദ് മാഷ് പറയുന്നു. തീവണ്ടിയാത്രയിലെ രക്ഷാദൂതന്മാർ എന്നാണ് അദ്ദേഹം അവരെ അഭിസംബോധന ചെയ്തത്.

അതിവേഗത്തിൽ തന്നെ റെയിൽ വേ ജീവനക്കാർ തന്നെ ആശുപത്രിയിൽ എത്തിച്ചുവെന്നും ഡ്യൂട്ടി കഴിഞ്ഞിട്ടും വീട്ടിൽ പോവാതെ തനിക്ക് ആശുപത്രിയിൽ കാവലിരുന്നതും റെയിൽവേയിലെ ആ രക്ഷാദൂതന്മാരാണെന്നും അദ്ദേഹം പറഞ്ഞു. ആംബുലൻസ് മുതൽ ആശുപത്രിയിൽ വരെ തനിക്ക് ആശ്വാസമേകിയ ഓരോരുത്തരുടെയും പേരുകൾ എടുത്ത് പറഞ്ഞുകൊണ്ടുള്ളതാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ്.

Stories you may like

കേരളത്തിനാവശ്യം മൻമോഹൻ സിങ്ങിൻ്റേത് പോലെയുള്ള സാമ്പത്തികപരിഷ്കരണം:വി.ഡി. സതീശൻ!

അനധികൃത സ്വത്ത് സമ്പാദന കേസ്; മുൻ ഡി.ജി.പി. ടോമിൻ ജെ. തച്ചങ്കരിക്ക് നാലുവർഷത്തെ തടവുശിക്ഷ വിധിച്ച് വിജിലൻസ് കോടതി

 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

തീവണ്ടിയാത്രയിലെ
സുരക്ഷാ ദൂതന്മാർ
ഒരു നിമിഷം തെറ്റിയിരുന്നെങ്കിൽ ഞാൻ പാളത്തിലേക്കു വീണേനെ! ആ നിമിഷം ഓർക്കാൻ പോലും വയ്യ!
പതിവുപോലെ ജോലി കഴിഞ്ഞ് ഏഴുമണിയുടെ ജനശതാബ്ദിക്ക് എറണാകുളത്തുനിന്ന് കയറിയതാണ്. രാവിലെ മുതൽ ഒരു ഇളംപനിയുടെ കുളിരുണ്ടായിരുന്നതു കൊണ്ട്, ഒരു ഡോളോയുടെ ബലത്തിൽ പണി പൂർത്തിയാക്കി പോന്നതാണ്. വിശപ്പില്ലാത്തതു കൊണ്ട് ഭക്ഷണവും വെള്ളവും നന്നേ കുറവായിരുന്നു.
ഡി4/28 സീറ്റിൽ ചൂളിക്കൂടി ഇരുന്ന് മയങ്ങിപ്പോയത് അറിഞ്ഞില്ല. 11 മണിയോടെ കോഴിക്കോട് അടുക്കുമ്പോഴാണ് ചാടിയെണീറ്റത്. വാതിൽക്കലേക്ക് നീങ്ങാൻ തുടങ്ങുമ്പോൾ തലചുറ്റാൻ തുടങ്ങിയത് ഞാനറിഞ്ഞു. ഒരു മിനുട്ട് ഇരുന്ന് എണീറ്റാൽ മാറുമെന്ന് തോന്നി. കോഴിക്കോട്ട് വണ്ടി കുറച്ചുനേരം നിൽക്കുമല്ലോ എന്നും കരുതി. ഇരുന്നതേ ഓർമയുള്ളു. പിന്നെ ബോധം തെളിയുമ്പോൾ വണ്ടി വടകരയിൽ എത്തിയിരുന്നു. തട്ടിപ്പിടഞ്ഞെണീറ്റ് വാതിൽക്കൽ എത്തുമ്പോഴേക്കും വണ്ടി നീങ്ങിയിരുന്നു. അർധബോധത്തോടെ ചാടിയിറങ്ങാനാണ് ഞാൻ ശ്രമിച്ചത്.
ആരോ എന്റെ കോളർ പിടിച്ച് പുറകോട്ട് വലിച്ചു. അയാളുടെ കൈകളിൽ താങ്ങി, ഞാൻ വീണത് വണ്ടിക്കുള്ളിലാണ്. റെയിൽവേ സുരക്ഷാ സേനയിലെ ശ്രീരഞ്ജ് എന്ന ഉദ്യോഗസ്ഥനായിരുന്നു അത്. അദ്ദേഹത്തിന്റെ സഹപ്രവർത്തകൻ പവിത്രനും ഓടിയെത്തി. ടിടിഇമാരും യാത്രക്കാരും കൂടി എന്നെ താങ്ങിയെടുത്ത് സീറ്റിൽ കിടത്തി. ഓർമ വരുമ്പോഴൊക്കെ പലരും എന്റെ ഊരുംപേരും ചോദിച്ചുകൊണ്ടിരുന്നു. ആർക്കൊക്കെയോ വിവരങ്ങൾ പൊയ്‌ക്കൊണ്ടിരുന്നു. കോഴിക്കോട് മുതൽ ടിക്കറ്റില്ലാതെ യാത്രചെയ്ത എനിക്ക് ഫൈൻ വരുമെന്നും ഞാൻ കരുതി. അങ്ങനെയൊരു സംശയംപോലും ആരും ഉന്നയിച്ചില്ല. ചിലനേരങ്ങളിൽ യാത്രക്കാരന്റെ ധർമസങ്കടം ഉദ്യോഗസ്ഥന്മാർ ഭാഷയില്ലാതെ വായിക്കുമായിരിക്കും. ശ്രീരഞ്ജ് ആവർത്തിച്ചു പറഞ്ഞ വാക്കുകൾ എനിയ്ക്ക് എണീറ്റിരിക്കാനുള്ള കരുത്ത് പകർന്നു: ”ഒറ്റയ്ക്കാണല്ലേ? സാറ് പേടിയ്ക്കണ്ട; ഞങ്ങളുണ്ട് കൂടെ..”
വണ്ടി തലശ്ശേരി എത്തുമ്പോൾ, ഡി4നു മുമ്പിൽ വീൽചെയറുമായി സർവസന്നാഹങ്ങളോടെ മെഡിക്കൽ ടീം കാത്തുനിന്നു. 108 ആംബുലൻസിലേക്ക് എന്നെ കയറ്റുമ്പോൾ അതിനകത്തെ മെയിൽ നേഴ്‌സ് ജിജേഷ് എന്നെ തിരിച്ചറിഞ്ഞതും ആശ്വാസമായി. വിദൂരദേശത്ത് പാതിരാനേരത്ത് ആശുപത്രിയിലേക്ക് പറക്കുമ്പോൾ നമ്മെ അറിയുന്നൊരാൾ കൂടെയുള്ളത് എന്തൊരു ധൈര്യമാണ്!
തലശ്ശേരി ഗവണ്മെന്റ്
ജനറൽ ആശുപത്രിയിൽ ഒരു മണിയോടെ എമർജൻസി മെഡിക്കൽ ഓഫീസർ ഡോ: രാജീവിന്റെ നേതൃത്വത്തിൽ എല്ലാ പരിശോധനകളും നടത്തി. രക്തം മുതൽ ഇസിജി വരെ. ഒടുവിൽ കുഴപ്പമൊന്നുമില്ലെന്ന് ഡോക്ടറുടെ മൊഴി. ക്ഷീണംകൊണ്ടുള്ള പനിയാണ്. ഒരു ഇഞ്ചക്ഷനും ഡ്രിപ്പും തരാം. സുഖമായുറങ്ങൂ. രാവിലേക്കു സുഖമാകും. ഡോക്ടററുടെ സാന്ത്വനത്തിന് സിസ്റ്റർമാരും പിന്തുണച്ചു. ഞാൻ സുഖമായുറങ്ങുമ്പോൾ, ഡ്യൂട്ടി കഴിഞ്ഞിട്ടും വീട്ടിൽ പോകാതെ, റെയിൽവേയിലെ രക്ഷാദൂതന്മാർ എനിയ്ക്ക് കാവലിരുന്നത് രാവിലെയാണ് അറിഞ്ഞത്. തലശ്ശേരിക്കാരായ എത്രയോ കൂട്ടുകാരുടെ സ്‌നേഹം പലപ്പോഴായി ഞാൻ അറിഞ്ഞിട്ടുണ്ട്. അജ്ഞാതരായ തലശ്ശേരിക്കാർക്കും അത്രതന്നെ സ്‌നേഹമുണ്ടെന്നറിയാൻ ഒരവസരമായി..
യാത്ര ചെയ്യാവുന്ന പരുവത്തിലായപ്പോൾ സിസ്ചാർജ് വാങ്ങി, ആശുപത്രിയോട് വിടപറയുമ്പോൾ ഡോക്ടർ നൽകിയ ഉപദേശവും മനുഷ്യപ്പറ്റുള്ള ആരോഗ്യചിന്തയായിരുന്നു. ”പാരസെറ്റമോൾ എഴുതുന്നുണ്ട്. പനിയുണ്ടെങ്കിൽ മാത്രം കഴിക്കാൻ. ദയവായി മരുന്ന് കഴിച്ച് രോഗമുണ്ടാക്കരുത്..
ജോലിയും യാത്രയും കുറയ്ക്കണം. ഭക്ഷണം കുറച്ച് കൂട്ടണം..”
ഈ രക്ഷാദൂതന്മാർ എത്രയോ പേരെ രക്ഷപ്പെടുത്തിയിരിക്കാം. ഇന്ത്യൻ റെയിൽവേ അവർക്ക് പരിശീലനവും നൽകുന്നുണ്ടാവാം. എങ്കിലും സുരക്ഷിതമായി വീടെത്തിയപ്പോൾ, ഒരു നന്ദിവാക്കെങ്കിലും ആ മനുഷ്യരോട് പറഞ്ഞില്ലെങ്കിൽ, ഞാനെന്ത് മനുഷ്യൻ?

Tags: fb posta p ahammadviral post'എ.പി. അഹമ്മദ്
Share3
Tweet
Send
Share

Latest stories from this section

എല്ലാ വിഭാഗം ജനങ്ങളെയും രാഷ്ട്രീയമായി എൻഗേജ് ചെയ്യിക്കാൻ പറ്റിയില്ല’: ജെയ്‌ക് സി. തോമസ്!

എല്ലാ വിഭാഗം ജനങ്ങളെയും രാഷ്ട്രീയമായി എൻഗേജ് ചെയ്യിക്കാൻ പറ്റിയില്ല’: ജെയ്‌ക് സി. തോമസ്!

എന്തിനും ഞങ്ങൾ കൂടെയുണ്ട്’,റിപ്പോർട്ടർ ടിവി ആസ്ഥാനത്ത് എസ്‌ഡിപിഐ നേതാക്കൾ

എന്തിനും ഞങ്ങൾ കൂടെയുണ്ട്’,റിപ്പോർട്ടർ ടിവി ആസ്ഥാനത്ത് എസ്‌ഡിപിഐ നേതാക്കൾ

പൊലീസ് എവിടെയായാലും കയറും അവർ പരിശോധിക്കും, മാധ്യമപ്രവർത്തകരും സാധാരണ പൗരന്മാർ മാത്രം: സുരേഷ് ഗോപി

പൊലീസ് എവിടെയായാലും കയറും അവർ പരിശോധിക്കും, മാധ്യമപ്രവർത്തകരും സാധാരണ പൗരന്മാർ മാത്രം: സുരേഷ് ഗോപി

ഗാന്ധിയും നെഹ്രുവും യുകെയിൽ പോയല്ലേ പഠിച്ചത്? മന്ത്രിമാരുടെ വിദേശചികിത്സാ വിവാദത്തിൽ ക്യാപ്‌സ്യൂളുമായി എംഎ ബേബി

‘വിട്ടുപോയവർ തെറ്റ് തിരുത്തിയാൽ തിരിച്ചെടുക്കും’; ഗൗരിയമ്മയെയും എം.വി. രാഘവനെയും ഓർമ്മിപ്പിച്ച് എം.എ. ബേബി!

Latest News

ഖുറാൻ പറയുന്നത് അങ്ങനെ; കുട്ടികളില്ലാത്ത മുസ്ലീം വിധവയ്ക്ക് ഭർത്താവിന്റെ സ്വത്തിന്റെ നാലിലൊന്നിലേ അവകാശമുള്ളൂ; സുപ്രീംകോടതി

‘ഈ ഇടുങ്ങിയ മാനസികാവസ്ഥയിൽ നിന്ന് മാറ്റം വരുത്തൂ’ ; ഹിന്ദി ഭാഷ നയത്തിൽ തമിഴ്നാട് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി

ഇന്ത്യൻ പ്രതിരോധ മേഖലയിൽ ചരിത്ര നേട്ടത്തിനൊരുങ്ങി എച്ച്.എ.എൽ ; തേജസ് വിമാനങ്ങളും ധ്രുവ് ഹെലികോപ്റ്ററുകളും വ്യോമസേനക്ക് കൈമാറും

ഇന്ത്യൻ പ്രതിരോധ മേഖലയിൽ ചരിത്ര നേട്ടത്തിനൊരുങ്ങി എച്ച്.എ.എൽ ; തേജസ് വിമാനങ്ങളും ധ്രുവ് ഹെലികോപ്റ്ററുകളും വ്യോമസേനക്ക് കൈമാറും

ടാറ്റയിൽ വീണ്ടും നേതൃമാറ്റം ; ടാറ്റ സൺസ് ചെയർമാൻ സ്ഥാനം രാജിവെച്ച് എൻ ചന്ദ്രശേഖരൻ ; ഓഹരികളിൽ ഇടിവ്

ടാറ്റ ഗ്രൂപ്പ് തലപ്പത്ത് എൻ ചന്ദ്രശേഖരൻ തുടരും : അഞ്ച് വർഷത്തേക്ക് കൂടി നിയമനം

‘സതീശൻ പൊട്ടൻ കളിക്കരുത്!; വാർത്ത നീക്കം ചെയ്തത് അധികാരികൾ പറഞ്ഞിട്ടെന്ന് AI മറുപടി!’;  വിവാദത്തിൽ തോമസ് ഐസക്!

കേരളത്തിനാവശ്യം മൻമോഹൻ സിങ്ങിൻ്റേത് പോലെയുള്ള സാമ്പത്തികപരിഷ്കരണം:വി.ഡി. സതീശൻ!

സസ്യലോകത്തെ കൊലയാളി! ഇരയെ നിമിഷനേരം കൊണ്ട് ഇലക്ട്രിക് ഷോക്കടിപ്പിച്ച് വിഴുങ്ങുന്ന വീനസ് ഫ്ലൈട്രാപ്പ്!

സസ്യലോകത്തെ കൊലയാളി! ഇരയെ നിമിഷനേരം കൊണ്ട് ഇലക്ട്രിക് ഷോക്കടിപ്പിച്ച് വിഴുങ്ങുന്ന വീനസ് ഫ്ലൈട്രാപ്പ്!

വർഷങ്ങളോളം ‘ചത്തു’കിടക്കും, ഒരു തുള്ളി വെള്ളം വീണാൽ പുനർജനിക്കും! പ്രകൃതിയുടെ ഈ ‘അമർത്യ’

വർഷങ്ങളോളം ‘ചത്തു’കിടക്കും, ഒരു തുള്ളി വെള്ളം വീണാൽ പുനർജനിക്കും! പ്രകൃതിയുടെ ഈ ‘അമർത്യ’

പാട്ട് പാടിയാൽ പോരെ, എന്തിനാ അച്ചാർക്കച്ചവടം?ചിത്ര അരുണിന്റെ കൽപ്പാത്തി സ്റ്റോർ

പാട്ട് പാടിയാൽ പോരെ, എന്തിനാ അച്ചാർക്കച്ചവടം?ചിത്ര അരുണിന്റെ കൽപ്പാത്തി സ്റ്റോർ

‘5,000 കോടിയിലധികം രൂപയുടെ അധിക ബാധ്യതയുണ്ടാക്കും’ ; വിബി ജി റാംജിയിൽ ഇളവ് തേടി പ്രധാനമന്ത്രിക്ക് കത്തെഴുതി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

‘ശക്തവും സമൃദ്ധവുമായ ഇന്ത്യ കെട്ടിപ്പടുക്കുന്നതിനായി പൂർണ്ണ അർപ്പണബോധത്തോടെ നയിക്കുന്ന പ്രധാനമന്ത്രി’ ; മോദിക്ക് ജന്മദിനാശംസകളുമായി വിജയ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies