Monday, June 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ഒന്ന് അഡ്ജസ്റ്റ് ചെയ്യണം; അനുസരിക്കാനേ എനിക്ക് പറ്റൂ; രഞ്ജിത്ത് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രത്തിൽ അനുഭവിക്കേണ്ടിവന്നത് വലിയ ചെറ്റത്തരങ്ങൾ

by Brave India Desk
Aug 28, 2024, 05:42 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: മമ്മൂട്ടി ചിത്രത്തിന്റെ ചിത്രീകരണ വേളയിൽ തനിക്ക് നേരിടേണ്ടിവന്ന ബുദ്ധിമുട്ടുകൾ തുറന്നുപറഞ്ഞ് കലാസംവിധായകൻ മനു ജഗദ്. ഫേസ്ബുക്കിലൂടെ ചിത്രത്തിന്റെ പോസ്റ്റർ പങ്കുവച്ചുകൊണ്ടായിരുന്നു ജഗദിന്റെ പ്രതികരണം. സിനിമയോടുള്ള ഇഷ്ടമുള്ളതുകൊണ്ടാണ് താൻ എല്ലാം സഹിച്ചത് എന്നും അദ്ദേഹം പറഞ്ഞു.

രഞ്ജിത്ത് സംവിധാനം ചെയ്ത പ്രാഞ്ചിയേട്ടൻ ആൻഡ് ദി സെയിന്റ് എന്ന സിനിമയുടെ ചിത്രീകരണ വേളയിൽ ആയിരുന്നു മനു ജഗദിന് ദുരനുഭവം ഉണ്ടായത്. തൃശ്ശൂരിൽ ആയിരുന്നു ഷൂട്ടിംഗ്. ചെന്നൈയിൽ നിന്നും രാത്രി തൃശ്ശൂർ് എത്തിയപ്പോൾ താമസിക്കാൻ കേസിൽപെട്ട് കിടക്കുന്ന ഹോട്ടലാണ് താമസിക്കാൻ നൽകിയത്. വൃത്തിഹീനമായ മുറിയിൽ ദുർഗന്ധം കാരണം കയറാൻ തന്നെ ബുദ്ധിമുട്ട് ആയിരുന്നു. സിനിമയുടെ ചിത്രീകരണ വേളയിൽ ഉടനീളം തനിക്ക് വലിയ ചെറ്റത്തരങ്ങൾ ആയിരുന്നു അനുഭവിക്കേണ്ടിവന്നത് എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

Stories you may like

പീഡനക്കേസ്: കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി. വത്സന്റെ ജാമ്യാപേക്ഷ ഹൈക്കോടതി വീണ്ടും തള്ളി

‘ചിരി കണ്ടാല്‍ വീണുപോകും, ഉള്ളിൽ ചെകുത്താന്റെ സ്വഭാവം, ഒന്നാന്തരം തട്ടിപ്പുകാരൻ’; മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ  എം.എം. മണി

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

ഒരു സിനിമയ്ക്കു ഒരു പ്രൊഡക്ഷൻ കൺട്രോളർ എനിക്ക് അനുവദിച്ചു തന്ന ഒരു ഹോട്ടൽ. Art director എന്ന രീതിയിൽ ചെന്നൈയിൽ നിന്നും അർധരാത്രി തൃശൂർ റൗണ്ടിൽ എത്തിയ എനിക്ക് പ്രൊഡക്ഷൻ കൺട്രോളരുടെ നിർദ്ദേശ പ്രകാരം അദ്ദേഹത്തിന്റെ മേൈ ആയ പ്രൊഡക്ഷൻ മാനേജർ കൊണ്ട് ചെന്ന താമസിക്കാനുള്ള സ്ഥലം.
പാതിരാത്രി പ്രസ്തുത ബിൽഡിങ്ങിന് താഴെ ചെന്ന് നിന്നപ്പോ കണ്ട രസകരമായ കാര്യം ആ ബിൽഡിങ്ങിന് മുന്നിൽ ഉണങ്ങിക്കരിഞ്ഞ കുറച്ചു പാം ചെടികൾ അതിനെയൊക്കെ ബന്ധിച്ചു ഒരു പോലീസ് റിബൺ. മുൻവശത്തൊക്കെ കരിയിലകളും മറ്റും കൂടികിടക്കുന്നു.. ലൈറ്റ് ഒന്നും തന്നെ കാണുന്നില്ല. അപ്പഴും കരുതിയത് വല്ല സിനിമ ഷൂട്ടിംങ്ങും കഴിഞ്ഞതിന്റെ ലക്ഷണമാണോ എന്നാണ്. പിന്നെ ഒരു ലൈറ്റ് പോലും കാണാനില്ല. രാത്രിയല്ലേ ഇനി ഉറക്കമാവാം എന്ന് കരുതി.ഇത്തിരി നേരം wait ചെയ്തപ്പോ ഒരു പ്രായം ചെന്നൊരു ഒരു മനുഷ്യൻ ഒരു ചാവികൂട്ടവുമായി അവിടെ എത്തുന്നു. ഇതെങ്ങനെ ഈ ഹോട്ടലിൽ നിങ്ങൾ എത്തി എന്ന് ഞങ്ങളോട് ചോദിക്കുന്നു. അപ്പോൾ ഞാൻ സംശയത്തോടെ എന്റൊപ്പമുള്ള പ്രൊഡക്ഷൻ മാനേജരെ നോക്കുന്നു. അദ്ദേഹം അതേ ഭാവത്തിൽ എന്നെയും. അയാളുടെ പിന്നാലെ ഞങ്ങൾ ഹോട്ടലിന്റെ മെയിൻ ഡോർ തുറന്നു അകത്തേയ്ക്കു..
ചേട്ടാ ഇവിടെയാരും താമസമില്ലേയെന്ന എന്റെ ചോദ്യത്തിന് എന്റെ പൊന്നു സാറെ ഇതൊരു പോലീസ് കേസിൽ കിടക്കുന്ന പ്രോപ്പർട്ടിയാണ് അതല്ലേ ഞാനാദ്യമേ ചോദിച്ചെന്നു അങ്ങേർ. റൂംസ് മുകളിലാ എന്നദ്ധേഹം പറഞ്ഞപ്പോ ലിഫ്റ്റിനരികിലേയ്ക് നീങ്ങിയ ഞങ്ങളോട് അദ്ദേഹം ഇവിടെ കറണ്ടോ വെള്ളമോ ഇല്ല എന്ന് പറഞ്ഞു. ഞങ്ങളേം കൊണ്ട് 1st ഫ്‌ലോറിൽ കയറി. ആ കെട്ടിടം മുഴുവൻ സഹിക്കാൻ പറ്റാത്ത ഒരുവല്ലാത്ത മണം മുകളിൽ ഒരു room തുറന്നു തന്നു. റൂം തുറന്നപ്പോ കുറെ പ്രാവുകളോ എന്തൊക്കെയോ ചിറകടിച്ചു തുറന്നുകിടന്ന ജനൽ വഴി പുറത്തേയ്ക്. മൊബൈൽ വെളിച്ചത്തിൽ നോക്കിയപ്പോൾ ഫ്‌ലോർ കാർപെറ്റ് ഉൾപ്പെടെ ചുരുട്ടിക്കൂട്ടി കട്ടിലിൽ. റൂം മുഴുവൻ അസഹനീയമായ മണം. തുറന്ന ജനലിലൂടെ വലിയ ശബ്ദത്തോടെ തൊട്ടപ്പുറത്തു പൈലിംഗ് നടക്കുന്ന ഏതോ കെട്ടിട നിർമാണം. എന്നോട് കൂടെയുള്ള പ്രൊഡക്ഷൻ മാനേജർ പറഞ്ഞു ചേട്ടൻ ഇങ്ങുവന്നേ എന്നെ പിടിച്ചിറക്കി വെളിയിൽ കൊണ്ടുപോയി അദ്ദേഹം പറഞ്ഞു ചേട്ടാ ഞാൻ നിസ്സഹായനാണ്. ക്ഷമിക്കണം ചേട്ടൻ എങ്ങനേലും അഡ്ജസ്റ്റ് ചെയ്യണം. എന്റെ മുകളിലുള്ളവർ പറഞ്ഞത് അനുസരിക്കാനേ എനിക്ക് പറ്റു…
അദ്ദേഹത്തോട് ഞാൻ പറഞ്ഞു പോയ്‌കോള്ളൂ..
എനിക്ക് ആ സംവിധായകനോട് അക്കാലത്തു ആരാധനയായിരുന്നു.. ആ സിനിമയോടും.
ഒരു ചീഫ് ടെക്നിഷൻ ആയ എനിക്കിതാണ് അനുഭവം.
ഇവിടെ ഇത്തരം ചെറ്റത്തരങ്ങൾ അവസാനിക്കണം. എനിക്കിന്നും മനസ്സിലാകാത്ത ഒരു കാര്യം പോലീസ് കേസിലുള്ള ഒരു ഹോട്ടൽ ഏതു സ്വാധീനത്തിലാണ് ഈ കൺട്രോളർ എനിക്ക് വേണ്ടി ok ആക്കിയത് എന്നാണ്.
പിന്നെ ആ സിനിമയിൽ ഉടനീളം അനുഭവിക്കേണ്ടി വന്നതൊക്കെ ഇതിലും ചെറ്റത്തരങ്ങൾ.
ആ ഡയറക്ടറോടുള്ള എന്റെ ബഹുമാനം കൊണ്ടും സിനിമയോടുള്ള ഇഷ്ടം കൊണ്ടും സിനിമയ്‌ക്കൊപ്പം നിന്നെന്നുമാത്രം.
വ്യക്തിതാല്പര്യങ്ങൾ കൊണ്ട് ആരെയും ഇല്ലാതാക്കാൻ ഇത്തരം ആൾക്കാർ ഏതു ലെവൽ വരെയും പോകും. എന്തായാലും നല്ലൊരു മാറ്റം ഈ മേഖലയിൽ അത്യാവശ്യം ആണ്. വൈകിയെങ്കിലും തൊഴിലാളി സുരക്ഷ ഉറപ്പാക്കാൻ കെല്പുള്ള സംഘടനകളും നേതൃത്വവും വരട്ടെ… ??
ഇതിലുമൊക്കെ രസകരം 2010 സമയത്ത് അടഞ്ഞു കിടന്ന ആ ഹോട്ടൽ ഇന്നും അടഞ്ഞു തന്നാണ് എന്നുള്ളതാണ്..
ഇന്ന് ഗൂഗിൾ സെർച്ചിൽ കിട്ടിയ ഫോട്ടോ കൂടി ഇവിടെ ഷെയർ ചെയ്യുന്നു.. ??
മനു ജഗദ്

