കണ്ണൂർ : പി പി ദിവ്യയുടെ റിമാൻഡ് റിപ്പോർട്ടിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. കുറ്റവാസനയോടും ആസൂത്രണമനോഭാവത്തോടെയും കുറ്റകൃത്യം നേരിട്ട് നടപ്പിൽവരുത്തിയ ആളാണ് കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യയെന്ന് പോലീസ് റിപ്പോർട്ടിൽ പറയുന്നു.
കുറ്റകൃത്യം ചെയ്തതിലൂടെ പ്രതിയുടെ ക്രിമിനൽ മനോഭാവമാണ് വെളിവായതെന്നും റിപ്പോർട്ടിലുണ്ട്. യാത്രയയപ്പ് ചടങ്ങിലേക്ക് ദിവ്യയെ ആരും ക്ഷണിച്ചിട്ടില്ലെന്ന് സംഘാടകർ മൊഴി നൽകിയിട്ടുണ്ട്. എന്നാൽ ചടങ്ങിനെത്തിയ അവർക്ക് കസേര ഒഴിഞ്ഞു കൊടുക്കുന്നത് ദൃശ്യങ്ങളിൽ കാണാം.
പ്രസംഗം ചിത്രീകരിക്കാൻ വീഡിയോ ഗ്രാഫറെ ഏർപ്പെടുത്തിയത് ദിവ്യയാണ്. ഇത് സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ പ്രചരിപ്പിച്ചു. കുറ്റകൃത്യം നടത്തണമെന്ന ആസൂത്രിതമായ നീക്കത്തോടെയാണ് ദിവ്യ യാത്രയയപ്പ് ചടങ്ങിനെത്തിയത്. കുറ്റവാസനയോട് കൂടി എഡിഎമ്മിനെ വ്യക്തിഹത്യ ചെയ്യണമെന്ന ഉദ്ദേശ്യത്തോടെയാണ് പോയത്. ആരും ക്ഷണിക്കാതെയാണ് അവർ ചടങ്ങിൽ എത്തിയത്. ദിവ്യയെ ക്ഷണിച്ചുവെന്ന് ഒരു മൊഴി പോലും ലഭിച്ചിട്ടില്ല. പ്രസംഗത്തിലെ വരികളും ഇതിന് തെളിവാണ്. അന്വേഷണവുമായി സഹകരിക്കാതെ ഒളിവിൽ കഴിഞ്ഞു. പിപി ദിവ്യയുടെ ക്രിമിനൽ മനോഭാവം വെളിവായെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
Discussion about this post