എറണാകുളം: സിനിമയെക്കുറിച്ച് റിവ്യൂ പറഞ്ഞയാളെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ നടൻ ജോജുവിനെതിരെ വിമർശനവുമായി നിരൂപക എസ്. ശാരദക്കുട്ടി. മലയാള സിനിമയെ നശിപ്പിക്കുന്നത് ജോജുവിനെപോലുള്ളവരുടെ ഹുങ്ക് തന്നെയാണെന്ന് ശാരദക്കുട്ടി പറഞ്ഞു. സംഭവം വലിയ ചർച്ചയായതിന് പിന്നാലെ സോഷ്യൽ മീഡിയയിലൂടെ ആയിരുന്നു ശാരദകുട്ടി വിമർശനവുമായി രംഗത്ത് എത്തിയത്.
പണി സിനിമ കാണാനിരുന്നതാണ്. എന്നാൽ ജോജുവിന്റെ ഫോൺ സംഭാഷണം കേട്ടതോടെ ഇനി സിനിമ കാണേണ്ടെന്ന് തീരുമാനിക്കുകയായിരുന്നുവെന്ന് ശാരദക്കുട്ടി പറഞ്ഞു. മലയാള സിനിമയെ നശിപ്പിക്കുന്നത് പ്രേഷകരോ ഇതുപോലെ റിവ്യൂ പറയുന്നവരും അല്ല. മറിച്ച് ജോജുവിനെ പോലെ ഹുങ്കുള്ള ആളുകൾ ആണ്. നിങ്ങൾ മുടക്കിയ കാശ് ലാഭമാക്കി മാറ്റണം എങ്കിൽ അതിന് അപ്പുറത്തുള്ള ആളുകളുടെ പോക്കറ്റിലെ ചെറിയ കാശ് മുടക്കണം. അത് എല്ലായ്‌പ്പോഴും ഓർമ്മ വേണം.
ആദ്യം നിലത്തിറങ്ങി നടക്ക്. എന്നിട്ട് ഐവി ശശിയുടെയും പത്മരാജന്റെയും ഭരതന്റെയുമെല്ലാം അഭിമുഖം കണ്ട് നോക്ക്. അപ്പോൾ അറിയാം കാര്യം. കാലം മാറി. ഇനി സിനിമാക്കാർ കൂടുതൽ ജാഗ്രത കാണിക്കണം. ഇന്ന് സിനിമ ഇറക്കുന്നവരെക്കാൾ അധികാരം അത് കണ്ട് വിലയിരുത്തുന്ന പ്രേഷകർക്കാണ്. താരമുഷ്‌ക് മടക്കി കൂട്ടി കയ്യിൽ വയ്ക്കണം എന്നും ശാരദക്കുട്ടി പറഞ്ഞു.
Discussion about this post