Sunday, December 28, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ഒന്ന് അഡ്ജസ്റ്റ് ചെയ്യണം; അനുസരിക്കാനേ എനിക്ക് പറ്റൂ; രഞ്ജിത്ത് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രത്തിൽ അനുഭവിക്കേണ്ടിവന്നത് വലിയ ചെറ്റത്തരങ്ങൾ

by Brave India Desk
Aug 28, 2024, 05:42 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: മമ്മൂട്ടി ചിത്രത്തിന്റെ ചിത്രീകരണ വേളയിൽ തനിക്ക് നേരിടേണ്ടിവന്ന ബുദ്ധിമുട്ടുകൾ തുറന്നുപറഞ്ഞ് കലാസംവിധായകൻ മനു ജഗദ്. ഫേസ്ബുക്കിലൂടെ ചിത്രത്തിന്റെ പോസ്റ്റർ പങ്കുവച്ചുകൊണ്ടായിരുന്നു ജഗദിന്റെ പ്രതികരണം. സിനിമയോടുള്ള ഇഷ്ടമുള്ളതുകൊണ്ടാണ് താൻ എല്ലാം സഹിച്ചത് എന്നും അദ്ദേഹം പറഞ്ഞു.

രഞ്ജിത്ത് സംവിധാനം ചെയ്ത പ്രാഞ്ചിയേട്ടൻ ആൻഡ് ദി സെയിന്റ് എന്ന സിനിമയുടെ ചിത്രീകരണ വേളയിൽ ആയിരുന്നു മനു ജഗദിന് ദുരനുഭവം ഉണ്ടായത്. തൃശ്ശൂരിൽ ആയിരുന്നു ഷൂട്ടിംഗ്. ചെന്നൈയിൽ നിന്നും രാത്രി തൃശ്ശൂർ് എത്തിയപ്പോൾ താമസിക്കാൻ കേസിൽപെട്ട് കിടക്കുന്ന ഹോട്ടലാണ് താമസിക്കാൻ നൽകിയത്. വൃത്തിഹീനമായ മുറിയിൽ ദുർഗന്ധം കാരണം കയറാൻ തന്നെ ബുദ്ധിമുട്ട് ആയിരുന്നു. സിനിമയുടെ ചിത്രീകരണ വേളയിൽ ഉടനീളം തനിക്ക് വലിയ ചെറ്റത്തരങ്ങൾ ആയിരുന്നു അനുഭവിക്കേണ്ടിവന്നത് എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

Stories you may like

കോൺഗ്രസിൻ്റെ സ്ഥാപകദിനാഘോഷത്തിൽ  ദേശീയഗാനം തെറ്റിച്ചുപാടി പ്രവർത്തകർ

കടന്നൽ കൂട് ഇളകിയപോലെ സിപിഎം നേതൃത്വം; ശ്രീലേഖയുടെ ധിക്കാരവും അഹങ്കാരവും വകവച്ചു കൊടുക്കില്ലെന്ന് ശിവൻകുട്ടി

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

ഒരു സിനിമയ്ക്കു ഒരു പ്രൊഡക്ഷൻ കൺട്രോളർ എനിക്ക് അനുവദിച്ചു തന്ന ഒരു ഹോട്ടൽ. Art director എന്ന രീതിയിൽ ചെന്നൈയിൽ നിന്നും അർധരാത്രി തൃശൂർ റൗണ്ടിൽ എത്തിയ എനിക്ക് പ്രൊഡക്ഷൻ കൺട്രോളരുടെ നിർദ്ദേശ പ്രകാരം അദ്ദേഹത്തിന്റെ മേൈ ആയ പ്രൊഡക്ഷൻ മാനേജർ കൊണ്ട് ചെന്ന താമസിക്കാനുള്ള സ്ഥലം.
പാതിരാത്രി പ്രസ്തുത ബിൽഡിങ്ങിന് താഴെ ചെന്ന് നിന്നപ്പോ കണ്ട രസകരമായ കാര്യം ആ ബിൽഡിങ്ങിന് മുന്നിൽ ഉണങ്ങിക്കരിഞ്ഞ കുറച്ചു പാം ചെടികൾ അതിനെയൊക്കെ ബന്ധിച്ചു ഒരു പോലീസ് റിബൺ. മുൻവശത്തൊക്കെ കരിയിലകളും മറ്റും കൂടികിടക്കുന്നു.. ലൈറ്റ് ഒന്നും തന്നെ കാണുന്നില്ല. അപ്പഴും കരുതിയത് വല്ല സിനിമ ഷൂട്ടിംങ്ങും കഴിഞ്ഞതിന്റെ ലക്ഷണമാണോ എന്നാണ്. പിന്നെ ഒരു ലൈറ്റ് പോലും കാണാനില്ല. രാത്രിയല്ലേ ഇനി ഉറക്കമാവാം എന്ന് കരുതി.ഇത്തിരി നേരം wait ചെയ്തപ്പോ ഒരു പ്രായം ചെന്നൊരു ഒരു മനുഷ്യൻ ഒരു ചാവികൂട്ടവുമായി അവിടെ എത്തുന്നു. ഇതെങ്ങനെ ഈ ഹോട്ടലിൽ നിങ്ങൾ എത്തി എന്ന് ഞങ്ങളോട് ചോദിക്കുന്നു. അപ്പോൾ ഞാൻ സംശയത്തോടെ എന്റൊപ്പമുള്ള പ്രൊഡക്ഷൻ മാനേജരെ നോക്കുന്നു. അദ്ദേഹം അതേ ഭാവത്തിൽ എന്നെയും. അയാളുടെ പിന്നാലെ ഞങ്ങൾ ഹോട്ടലിന്റെ മെയിൻ ഡോർ തുറന്നു അകത്തേയ്ക്കു..
ചേട്ടാ ഇവിടെയാരും താമസമില്ലേയെന്ന എന്റെ ചോദ്യത്തിന് എന്റെ പൊന്നു സാറെ ഇതൊരു പോലീസ് കേസിൽ കിടക്കുന്ന പ്രോപ്പർട്ടിയാണ് അതല്ലേ ഞാനാദ്യമേ ചോദിച്ചെന്നു അങ്ങേർ. റൂംസ് മുകളിലാ എന്നദ്ധേഹം പറഞ്ഞപ്പോ ലിഫ്റ്റിനരികിലേയ്ക് നീങ്ങിയ ഞങ്ങളോട് അദ്ദേഹം ഇവിടെ കറണ്ടോ വെള്ളമോ ഇല്ല എന്ന് പറഞ്ഞു. ഞങ്ങളേം കൊണ്ട് 1st ഫ്‌ലോറിൽ കയറി. ആ കെട്ടിടം മുഴുവൻ സഹിക്കാൻ പറ്റാത്ത ഒരുവല്ലാത്ത മണം മുകളിൽ ഒരു room തുറന്നു തന്നു. റൂം തുറന്നപ്പോ കുറെ പ്രാവുകളോ എന്തൊക്കെയോ ചിറകടിച്ചു തുറന്നുകിടന്ന ജനൽ വഴി പുറത്തേയ്ക്. മൊബൈൽ വെളിച്ചത്തിൽ നോക്കിയപ്പോൾ ഫ്‌ലോർ കാർപെറ്റ് ഉൾപ്പെടെ ചുരുട്ടിക്കൂട്ടി കട്ടിലിൽ. റൂം മുഴുവൻ അസഹനീയമായ മണം. തുറന്ന ജനലിലൂടെ വലിയ ശബ്ദത്തോടെ തൊട്ടപ്പുറത്തു പൈലിംഗ് നടക്കുന്ന ഏതോ കെട്ടിട നിർമാണം. എന്നോട് കൂടെയുള്ള പ്രൊഡക്ഷൻ മാനേജർ പറഞ്ഞു ചേട്ടൻ ഇങ്ങുവന്നേ എന്നെ പിടിച്ചിറക്കി വെളിയിൽ കൊണ്ടുപോയി അദ്ദേഹം പറഞ്ഞു ചേട്ടാ ഞാൻ നിസ്സഹായനാണ്. ക്ഷമിക്കണം ചേട്ടൻ എങ്ങനേലും അഡ്ജസ്റ്റ് ചെയ്യണം. എന്റെ മുകളിലുള്ളവർ പറഞ്ഞത് അനുസരിക്കാനേ എനിക്ക് പറ്റു…
അദ്ദേഹത്തോട് ഞാൻ പറഞ്ഞു പോയ്‌കോള്ളൂ..
എനിക്ക് ആ സംവിധായകനോട് അക്കാലത്തു ആരാധനയായിരുന്നു.. ആ സിനിമയോടും.
ഒരു ചീഫ് ടെക്നിഷൻ ആയ എനിക്കിതാണ് അനുഭവം.
ഇവിടെ ഇത്തരം ചെറ്റത്തരങ്ങൾ അവസാനിക്കണം. എനിക്കിന്നും മനസ്സിലാകാത്ത ഒരു കാര്യം പോലീസ് കേസിലുള്ള ഒരു ഹോട്ടൽ ഏതു സ്വാധീനത്തിലാണ് ഈ കൺട്രോളർ എനിക്ക് വേണ്ടി ok ആക്കിയത് എന്നാണ്.
പിന്നെ ആ സിനിമയിൽ ഉടനീളം അനുഭവിക്കേണ്ടി വന്നതൊക്കെ ഇതിലും ചെറ്റത്തരങ്ങൾ.
ആ ഡയറക്ടറോടുള്ള എന്റെ ബഹുമാനം കൊണ്ടും സിനിമയോടുള്ള ഇഷ്ടം കൊണ്ടും സിനിമയ്‌ക്കൊപ്പം നിന്നെന്നുമാത്രം.
വ്യക്തിതാല്പര്യങ്ങൾ കൊണ്ട് ആരെയും ഇല്ലാതാക്കാൻ ഇത്തരം ആൾക്കാർ ഏതു ലെവൽ വരെയും പോകും. എന്തായാലും നല്ലൊരു മാറ്റം ഈ മേഖലയിൽ അത്യാവശ്യം ആണ്. വൈകിയെങ്കിലും തൊഴിലാളി സുരക്ഷ ഉറപ്പാക്കാൻ കെല്പുള്ള സംഘടനകളും നേതൃത്വവും വരട്ടെ… ??
ഇതിലുമൊക്കെ രസകരം 2010 സമയത്ത് അടഞ്ഞു കിടന്ന ആ ഹോട്ടൽ ഇന്നും അടഞ്ഞു തന്നാണ് എന്നുള്ളതാണ്..
ഇന്ന് ഗൂഗിൾ സെർച്ചിൽ കിട്ടിയ ഫോട്ടോ കൂടി ഇവിടെ ഷെയർ ചെയ്യുന്നു.. ??
മനു ജഗദ്

 

Tags: mammottymanu jagadh
Share12TweetSendShare

Latest stories from this section

പ്രവേശനം ഗംഭീരം, എംഎൽഎ ഓഫിസ് ഒഴിയണമെന്ന് പറയാൻ ശ്രീലേഖയ്‌ക്ക് എവിടെ നിന്ന് കിട്ടി ഈ അഹങ്കാരം; കടകംപള്ളി സുരേന്ദ്രൻ

പ്രവേശനം ഗംഭീരം, എംഎൽഎ ഓഫിസ് ഒഴിയണമെന്ന് പറയാൻ ശ്രീലേഖയ്‌ക്ക് എവിടെ നിന്ന് കിട്ടി ഈ അഹങ്കാരം; കടകംപള്ളി സുരേന്ദ്രൻ

അച്ഛന്റെ പൊന്നുമോൾ,കരൾ പകുത്ത് നൽകി തിരികെ ജീവിതത്തിലേക്ക് കൈപിടിച്ച് 19കാരി

അച്ഛന്റെ പൊന്നുമോൾ,കരൾ പകുത്ത് നൽകി തിരികെ ജീവിതത്തിലേക്ക് കൈപിടിച്ച് 19കാരി

കാട്ടിലെ തടി തേവരുടെ ആന എന്നാണോ;ശബരിമല സ്വർണ്ണ പാളി വിവാദത്തിൽ സിബിഐ അന്വേഷണം വേണം: ഡി എസ് ജെ പി

തീർത്ഥാടകർ കുറവ്: ശബരിമലയിൽ വരുമാനം റെക്കോർഡ് ഉയരത്തിൽ

ട്രെയിനിന് മുന്നില്‍ കുടുങ്ങി മധ്യവയസ്‌കന്‍; അതിശയകരമായി രക്ഷിച്ച് ലോക്കോ പൈലറ്റ്

കൊച്ചി ഉൾപ്പെടെ 48 നഗരങ്ങൾ;ട്രെയിൻ സർവ്വീസുകൾ ഇരട്ടിയാക്കും,പ്രഖ്യാപനവുമായി റെയിൽവേ

Discussion about this post

Latest News

കോൺഗ്രസിൻ്റെ സ്ഥാപകദിനാഘോഷത്തിൽ  ദേശീയഗാനം തെറ്റിച്ചുപാടി പ്രവർത്തകർ

കോൺഗ്രസിൻ്റെ സ്ഥാപകദിനാഘോഷത്തിൽ  ദേശീയഗാനം തെറ്റിച്ചുപാടി പ്രവർത്തകർ

വിദേശ മിഠായികളോട് പൊരുതി ജയിച്ച ഇന്ത്യൻ റെയിൻബോ കാൻഡി;എനിക്ക് ചുവപ്പ് മതി, നിനക്ക് പച്ച തരാം’ – ഈ ഡയലോഗ് പറയാത്തവരുണ്ടോ?

വിദേശ മിഠായികളോട് പൊരുതി ജയിച്ച ഇന്ത്യൻ റെയിൻബോ കാൻഡി;എനിക്ക് ചുവപ്പ് മതി, നിനക്ക് പച്ച തരാം’ – ഈ ഡയലോഗ് പറയാത്തവരുണ്ടോ?

പാപ്പരായി ലേലത്തിന് വെച്ചു,”മൂന്ന് തവണ കാെക്ക കോള പുച്ഛിച്ചു തള്ളി;ലെയ്‌സ് മുതൽ കുർക്കുറെ വരെ നീളുന്ന പെപ്സിയുടെ  സാമ്രാജ്യം

പാപ്പരായി ലേലത്തിന് വെച്ചു,”മൂന്ന് തവണ കാെക്ക കോള പുച്ഛിച്ചു തള്ളി;ലെയ്‌സ് മുതൽ കുർക്കുറെ വരെ നീളുന്ന പെപ്സിയുടെ  സാമ്രാജ്യം

യുദ്ധക്കളത്തിൽ മുറിവേറ്റ പട്ടാളക്കാരന്റെ വേദനയിൽ നിന്നുണ്ടായ അത്ഭുത പാനീയം; കൊക്ക കോള-നാവിലലിയുന്ന ഒരു മധുര വികാരം

യുദ്ധക്കളത്തിൽ മുറിവേറ്റ പട്ടാളക്കാരന്റെ വേദനയിൽ നിന്നുണ്ടായ അത്ഭുത പാനീയം; കൊക്ക കോള-നാവിലലിയുന്ന ഒരു മധുര വികാരം

ഇന്ത്യൻ ജേഴ്സി അണിഞ്ഞു, ദേശീയ പതാക പുതച്ചു; പാക് കബഡി താരത്തിന് ആജീവനാന്ത വിലക്ക്

ഇന്ത്യൻ ജേഴ്സി അണിഞ്ഞു, ദേശീയ പതാക പുതച്ചു; പാക് കബഡി താരത്തിന് ആജീവനാന്ത വിലക്ക്

ഇന്നത്തെ പല യുവാക്കൾക്കും റിലേറ്റ് ചെയ്യാൻ പറ്റുന്ന ആ ഡയലോഗ്, നിമിഷ നേരം കൊണ്ട് പറഞ്ഞത് അനേകം പേരുടെ ജീവിതം; ദാസൻ നമ്മൾ തന്നെയല്ലേ

ഇന്നത്തെ പല യുവാക്കൾക്കും റിലേറ്റ് ചെയ്യാൻ പറ്റുന്ന ആ ഡയലോഗ്, നിമിഷ നേരം കൊണ്ട് പറഞ്ഞത് അനേകം പേരുടെ ജീവിതം; ദാസൻ നമ്മൾ തന്നെയല്ലേ

ബംഗ്ലാദേശിൽ ഹിന്ദു വേട്ട തുടരുന്നു; ‘ഒറ്റപ്പെട്ട സംഭവമെന്ന്’ പറഞ്ഞ് കൈകഴുകി ബംഗ്ലാദേശ് ഭരണകൂടം

ബംഗ്ലാദേശിൽ ഹിന്ദു വേട്ട തുടരുന്നു; ‘ഒറ്റപ്പെട്ട സംഭവമെന്ന്’ പറഞ്ഞ് കൈകഴുകി ബംഗ്ലാദേശ് ഭരണകൂടം

ഫൈറ്റർ ജെറ്റ് പറത്തി എഐ പരീക്ഷണം; ഒന്നരക്കോടി നക്ഷത്രങ്ങളെ കണ്ടെത്തി 13-കാരൻ; മിടുക്കനെ തേടി നാസയുടെ ജോലി വാഗ്ദാനം!

ഫൈറ്റർ ജെറ്റ് പറത്തി എഐ പരീക്ഷണം; ഒന്നരക്കോടി നക്ഷത്രങ്ങളെ കണ്ടെത്തി 13-കാരൻ; മിടുക്കനെ തേടി നാസയുടെ ജോലി വാഗ്ദാനം!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies