തിരുവനന്തപുരം; സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ച് കലാസാംസ്‌കാരിക മന്ത്രി സജി ചെറിയാൻ. മികച്ച നടനായി പൃഥ്വിരാജിനെ തിരഞ്ഞെടുത്തു. ആടുജീവിതത്തിലെ പ്രകടനത്തിനാണ് അവാർഡ. അവാർഡ് ലഭിച്ചത്. മികച്ച നടിയ്ക്കുള്ള പുരസ്‌കാരം രണ്ട് പേർ പങ്കിട്ടു. ഉർവ്വശിയും( ഉള്ളൊഴുക്ക്) ബീന ആർ ചന്ദ്രൻ(തടവ്) തിരഞ്ഞെടുത്തു. ജനപ്രിയ സിനിമയായി ബ്ലസിയുടെ ആടുജീവിതം തിരഞ്ഞെടുത്തു.മികച്ച ചിത്രമായി ജിയൊ ബേബി സംവിധാനം ചെയ്ത കാതല്‍ ദ കോർ തിരഞ്ഞെടുക്കപ്പെട്ടു. ബ്ലെസിയാണ് മികച്ച സംവിധായകൻ ആടുജീവിതം)
മികച്ച തിരക്കഥാ കൃത്ത് : രോഹിത്ത് എം ജി കൃഷ്ണൻ (ഇരട്ട).സുധി കോഴിക്കോട്(കാതൽ) കെആർ ഗോകുൽ(ആടുജീവിതം) കൃഷ്ണൻ (ജൈവം) എന്നിവർക്ക് അഭിനയത്തിന് പ്രത്യേക ജൂറി പുരസ്‌കാരം ലഭിച്ചു. നവാഗത സംവിധായകനായി ഫാസിൽ റസാഖ് (തടവ്) തിരഞ്ഞെടുക്കപ്പെട്ടു.
മികച്ച മേക്കപ്പ് ആർട്ടിസ്റ്റ് – രഞ്ജിത്ത് അമ്പാടി (ആടുജീവിതം)
മികച്ച പിന്നണിഗായകൻ – വിദ്യാധരൻ മാസ്റ്റർ
മികച്ച പിന്നണിഗായിക – ആൻ ആമി
കലാസംവിധായകൻ – മോഹൻദാസ് (2018)
മികച്ച സംഗീത സംവിധായകൻ – ജസ്റ്റിൻ വർഗീസ് (ചാവേർ)
മികച്ച പശ്ചാത്തല സംഗീതം – മാത്യൂസ് പുളിക്കല്‍ (കാതല്‍)
മികച്ച ഗാനരചയിതാവ് – ഹരീഷ് മോഹനൻ (ചെന്താമരപ്പൂവിൻ, ചാവേർ)
മികച്ച തിരക്കഥ – ആടുജീവിതം (ബ്ലെസി)
മികച്ച തിരക്കഥാകൃത്ത് – രോഹിത് എം ജി കൃഷ്ണൻ (ഇരട്ട)
മികച്ച കഥാകൃത്ത് – ആദർശ് സുകുമാരൻ (കാതല്‍)
മികച്ച ബാലതാരം (പെണ്‍) – തെന്നല്‍ (ശേഷം മൈക്കില്‍ ഫാത്തിമ)
മികച്ച ബാലതാരം (ആണ്‍) – അവ്യുക്ത് മേനൻ (പാച്ചുവും അത്ഭുതവിളക്കും)
മികച്ച സ്വഭാവനടി – ശ്രീഷ്മ ചന്ദ്രൻ (പെമ്പുള ഒരുമൈ)
മികച്ച സ്വഭാവനടൻ – വിജയരാഘവൻ (പൂക്കാലം)
മികച്ച നടി – ഉർവശി (ഉള്ളൊഴുക്ക്), ബീന ആർ ചന്ദ്രൻ (തടവ്)
മികച്ച നടൻ – പൃഥ്വിരാജ് സുകുമാരൻ (ആടുജീവിതം)
മികച്ച സംവിധായകൻ – ബ്ലെസി (ആടുജീവിതം)
മികച്ച രണ്ടാമത്തെ ചിത്രം – ഇരട്ട
മികച്ച ചിത്രം – കാതല്‍
മികച്ച ചലച്ചിത്രം ഗ്രന്ഥം – മഴവില്‍ക്കണ്ണിലൂടെ മലയാള സിനിമ (കിഷോർ കുമാർ)
മികച്ച ചലച്ചിത്ര ലേഖനം – ദേശീയതയെ അഴിച്ചെടുക്കുന്ന സിനിമകള്‍ (ഡോ. രാജേഷ് എംആർ)
കടുത്ത മത്സരമാണ് ഇക്കുറി മികച്ച നടനുള്ള പുരസ്‌കാരത്തിന് ഉണ്ടായിരുന്നത്. കാതലിലെ പ്രകടനത്തിന് മമ്മൂട്ടിയും അവസാന റൗണ്ടിൽ എത്തിയിരുന്നു. മികച്ച നടിക്കുള്ള പുരസ്‌കാരത്തിലും കനത്ത മത്സരമാണ് നടന്നത്. ‘ഉള്ളൊഴുക്കി’ലെ ലീലാമ്മയായി വേഷമിട്ട ഉർവശിയ്ക്കൊപ്പം, അഞ്ജുവായെത്തിയ പാർവതി തിരുവോത്തും മികച്ച നടിക്കുള്ള പുരസ്‌കാര പട്ടികയിൽ ഉണ്ടായിരുന്നു. മോഹൻലാൽ – ജിത്തു ജോസഫ് ചിത്രം ‘നേരി’ലെ പ്രകടനത്തിൽ അനശ്വര രാജനും പരിഗണനയിൽ ഉണ്ടായിരുന്നു.
സംവിധായകനും തിരക്കഥാകൃത്തുമായ സുധീർ മിശ്രയാണ് ജൂറി അധ്യക്ഷൻ. സംവിധായകൻ പ്രിയനന്ദനനും ഛായാഗ്രാഹകൻ അഴകപ്പനുമാണ് പ്രാഥമിക ജൂറി അദ്ധ്യക്ഷൻമാർ. സംവിധായകൻ ലിജോ ജോസ് പെല്ലിശേരി, എഴുത്തുകാരൻ എൻ.എസ് മാധവൻ എന്നിവർ ജൂറി അംഗങ്ങളുമാണ്.ആദ്യ റൗണ്ടിൽ 160 ചിത്രങ്ങളാണ് ഇക്കുറി മത്സരത്തിനെത്തിയത്. ഇതിൽ 84 സിനിമകൾ നവാഗത സംവിധായകരുടേതാണ്.
Discussion about this post