 

Tags: mammottymanu jagadh
Share12TweetSendShare

Latest stories from this section

കൊളുക്കുമലയിൽ വൻ ഭൂമി പിടിച്ചെടുക്കൽ; ഹാരിസൺ മലയാളം കമ്പനിയുടെ നൂറേക്കർ വനംവകുപ്പ് ഏറ്റെടുത്തു, ടെന്റ് ക്യാമ്പിങ് ഒഴിപ്പിച്ചു

കൊളുക്കുമലയിൽ വൻ ഭൂമി പിടിച്ചെടുക്കൽ; ഹാരിസൺ മലയാളം കമ്പനിയുടെ നൂറേക്കർ വനംവകുപ്പ് ഏറ്റെടുത്തു, ടെന്റ് ക്യാമ്പിങ് ഒഴിപ്പിച്ചു

തലസ്ഥാനത്തെ നയിക്കാൻ വിവി രാജേഷ്: ബിജെപിയുടെ കോർപ്പറേഷൻ മേയർ സ്ഥാനാർത്ഥിയാവും

കോൺഗ്രസ് സിപിഎമ്മിന് കൈ കൊടുത്താൽ അവസ്ഥ വളഞ്ഞ പടവലങ്ങ പോലെയാകും’; അവിശ്വാസ പ്രമേയ നീക്കത്തെ പരിഹസിച്ച് മേയർ വി.വി. രാജേഷ്

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

തിരുവനന്തപുരത്തെ ‘മോഡൽ സിറ്റിയാക്കും,ചരിത്രവിജയം കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തിൽ പുതിയ യുഗപ്പിറവി; പ്രധാനമന്ത്രി

‘യുദ്ധസമാന സാഹചര്യത്തിൽ സ്വർണം വാങ്ങലും വിദേശയാത്രയും ഒഴിവാക്കി’; ഇന്ത്യൻ ജനതയ്ക്ക് കൈയടിച്ച് പ്രധാനമന്ത്രി

Discussion about this post

Latest News

അന്ന് ധോണിയോട് കൊമ്പുകോർത്തത് സെവാഗിന്റെ കരിയർ അവസാനിപ്പിച്ചോ? ഇന്ത്യൻ ക്രിക്കറ്റിനെ പിടിച്ചുലച്ച റൊട്ടേഷൻ വിവാദം

അന്ന് ധോണിയോട് കൊമ്പുകോർത്തത് സെവാഗിന്റെ കരിയർ അവസാനിപ്പിച്ചോ? ഇന്ത്യൻ ക്രിക്കറ്റിനെ പിടിച്ചുലച്ച റൊട്ടേഷൻ വിവാദം

കേന്ദ്രസർക്കാർ ഇടപെടൽ ; 32 വർഷത്തെ തർക്കത്തിന് പരിഹാരം; ഹരിയാന-രാജസ്ഥാൻ യമുന ജലക്കരാർ ഒപ്പുവെച്ചു

കേന്ദ്രസർക്കാർ ഇടപെടൽ ; 32 വർഷത്തെ തർക്കത്തിന് പരിഹാരം; ഹരിയാന-രാജസ്ഥാൻ യമുന ജലക്കരാർ ഒപ്പുവെച്ചു

കൊപ്രക്കച്ചവടക്കാരൻ സ്വർണ്ണരാജാവായ കഥ:മലബാർ ഗോൾഡ് തോറ്റുതൊപ്പിയിടും എന്ന് പറഞ്ഞവർ എവിടെ?

കൊപ്രക്കച്ചവടക്കാരൻ സ്വർണ്ണരാജാവായ കഥ:മലബാർ ഗോൾഡ് തോറ്റുതൊപ്പിയിടും എന്ന് പറഞ്ഞവർ എവിടെ?

മലയാള സിനിമയുടെ കാരണവർ:അധ്യാപകനിൽ നിന്ന് പത്മശ്രീയിലേക്ക് |മധു

മലയാള സിനിമയുടെ കാരണവർ:അധ്യാപകനിൽ നിന്ന് പത്മശ്രീയിലേക്ക് |മധു

ഗാബ്ബയിലെ പരാജയം, ഡ്രെസ്സിങ് റൂമിൽ തെരുവ് യുദ്ധം; ധവാന്റെ നെഞ്ചിലേക്ക് തട്ടിക്കയറിയ വിരാട് കോഹ്‌ലി

ഗാബ്ബയിലെ പരാജയം, ഡ്രെസ്സിങ് റൂമിൽ തെരുവ് യുദ്ധം; ധവാന്റെ നെഞ്ചിലേക്ക് തട്ടിക്കയറിയ വിരാട് കോഹ്‌ലി

പവിത്ര ഗുഹയിൽ ‘പ്രഥമ പൂജ’ നടത്തി ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ ; അമർനാഥ് തീർത്ഥാടനത്തിന് ഔദ്യോഗിക തുടക്കം

പവിത്ര ഗുഹയിൽ ‘പ്രഥമ പൂജ’ നടത്തി ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ ; അമർനാഥ് തീർത്ഥാടനത്തിന് ഔദ്യോഗിക തുടക്കം

നിന്നെ മറികടന്നല്ലേ വിരാടിന് നായകസ്ഥാനം കിട്ടിയത്; സുരേഷ് റെയ്‌നയുടെ മുറിവിൽ ഉപ്പുപുരട്ടിയ ജഡേജയുടെ ആ വാക്കുകൾ

നിന്നെ മറികടന്നല്ലേ വിരാടിന് നായകസ്ഥാനം കിട്ടിയത്; സുരേഷ് റെയ്‌നയുടെ മുറിവിൽ ഉപ്പുപുരട്ടിയ ജഡേജയുടെ ആ വാക്കുകൾ

‘പെൺകുട്ടികളെ പ്രണയം നടിച്ച് കുടുക്കും, ലഹരിക്ക് അടിമയാക്കി ലൈംഗിക ചൂഷണം’; ജർമ്മനിയിൽ ‘ഗ്രൂമിങ് ഗ്യാങ്’, പാക് സ്വദേശികളും സിറിയക്കാരും അറസ്റ്റിൽ

‘പെൺകുട്ടികളെ പ്രണയം നടിച്ച് കുടുക്കും, ലഹരിക്ക് അടിമയാക്കി ലൈംഗിക ചൂഷണം’; ജർമ്മനിയിൽ ‘ഗ്രൂമിങ് ഗ്യാങ്’, പാക് സ്വദേശികളും സിറിയക്കാരും അറസ്റ്റിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies