തിരുവനന്തപുരം : സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. നേരത്തെ ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നതിലാണ് മാറ്റം വരുത്തിയിട്ടുള്ളത്. നിലവിൽ മൂന്ന് ജില്ലകളിൽ മാത്രമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അതിശക്തമായ മഴ പ്രവചിച്ചിട്ടുള്ളത്. വടക്കൻ കേരളത്തിൽ മഴ ശക്തമാകുമെന്നാണ് പുതിയ മുന്നറിയിപ്പ് നൽകുന്ന സൂചന.
ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ നേരത്തെ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലർട്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് പിൻവലിച്ചു. നിലവിൽ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ മാത്രമാണ് ഓറഞ്ച് അലർട്ട് ഉള്ളത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട് എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.
എറണാകുളം, തൃശൂർ, പാലക്കാട്, കണ്ണൂർ, കാസർകോഡ് ജില്ലകളിൽ യെല്ലോ അലർട്ട് ആണ് പ്രഖ്യാപിച്ചിട്ടുള്ളത്. തെക്ക് കിഴക്കൻ അറബിക്കടലിനും ലക്ഷദ്വീപിനും മുകളിലായി സ്ഥിതിചെയ്യുന്ന ചക്രവാതചുഴിയും വടക്കൻ തമിഴ്നാടിനും തെക്കൻ ആന്ധ്രപ്രദേശിനു മുകളിലായി സ്ഥിതി ചെയ്യുന്ന മറ്റൊരു ചക്രവാതചുഴിയും പണ കേരളത്തിൽ മഴ ശക്തമാക്കുന്നത്. കൂടാതെ മദ്യ കിഴക്കൻ അറബിക്കടൽ മുതൽ മാലിദ്വീപ് വരെ നീണ്ടുനിൽക്കുന്ന ന്യൂനമർദ്ദപാത്തിയും കേരളത്തിലെ മഴയെ സ്വാധീനിക്കുന്നതാണ്.
Discussion about this post