Wednesday, April 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

എനിക്കും ജീവിക്കണം; ഞങ്ങൾക്ക് വേണ്ടി ചോദിക്കാനും പറയാനും ആരുമില്ലെന്ന ധൈര്യം; നിയമനടപടികളിലേക്കെന്ന് അമൃത സുരേഷ്

by Brave India Desk
Oct 3, 2024, 10:18 am IST
in Kerala
Share on FacebookTweetWhatsAppTelegram

മുൻ ഭർത്താവും നടനുമായ ബാലയ്‌ക്കെതിരെ വീണ്ടും രംഗത്തെത്തി ഗായിക അമൃത സുരേഷ്. തങ്ങൾക്ക് വേണ്ടി ചോദിക്കാനും പറയാനും ആരുമില്ലാത്തതിന്റെ ധൈര്യം ചിലരെ കൂടുതൽ ശക്തരാക്കുകയാണെന്ന് അമൃത ആരോപിച്ചു. പതിനാല് വർഷത്തെ തന്റെ മൗനം എല്ലാവരും ചൂഷണം ചെയ്യുകയായിരുന്നു. താന നിയമനടപടിക്കൊരുങ്ങുകയാണെന്നും അമൃത പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അമൃതയുടെ പ്രതികരണം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

Stories you may like

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിന് തടയിടാൻ കേന്ദ്രം; 9,400 വാട്ട്‌സ്ആപ്പ് അക്കൗണ്ടുകൾ പൂട്ടിച്ചു, നടപടി സുപ്രീം കോടതി ഇടപെടലിന് പിന്നാലെ

കാസർഗോഡ് ശൈശവ വിവാഹം: നടന്നത് വിവാഹ നിശ്ചയമല്ല, നിക്കാഹ് തന്നെയെന്ന് ഖത്തീബിന്റെ മൊഴി; പള്ളി സെക്രട്ടറി ഉൾപ്പെടെയുള്ളവർക്കെതിരെ കേസ്

ഞങ്ങൾക്ക് വേണ്ടി ചോദിക്കാനും പറയാനും ആരുമില്ലെന്ന ധൈര്യം ശക്തരെ കൂടുതൽ ശക്തരാക്കുകയിരുന്നു ചെയ്തത്.. പക്ഷെ പതിയെ മലയാളികൾ ഞങ്ങളുടെ സത്യങ്ങൾ തിരിച്ചറിഞ്ഞു എന്ന് കണ്ടു തുടങ്ങിയപ്പോൾ ഉള്ള അടുത്ത നീക്കം ദയവു ചെയ്തു ഇവിടെ തന്നെ അവസാനിപ്പിക്കുക….
പതിനാലു വർഷത്തെ എന്റെ നിശബ്ദതയെ ചൂഷണം ചെയ്തു കൊണ്ട് എനിക്കെതിരെ ഉണ്ടായ രൂക്ഷവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങളോട് ഞാൻ മൗനം പാലിച്ചതിനാൽ എനിക്കും എന്റെ കുടുംബത്തിനും ഉണ്ടായ നഷ്ടം ചെറുതല്ല.
കോടതിയെയും നിയമത്തെയും ബഹുമാനിച്ചു കൊണ്ട് ഞാൻ മിണ്ടാതിരുന്നത് എന്റെ മടിയിൽ കനമുള്ളതു കൊണ്ടുമല്ല. എന്റെ മകളുടെ വിഷയം പിന്നെയും പിന്നെയും അവളുടെ അച്ഛൻ എടുത്തു ഒരു വാർത്ത ആക്കുന്നത് പോലെ ഞാനും തുടങ്ങാതിരിക്കാനാണ്.
പക്ഷെ, ഇന്ന് അവൾ ഒരു വലിയ കുട്ടി ആണ്, എന്നെക്കാളും മാനസിക ശക്തിയും ബുദ്ധിയും ധാർമിക ബോധവുമുള്ള ഒരു കരുത്തുറ്റ പെൺകുട്ടി അവളെനിക്ക് തന്ന ശക്തിയിലാണ് എന്റെ എല്ലാ അനുഭവങ്ങളെയും ഉൾഭയങ്ങളെയും ,എന്നെ ഒരുപാട് തളർത്തിയ ട്രോമകളെയും ഉണർത്തിയെന്നിരുന്നാലും പ്രതികരിക്കാനുള്ള ശേഷിയേലേക്കെത്തിച്ചത്!
ഇതിനു മുൻപ് വക്കീലുമാരായി എടുത്ത ഒരു വിഡിയോയിൽ ഞാൻ വ്യക്തമായി നിയമപരമായ കാര്യങ്ങളും, അതിൽ എന്തിനൊക്കെ ആണ് ആരാണ് വീഴ്ചകൾ വരുത്തിയതെന്നും, അവരവരുടെ കുറവിനെ മറക്കാനുള്ള എന്റെ നേരെ ഉള്ള അക്രമങ്ങളെയും ഒക്കെ തന്നെ ഞാൻ ചൂണ്ടിക്കാണിച്ചിരുന്നു!
പണം തട്ടിയെടുത്തു, മോശമായ ഒരു സ്ത്രീ, എന്നല്ല, ഒരു സ്ത്രീയെ സമൂഹത്തിൽ എങ്ങനെ ഒക്കെ നശിപ്പിച്ചു ചിത്രീകരിക്കാമോ അതെല്ലാം സഹിച്ചത് എന്റെ മകളുടെ പ്രൈവസിയെ മാനിച്ച കൊണ്ട് മാത്രം ആയിരുന്നു! പക്ഷെ ഇന്നിതവളുടെ ആവശ്യമായി മാറിയിരിക്കുകയാണ്! അതിനവൾ തിരഞ്ഞെടുത്ത ധീരമായ സ്റ്റെപ്പിനെ പോലും ഒരുപാടു വെറുപ്പോടെയുമാണ് ഞങ്ങൾ നേരിടേണ്ടി വന്നത്!
ഞാൻ ഈ വിഷയത്തിൽ ഒരൊറ്റ പ്രാവശ്യം മാത്രമേ പ്രതികരിച്ചുള്ളു! ഞാൻ അനുഭവിച്ചതിന്റെ ഒരു തരി മാത്രം ആണ് നിങ്ങളിലേക്ക് എനിക്ക് എത്തിക്കുവാൻ സാധിച്ചത്, അതും ഞാൻ ചെയ്യില്ലായിരുന്നു, ഒരു പക്ഷെ, വര്ഷങ്ങളോളം എന്നെ ഉപദ്രവിച്ചില്ലായിരുന്നു എങ്കിൽ…
പക്ഷെ എനിക്കും ജീവിക്കണം എന്നുള്ള കൊതി കൊണ്ടും, എന്റെ മകളുടെ മാനസിക അവസ്ഥയെ ഓൺലൈനിലൂടെയും അല്ലാതെയും ഒക്കെ നടത്തിയിട്ടുള്ള ഗുണ്ടായിസത്തിനും ഉള്ള ഒരു കളിക്കളം ആക്കരുതെന്ന ഒരു ദൃഢനിശ്ചയത്തിനും അന്ത്യമായാണ് ഞാൻ അത് പോലും ചെയ്തു പോയത്!..
എന്നിട്ടും ഇപ്പോൾ സത്യങ്ങൾക്കു മേലെ സത്യങ്ങൾ പുറത്തു വരാൻ തുടങ്ങിയപ്പോൾ, അതും ദൃക്സാക്ഷികളും തെളിവുകൾ നേരിട്ട് കണ്ടവരുമൊക്കെ വലുപ്പചെറുപ്പമില്ലാതെ സത്യത്തിനു വേണ്ടിയും, എന്റെ കുടുംബത്തിന് വേണ്ടിയും സംസാരിക്കാൻ തുടങ്ങിയപ്പോ- ആദ്യമായി തുടങ്ങിയപ്പോൾ – സ്വന്തം മുഖമൂടിയെ സംരക്ഷിക്കാൻ, പുതിയ കള്ളത്തരങ്ങളിലേക്കു വ്യതിചലിച്ചു വിടാനുള്ള ശ്രമം ദയവു ചെയ്തു അവസാനിപ്പിക്കുക.. അതിനു ചുക്കാൻ പിടിച്ചു കൊണ്ട് ഓരോ പാവം വ്‌ലോഗെർമാരും സത്യങ്ങൾ അറിയാതെ മാനിപ്പുലേറ്റഡ് ആകുമ്പോൾ – മഞ്ഞപത്രങ്ങൾ ഞങ്ങളെ വീടും വേട്ടയാടാൻ തുടങ്ങുമ്പോൾ, സത്യങ്ങളെ മറപ്പിക്കാനുള്ള ശ്രമങ്ങൾ വീണ്ടും വിജയിക്കുകയാണ്
എനിക്കാരെയും വേട്ടയാടാൻ ആഗ്രഹമില്ല, ഞാൻ അത് മുന്പും പിന്പും ചെയ്തിട്ടുമില്ല. ഞാൻ കഴിഞ്ഞ വട്ടം പറഞ്ഞത് പോലെ ഇതിനെ ശക്തമായ നിയനടപടികളിലൂടെ നേരിടാൻ ആണ് എന്റെ തീരുമാനം..
അതിനിടയിൽ കൂടുതൽ കണ്ണിൽ പൊടി ഇടലും എന്റെ PR വർക്കുമെന്നു പറഞ്ഞുള്ള പ്രസ്താവനകൾ ദയവു ചെയ്തു പറഞ്ഞുപരത്താതിരിക്കുക.. ഞാൻ വ്യക്തമായി പറയുന്നു, ഞാൻ ഒരു PR വർക്കും ചെയ്തിട്ടില്ല, ഇനി ചെയ്യുകയുമില്ല, അതിനു വേണ്ടി ചിലവാക്കാനുള്ള കൊടികളും ലക്ഷങ്ങളും എന്റെ കയ്യിൽ ഇല്ല ..
‘ ഞാൻ ഇപ്പോൾ മിണ്ടാതെ ആയി ‘ ഞാൻ എന്തോ കളി അവസാനിപ്പിച്ചു എന്ന് പറയുമ്പോൾ, ഇത്രയും കാലം താൻ ഏകപക്ഷമായ ഒരു ഗുസ്തിയിൽ ഏർപ്പെട്ടിരുന്നു എന്ന് സ്വമേധയാൽ അംഗീരിക്കുകയും ആണ് ചെയ്തത് , എന്നാൽ ഞാൻ ആകെ പ്രതികരിച്ചത് ഒരിക്കൽ മാത്രം.. അതിനെയും PR എന്നോകെ പറഞ്ഞു ദയവുചെയ്ത് ആളുകളെ തെറ്റുധരിപ്പിക്കാൻ നോക്കേണ്ട, വിലക്ക് വാങ്ങാൻ എന്നും എല്ലാവരെയും പറ്റില്ല..
നിങ്ങളുടെ മനസ്സിൽ സത്യമെന്നു ബോധ്യപ്പെട്ട ഒരു കാര്യത്തെ അടിസ്ഥാനരഹിതമായ രീതികളിൽ തിരിഞ്ഞു ചിന്തിക്കാനുള്ള ഒരു ഇടം കൊടുക്കാതിരിക്കുക…
എന്റെയും എന്റെ മകളുടെയും എന്റെ കുടുംബത്തിന്റെയും നിവർത്തികേടിനെ ചൂഷണം ചെയ്തു, മർമ്മത്തിൽ കുത്തുന്ന പ്രസ്താവനകളെ കണ്ണും പൂട്ടി വിശ്വസിച്ചു സത്യത്തിലേക്കുള്ള പാതയെ വഴി തെറ്റിച്ചു വിടാതിരിക്കുക….
എന്റെ പ്രിയപ്പെട്ട നാട്ടുകാരോടുള്ള അഭ്യർത്ഥന ആണ്

Tags: Amritha Sureshbala
Share3TweetSendShare

Latest stories from this section

കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രിയാവണം ; നിലപാട് വ്യക്തമാക്കി സുന്നി മഹല്ല് ഫെഡറേഷന്‍

കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രിയാവണം ; നിലപാട് വ്യക്തമാക്കി സുന്നി മഹല്ല് ഫെഡറേഷന്‍

പുരുഷന് ഗർഭപാത്രം വന്നതിനേക്കാൾ വലിയ കാര്യമല്ലല്ലോ എന്റെ വോട്ട് പോയത്; സൈബർ ആക്രമണങ്ങൾക്ക് മറുപടിയുമായി ലക്ഷ്മി പ്രിയ

പുരുഷന് ഗർഭപാത്രം വന്നതിനേക്കാൾ വലിയ കാര്യമല്ലല്ലോ എന്റെ വോട്ട് പോയത്; സൈബർ ആക്രമണങ്ങൾക്ക് മറുപടിയുമായി ലക്ഷ്മി പ്രിയ

തിരക്ക് കൂട്ടേണ്ട; ക്യൂ നിൽക്കേണ്ട; കറന്റ് ബില്ല് ഇനി വീട്ട്മുറ്റത്ത് നിന്ന് അടയ്ക്കാം; പുതിയ സംവിധാനവുമായി കെഎസ്ഇബി

കേരളം ഇരുട്ടിലേക്ക്; സംസ്ഥാനത്ത് രാത്രികാല വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി കെഎസ്ഇബി; ഓരോ പ്രദേശത്തും അരമണിക്കൂർ കറന്റ് പോകും

കഞ്ചാവ് നിന്റെ മറ്റവൻ; ഭീഷണിപ്പെടുത്തിയ ഹർത്താൽ അനുകൂലികൾക്ക് ഉടമയുടെ മറുപടി, ഇവനാണ് ആൺകുട്ടിയെന്ന് സോഷ്യൽ മീഡിയ

കഞ്ചാവ് നിന്റെ മറ്റവൻ; ഭീഷണിപ്പെടുത്തിയ ഹർത്താൽ അനുകൂലികൾക്ക് ഉടമയുടെ മറുപടി, ഇവനാണ് ആൺകുട്ടിയെന്ന് സോഷ്യൽ മീഡിയ

Discussion about this post

Latest News

ഇന്ത്യക്കെതിരെ അജണ്ട വച്ച് പ്രവർത്തനം, അമേരിക്കൻ മതസ്വാതന്ത്ര്യ കമ്മീഷനെതിരെ ആഞ്ഞടിച്ച് ഇന്ത്യ

ടൂറിസ്റ്റ് വിസയിൽ എത്തി മതപ്രചാരണം; മൂന്ന് അമേരിക്കൻ പൗരന്മാരോട് രാജ്യം വിടാൻ നിർദ്ദേശം നൽകി പൂനെ പോലീസ്

കാശി വിശ്വനാഥ ക്ഷേത്രത്തിൽ ദർശനം നടത്തി മോദി ; പ്രത്യേക പഞ്ചാമൃത അഭിഷേകവും ജലാഭിഷേകവും നടത്തി

കാശി വിശ്വനാഥ ക്ഷേത്രത്തിൽ ദർശനം നടത്തി മോദി ; പ്രത്യേക പഞ്ചാമൃത അഭിഷേകവും ജലാഭിഷേകവും നടത്തി

ഇതൊക്കെ ധോണിക്ക് മാത്രം കഴിയുന്ന കാര്യമാണെന്നാണ് കരുതിയത്; 15-കാരൻ വൈഭവിന്റെ ഹെലികോപ്റ്റർ ഷോട്ടുകളിൽ പകച്ച് പഞ്ചാബ് കിങ്‌സ്; പറന്നത് 3 ഹെലികോപ്റ്റർ

ഇതൊക്കെ ധോണിക്ക് മാത്രം കഴിയുന്ന കാര്യമാണെന്നാണ് കരുതിയത്; 15-കാരൻ വൈഭവിന്റെ ഹെലികോപ്റ്റർ ഷോട്ടുകളിൽ പകച്ച് പഞ്ചാബ് കിങ്‌സ്; പറന്നത് 3 ഹെലികോപ്റ്റർ

മൊജ്തബ ഖമേനി റഷ്യയിൽ ചികിത്സയിൽ? ഇറാൻ നേതാവിനെ രഹസ്യമായി കടത്തിയെന്ന് റിപ്പോർട്ട്, നിഗൂഢത

ആഴ്ചകൾക്കുള്ളിൽ ഇറാനിൽ എണ്ണ സംഭരണികൾ നിറയും; ഉൽപ്പാദനം നിലയ്ക്കുന്നതോടെ രാജ്യം കടുത്ത ഇന്ധന പ്രതിസന്ധിയിലേക്ക്, ഭീഷണിയായി യുഎസ് ഉപരോധം

ഐഫോണിലാണോ വാട്‌സ്ആപ്പ്?; സ്വകാര്യഫോട്ടോകൾ സുരക്ഷിതമല്ല; വേഗം അപ്‌ഡേറ്റ് ഡൗൺലോഡ് ചെയ്യുന്നതാവും ഉചിതം

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിന് തടയിടാൻ കേന്ദ്രം; 9,400 വാട്ട്‌സ്ആപ്പ് അക്കൗണ്ടുകൾ പൂട്ടിച്ചു, നടപടി സുപ്രീം കോടതി ഇടപെടലിന് പിന്നാലെ

ആളുകൾ സംസാരിച്ചു തുടങ്ങി, വിരാട് കളി മാറ്റി; കോഹ്‌ലിയുടെ വെടിക്കെട്ട് പ്രകടനത്തിന് പിന്നിലെ പ്രേരകശക്തി വെളിപ്പെടുത്തി മഞ്ജരേക്കർ

ആളുകൾ സംസാരിച്ചു തുടങ്ങി, വിരാട് കളി മാറ്റി; കോഹ്‌ലിയുടെ വെടിക്കെട്ട് പ്രകടനത്തിന് പിന്നിലെ പ്രേരകശക്തി വെളിപ്പെടുത്തി മഞ്ജരേക്കർ

കാസർഗോഡ് ശൈശവ വിവാഹം: നടന്നത് വിവാഹ നിശ്ചയമല്ല, നിക്കാഹ് തന്നെയെന്ന് ഖത്തീബിന്റെ മൊഴി; പള്ളി സെക്രട്ടറി ഉൾപ്പെടെയുള്ളവർക്കെതിരെ കേസ്

കാസർഗോഡ് ശൈശവ വിവാഹം: നടന്നത് വിവാഹ നിശ്ചയമല്ല, നിക്കാഹ് തന്നെയെന്ന് ഖത്തീബിന്റെ മൊഴി; പള്ളി സെക്രട്ടറി ഉൾപ്പെടെയുള്ളവർക്കെതിരെ കേസ്

ഡഗ്ഔട്ടിൽ മൊബൈൽ ഫോൺ, ഡ്രസ്സിംഗ് റൂമിൽ ഇ-സിഗരറ്റ്; തോൽവിയറിയാത്ത പഞ്ചാബിനെ വീഴ്ത്തിയിട്ടും വിവാദങ്ങളിൽ നിറഞ്ഞ് രാജസ്ഥാൻ റോയൽസ്, വില്ലനായി റിയാൻ പരാഗ്

ഡഗ്ഔട്ടിൽ മൊബൈൽ ഫോൺ, ഡ്രസ്സിംഗ് റൂമിൽ ഇ-സിഗരറ്റ്; തോൽവിയറിയാത്ത പഞ്ചാബിനെ വീഴ്ത്തിയിട്ടും വിവാദങ്ങളിൽ നിറഞ്ഞ് രാജസ്ഥാൻ റോയൽസ്, വില്ലനായി റിയാൻ പരാഗ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies